Sunday, March 15

Author: tirurangaditoday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അറബിക് പഠനവകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സഹിതം ആഗസ്റ്റ് 29-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446254092.   പി.ആർ. 1111/2025 വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  സംവരണ സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ. വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്.സി. സംവരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം ആഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും.   കൂടുതൽ വിവരങ്ങൾ പഠനവകുപ്പ് വെബ്‌സൈറ്റിൽ. ഇ - മെയിൽ : wshod@...
Local news, Malappuram

കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം ; ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു, വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ദുരിതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബ ബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കി...
Other

എസ് വൈ എസ് മീലാദ് വിളംബര റാലി പ്രൗഢമായി

തിരൂരങ്ങാടി: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മീലാദ് വിളംബര റാലിനടത്തി. തലപ്പാറ മുട്ടിച്ചിറയിൽ നിന്നും ആരംഭിച്ച റാലി ആലിൻ ചുവടിൽ അവസാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി ബാവ ഹാജി മൂന്നിയൂർ പതാക ഉയർത്തി. മുട്ടിച്ചിറ മഖാം സിയാറത്തിന് സ്ഥലം മുദരിസ് ഇബ്രാഹിം ബാഖവി എടപ്പാൾ നേതൃത്വം നൽകി.പി.എം മൊയ്‌തീൻകുട്ടി മുസ്ലിയാർ തലപ്പാറ ഫ്ലാഗ് ഓഫ് നിർവഹിച്ചു.തുടർന്ന മീലാദ് കോൺഫറൻസ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. സെക്രട്ടറി കെ.വി മുസ്ഥഫ ദാരിമി ആമുഖ ഭാഷണം നിർവഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മുസ്‌ലിയാർ പറമ്പിൽ പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാ...
Obituary

വീട് നിർമാണത്തിനിടെ താഴെവീണ് പരിക്കേറ്റയാൾ മരിച്ചു

വേങ്ങര: കെട്ടിട നിർമാണ ജോലിക്കിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചേറൂർ കാപ്പിൽ തേലപ്പുറത്ത് പടിക്കൽ സുകുമാരൻ (50) ആണ് മരിച്ചത്. കഴിഞ്ഞ 4 ന് ഉച്ചയ്ക്ക് ചേറൂർ അങ്ങാടിയിൽ വെച്ചാണ് അപകടം. ഒരു വീടിന്റെ വാർക്ക പണിക്കിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച മരിച്ചു. ചേറൂർ ഡാസ്ക് ഫുട്ബോൾ ടീം അംഗമാണ്.അച്ഛൻ: ചാത്തൻഅമ്മ:കുഞ്ഞിക്കണക്കി.ഭാര്യ: റീനമക്കൾ: റീഷ്മ,റിജിൻ ദാസ്, റിഥുൻ...
Other

ചില വ്യക്തികൾ ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം തകർക്കാൻ ശ്രമിക്കുന്നെന്നു മന്ത്രി വി.അബ്ദുറഹ്മാൻ

ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി.അബ്ദുറഹ്മാൻ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക - ന്യൂനപക്ഷക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊണ്ടോട്ടി ഹജ്ജ് ഹൗസിൽ നിർമ്മാണം പൂർത്തിയാക്കിയ 35 കിലോവാട്ടിൻ്റെ സോളാർ പ്ലാൻ്റ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കായി നടത്തി വരുന്നത്. എന്നാൽ സംവിധാനങ്ങൾക്ക് അകത്തു നിന്നുകൊണ്...
Accident

കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന....
Crime

കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി, വടി വാളുകൾ കണ്ടെടുത്തു

തിരൂരങ്ങാടി : കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി താഴെ ചിന സ്വദേശി തടത്തിൽ കരീമിനെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കാർ ആക്രമിക്കാൻ ഉപയോഗിച്ച 3 വടിവാളുകളും പണം കൊണ്ടുപോകുകയായിരുന്ന ഹനീഫയുടെ മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി. കുണ്ടു ചിനയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് വാളും ഫോണും ലഭിച്ചത്. കരീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും ലഭിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി താഴെ ചിന തടത്തിൽ കരീം (54), പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35), ഉള്ളണം മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം 16 ന് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് ഗോവയിൽ എത്തിയിരുന്നു. ഇവർ മടങ്ങുന്നതിനിടെ കോഴിക്കോട്‌ വെച്ചാണ് കരീമിനെയും രജീഷിനെയും പിടികൂടിയത്. ഇ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി: സംവരണ സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. താത്പര്യമുള്ളവർ ആഗസ്റ്റ് 25-ന് ഉച്ചക്ക് 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ നേരിട്ട് ഹാജരാകണം. ബി.എസ് സി. ