Tag: Latest news

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Malappuram

മൊബൈലില്‍ റേഞ്ചും ഇല്ല, ഇന്റര്‍നെറ്റിന് വേഗതയുമില്ല ; നിയമ പോരാട്ടത്തിനൊടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ വിജയം നേടി മലപ്പുറം സ്വദേശി

മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ പരിഹാരം കണ്ടില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. വാഗ്ദാനം ചെയ്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്. പരാതിക്കാരന്‍ വര്‍ഷങ്ങളായി ജിയോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. കമ്പനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം തൃപ്തികരമല്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍...
Kerala

കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ; കഞ്ചാവ് എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍, നിര്‍ണായക വിവരം ലഭിച്ചു ; അന്വേഷണം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയ ആഷിഖിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം നീങ്ങുകയാണ്. ആഷിഖും ഷാരികും നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കേസിലെ പ്രധാന പ്രതി കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമന്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ചത് കൊല്ല...
Malappuram

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ത്രീധനം കുറഞ്ഞ് പോയെന്ന് ഉപദ്രവം, കുട്ടിയായപ്പോള്‍ അപമാനിക്കലും ; ഒടുവില്‍ മൊബൈല്‍ ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് യുവതി ; കേസെടുത്ത് പൊലീസ്

മലപ്പുറം : ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതിയുമായി യുവതി രംഗത്ത്. മലപ്പുറം നടുവട്ടം സ്വദേശിയായി 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ ഭാര്യ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറഞ്ഞ് പോയി എന്നടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് ഷാഹുല്‍ ഹമീദിനെതിരെ കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങി. കുട്ടിയായതോടെ അപമാനിക്കലും തുടങ്ങി. വിദേശത്തു ജോലിയിലിരിക്കെ മൊബൈല്‍ഫോണിലും അപമാനവും അവഹേളനവും തുടര്‍ന്നു...
Local news

ഭവനനിർമ്മാണം കൃഷി അടിസ്ഥാന സൗകര്യ വികസനംഎന്നിവക്ക് മുൻഗണന നൽകി വേങ്ങര ബ്ലോക്ക് പഞ്ചായ ബജറ്റ്

വേങ്ങര : ഭവനനിർമ്മാണം കൃഷി അടിസ്ഥാന സൗകര്യ വികസനംഎന്നിവക്ക് മുൻഗണന നൽകി108261490 രൂപ വരവും 103989681 രൂപ ചിലവും 427 1809 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-2026 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അവതരിപ്പിച്ചു. ഭവന നിർമ്മാണത്തിന് 34400,000 അടിസ്ഥാന സൗകര്യ വികസനത്തിന് 155 73249 കൃഷിക്ക് 10 490192 ആരോഗ്യ മേഖലക്ക് 9860610 കുടിവെള്ളം ശുചിത്വം 4111000അംഗൻവാടികൾക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2586272 ഭിന്ന ശേഷി ക്ഷേമത്തിന് 5909000 തൊഴിൽ മേഖലക്ക് 5200000 സുതാര്യ ഭരണം 1989658 വിദ്യാഭ്യാസംയുവജനക്ഷേമം 635000 ലൈബ്രറികൾക്ക് 400000ഹാപ്പിനസ്പാർക്ക് 500000 രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.ഭിന്നശേഷി സൗഹൃദബ്ലോക്കാക്കുന്ന പ്രവർത്തനങ്ങൾക്ക് 4449000 പറപ്പൂർ ബഡ്സ് സ്കൂളിന് 1460000 , കാർഷിക വികസനത്തിന് 3515000 വിപണന കേന്ദ്രനവീകരണം 8 ലക്ഷം കാർഷിക യന്ത...
Malappuram

ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി

മലപ്പുറം : നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രധാന നിർദ്ദേശങ്ങൾ ▪️ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്ന ആനയുടെ/ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി ജെ എന്നിവ അവയ്ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ ഇനി മുതൽ നിരോധിച്ചു. ▪️ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി. ▪️ അഞ്ചും അഞ്ചിന് മേൽ ...
Local news

ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ഇഫ്താർ വരുന്നൊരുക്കി എസ് എസ് എഫ്

തേഞ്ഞിപ്പലം : ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ക്യാമ്പസ് യൂണിറ്റിന് കീഴിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരികയാണ് എസ്എസ്എഫ്. അനുബന്ധമായി സൗഹൃദ സംഗമങ്ങളും സൗഹൃദ ചർച്ചകളും സംഘടിപ്പിക്കുന്നതോടൊപ്പം മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാൻഡ് ഇഫ്താറുകളും നടന്നു വരുന്നു . ഗ്രാൻഡ് ഇഫ്താർ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റമീസ് കണ്ണൂർ വിഷയാവതരണം നടത്തി. നിലവിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് റമദാൻ ഒന്നുമുതൽ 30 വരെ എല്ലാ ദിവസവും അത്താഴം, നോമ്പുതുറ എന്നിവ കഴിഞ്ഞ 10 വർഷത്തോളമായി എസ് എസ് എഫ് നൽകി വരുന്നു. അതത് പ്രദേശത്തെ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരുടെ സഹകരണത്തോടെയാണ് വ്യത്യസ്ത വീടുകളിൽ നിന്ന് സംഘടിപ്പിച്ചാണ് വി...
Local news

പരപ്പനങ്ങാടിയിൽ സഞ്ചരിക്കുന്ന ഇഫ്താർ ടെന്റുമായി എസ്.കെ.എസ്.എസ്. എഫ് വിഖായ

പരപ്പനങ്ങാടി: യാത്രക്കാർക്ക് നോമ്പ് തുറക്കാൻ വേണ്ടി സഞ്ചരിക്കുന്ന ഇഫ്താർ ടെന്റ് ഒരുക്കി ശ്രദ്ദേയമാകുകയാണ് എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ വളണ്ടിയർമാർ. റമദാൻ ആദ്യത്തിൽ തന്നെ ഇഫ്താർ ടെന്റ് ആരംഭിച്ചിരുന്നു. റമദാൻ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി താനൂർ റോഡിൽ സെൻട്രൽ ജുമാമസ്ജിദ് പരിസത്താണ് ഇഫ്താർ ടെന്റ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നോമ്പ് തുറ വിഭവങ്ങൾ ആളുകളിലേക്ക് നേരിട്ട് അങ്ങോട്ട് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന വണ്ടിയിലാക്കിയാണ് ഈത്തപ്പഴം, പാനീയം, പൊരികടി, പഴവർഗങ്ങൾ തുടങ്ങിയവ പാക്കറ്റുകളിലാക്കി വിതരണം നടത്തുന്നത്. നോമ്പ് തുറക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്ന ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ, വൈകിപ്പോകുന്ന കാൽനട യാത്രക്കാർ എന്നിവർക്ക് വളരെ ആശ്വാസമാകുകയാണ് സഞ്ചരിക്കുന്ന ഇഫ്താർ ട്രെന്റ്. സമയമുള്ളവർക്ക് ഇരുന്ന് നോമ്പ് തുറക്കാനും സൗകര്യം ഒരുക്കിയിട്ടുണ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ് അധ്യാപക നിയമനം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ 2025 - 2026 അക്കാദമിക വർഷത്തേക്ക് മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആന്റ് വെയിറ്റ് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 27-നകം പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം - 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ - മെയിൽ : [email protected] . ഫോൺ : 9847206592 പി.ആർ. 318/2025 പരീക്ഷാ അപേക്ഷ എട്ടാം സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. ( 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ...
Kerala

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കെ എസ് യുവിനും പൊലീസിനുമെതിരെ എസ്എഫ്‌ഐ. കഞ്ചാവ് കണ്ടെടുത്തത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. എസ്എഫ്‌ഐ കാരനാണെന്ന് അറിഞ്ഞതോടെ പൊലീസ് കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജും പ്രതികരിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നത്. ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 'കേസില്‍ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒര...
Kerala

