
പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടത്തി .
പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ത്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്.
ഇയാളുടെ രൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്.
ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്
എന്നാൽ ഏതാനും വർഷങ്ങളായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്.
ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാളെ കുതിരവട്ടം ആശുപത്രിയിൽ എത്തിച്ചിരുന്നതായി പോലീസ് പറയുന്നു.
ഇയാൾക്കെതിരെ സൈബർ പോലീസ് കേസെടുത്തുണ്ട്.