രണ്ട് കിലോ കഞ്ചാവുമായി ഐടിഐ വിദ്യാര്‍ത്ഥിയായ 19 കാരന്‍ പിടിയില്‍

ഇടുക്കി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി ഐടിഐ വിദ്യാര്‍ത്ഥിയായ 19 കാരന്‍ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശിയും രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് ആണ് പിടിയിലായത്. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ കേസില്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും പിടികൂടിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും....
Kerala

കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി ; അറസ്റ്റിലായവരില്‍ എസ്എഫ്‌ഐ നേതാവും : പരിശോധനയില്‍ തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. 3 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ...
Local news

രാത്രിയിലെ അനധിതൃത കച്ചവടം ; ഉന്തുവണ്ടിയും സാമഗ്രികളും പിടിച്ചെടുത്ത് പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : നോമ്പ് തുറക്ക് ശേഷം രാത്രിയില്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി പരപ്പനങ്ങാടി നഗരസഭ. അനധികൃത ഉപ്പിലിട്ട കച്ചവടം നിരോധിച്ചിട്ടും അതിനെ വെല്ലു വിളിച്ച് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് രാത്രി സമയങ്ങളില്‍ കച്ചവടം നടത്തിയ ഉന്തുവണ്ടിയും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. നഗരസഭയുടെ അനുമതിയില്ലാതെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വെള്ളങ്ങള്‍, ചുരണ്ടി ഐസ്, കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ടത്, അച്ചാറുകള്‍ തുടങ്ങിയ വ്യാപാരം നടത്തുന്ന സ്റ്റാളുകളില്‍ ആരോഗ്യ വിഭാഗം പരിശോധന ഊര്‍ജ്ജിതമാക്കി നടപ ടികള്‍ സ്വീകരിച്ചും നോട്ടീസ് നല്‍കിയിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വണ്ടികള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, സരിത, റാഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് വണ്ടി പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിര്‍ദേശങ്ങള്‍ പ...
Malappuram

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ച കേസില്‍ പ്രതി പിടിയില്‍ ; പൊലീസിനെ വട്ടം ചുറ്റിക്കാന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചാറ്റും

മലപ്പുറം: കൊളത്തൂര്‍ കുരുവമ്പലത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. മുക്കം മേലാത്തുവരിക്കര്‍ വീട്ടില്‍ അബ്ദുള്‍ ജലാല്‍(46) നെയാണ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. മൂര്‍ക്കന്‍ ചോലയില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി പ്രതി പെട്രോളൊഴിച്ച് കത്തിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെ കുരുവമ്പലത്തുള്ള വീട്ടില്‍ ബൈക്കിലെത്തിയ അബ്ദുള്‍ ജലാല്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്‌സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കള്‍ക്കും മറ്റും അയക്കാറുണ്ടായിരുന്നു. തുട...
Accident

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

പൊന്നാനി : പൊന്നാനി - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള എൽ.എൽ.എമ്മും നെറ്റും. പി.എച്ച്.ഡി. അഭിലഷണീയം. ഉയർന്ന പ്രായ പരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.  പി.ആർ. 305/2025 പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയിട്ടുള്ളവരും താത്പര്യമുള്ളവരുമായ വിദ്യാർഥികൾ അന്നേ ദിവസം അസൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. പി.ആർ. 306/2025 പരീക്ഷാ അപേക്ഷ വിദൂര വിഭാഗത്തിൽ പുനഃ പ്രവേശ...
Malappuram

വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് പൊള്ളലേറ്റ യുവതി മരിച്ചു

കോട്ടക്കല്‍ : വിവാഹ വീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെ മകള്‍ ഷഹാന (24) ആണു മരിച്ചത്. ഒന്നര മാസത്തോളമായി ഷഹാന ചികിത്സയിലായിരുന്നു. കണ്ണമംഗലത്തെ വിവാഹവീട്ടിലായിരുന്നു അപകടം. ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: തേക്കിന്‍കാടന്‍ ഷഫീഖ്, മകന്‍: ഷഹ്‌സാന്‍....
Malappuram

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴ് ലക്ഷം ; സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം : പട്ടയത്തിലെ തെറ്റ് തിരുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തിരുവാലി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്ത് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നേരത്തെ ഇതേ ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി റഹ്മത്തുള്ള കൈക്കൂലിക്കേസില്‍ അറസ്റ്റിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ എഴ് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പരാതി. കൈക്കൂലി തുകയായ 50000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് റഹ്മത്തുള്ളയെ വിജിലന്‍സ് അറസ്‌റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെ സംഭവത്തില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്തിന്റെ പങ്ക് വ്യക്തമായി. തുടര്‍ന്നാണ് വിജിലന്‍സ് ശരത്തിനെ അറസ്റ്റ് ചെയ്തത്....
Malappuram

മനുഷ്യ – വന്യജീവി സംഘര്‍ഷം മൂലമുണ്ടാകുന്ന കൃഷിനാശം തടയാന്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാന്‍ ധാരണ

മലപ്പുറം : കൃഷിവകുപ്പിന്റെ 2024-25 ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂര്‍ താലൂക്കിലെ 27.363 കിലോമീറ്റര്‍ സ്ഥലത്ത് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നതിന് കൃഷിവകുപ്പും വനംവകുപ്പും സംയുക്ത ധാരണയായി. മനുഷ്യ - വന്യജീവി സംഘര്‍ഷം മൂലം സ്വകാര്യ കൃഷിയിടങ്ങളില്‍ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത് ഡിവിഷന്‍, നിലമ്പൂര്‍) പി കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു. പദ്ധതി നിര്‍വ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....
Local news

പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത ടൗണ്‍ പ്രഖ്യാപനവും സന്ദേശ റാലിയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ടൗണ്‍ പ്രഖ്യാപനവും സന്ദേശ റാലിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ പറമ്പില്‍പീടികയെയാണ് ഹരിത ടൗണായി പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം മാസ്റ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഹരിത ടൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍, ഹരിത ടൗണ്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ബിന്നുകളുടെ പരിപാലന ഉത്തരവാദിത്വം അതാത് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ശുചിത്വ സന്ദേശ റാലിയും പ്രതിജ്ഞയും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹംസ ഹാജി, യു പി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി എ കെ രാജേഷ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്ട്, തസ്ലീനാ സലാം, പി കെ സൈദ്, ടി പി സൈതലവി, താ...
Local news

ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി പെരുവള്ളൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗവ. ഹയര്‍ സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 18 വയസ് തികയാത്ത സാഹചര്യത്തില്‍ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് (എസ് ബി ആര്‍) തയ്യാറാക്കി ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി. ഒരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വണ്‍, പ്ലസ്. ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. അടിപിടിയില്‍ പരിക്കേറ്റ ജൂനിയര്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയും സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുക്കുകയായ...
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു....
Kerala

13 ഉം 17 ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു ; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും യുവാവും അറസ്റ്റില്‍. 17 കാരനും പരവൂര്‍ - ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറായ കൊല്ലം ശക്തികുളങ്ങര സ്വദേശി അഖില്‍ (23) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികള്‍ നാട്ടുകാരെ കണ്ട് ഓടിയൊളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികളെ സമീപ പ്രദേശത്ത് നിന്നും പിടികൂടിയത്. 17 കാരിയെ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്ത...
Kerala

പെണ്‍കുട്ടി ഒളിച്ചോടി പോയിയെന്ന് കരുതിയെന്ന് പൊലീസ് ; 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കാസര്‍കോഡ് 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തിന് ഒളിച്ചോടി പോയിയെന്ന് കരുതിയെന്നായിരുന്നു മറുപടി. കേസില്‍ പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ നേരിട്ട് ഹാജരായി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും കോള്‍ റെക്കോര്‍ഡ്‌സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെണ്‍കുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയില്‍ മറുപടി പറഞ്ഞു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എ...
Kerala

പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചു ; പൊളിച്ച് നീക്കി റവന്യൂ സംഘം ; പ്രദേശത്ത് 2 മാസത്തേക്ക് നിരോധനാജ്ഞ

ഇടുക്കി : പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിര്‍മ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചുമാറ്റിയത്. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ വിശദമായി പരിശോധിക്കും. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പെൻഷൻകാർ ആദായനികുതി വിവരങ്ങൾ നൽകണം കാലിക്കറ്റ് സർവകലാശാലയിലെ ആദായനികുതി നൽകാൻ ബാധ്യസ്ഥരായ പെൻഷൻകാർ 2025 - 2026 സാമ്പത്തിക വർഷത്തിലെ പ്രതിമാസ പെൻഷനിൽനിന്ന് മുൻകൂറായി ഈടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽ മാർച്ച് 20-ന് മുൻപായി സർവകലാശാലാ ഫിനാൻസ് വിഭാഗത്തെ അറിയിക്കണം. നിശ്ചിത ഫോം സർവകലാശാലാ വെബ്സൈറ്റിലെ പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാണ്. പി.ആർ. 293/2025 കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ - മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. വിദ്യാർഥികളിൽ നാലാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം മാർച്ച് 20-ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. ഫോൺ : 0494 2400288, 24073...
university

കോവിഡ് കാലത്ത് വിരമിച്ചവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഉപഹാരം നല്‍കി

കോവിഡ് കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്കായി സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉപഹാര സമര്‍പ്പണച്ചടങ്ങ് സംഘടിപ്പിച്ചു. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ കാലയളവില്‍ വിരമിച്ച 74 പേര്‍ക്കായാണ് പരിപാടി നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈനായാണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ചടങ്ങ് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഭാരവാഹികളായ പി. നിഷ, ഹബീബ് കോയതങ്ങള്‍, കെ.പി. പ്രമോദ് കുമാര്‍, ടി.എം. നിഷാന്ത്, സംഘടനാ പ്രതിനിധികളായ വി. എസ്. നിഖില്‍, കെ. പ്രവീണ്‍ കുമാര്‍, ടി.വി. സമീല്‍, ടി.കെ. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ലഹരിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ; പെറ്റീഷന്‍ കാരവന്‍ കെപിഎ മജീദ് എംഎല്‍എക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : ലഹരി മാഫിയ - ക്രിമിനല്‍ വാഴ്ച, അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെ നയിക്കുന്ന പെറ്റീഷന്‍ കാരവന് തുടക്കമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ. പി. എ മജീദിന് ഇര്‍ഷാദ് വി.കെ നിവേദനം നല്‍കി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെയോടൊപ്പം കമ്മിറ്റി അംഗങ്ങളായ മര്‍വാന്‍, ഇര്‍ഫാന്‍, ഫിദ, ഹബീബ് എന്നിവരും സംബന്ധിച്ചു...
Kerala

ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം ; സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതലാണ് 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. നടപടിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പണിമുടക്ക് തീരുമാനിച്ചത്. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് ഓട്ടോ തൊഴിലാളി യൂണിയന്റെ നിലപാട്. സ്റ്റിക്കര്‍ പതിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ട...
Malappuram

കുവൈത്ത് എയർവേയ്സിൽ ദുരിതയാത്ര: 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം : ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. 2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന് മാഡ്രിഡിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് എയർവേയ്സിൽ ബിസിനസ് ക്ലാസിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാഡ്രിഡിൽ നിന്നും ഫ്ലൈറ്റിൽ കയറിയ ശേഷമാണ് വിമാനം കുവൈത്ത് വഴിയല്ല, ദോഹ വഴിയാണ് പോകുന്നതെന്ന് പരാതിക്കാരെ അറിയിച്ചത്. ദോഹയിൽ ഇറക്കിയ പരാതിക്കാർക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റിൽ യാത്രക്കാർക്ക് നൽകുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നൽകിയില്ല. സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടർ യാത്...
error: Content is protected !!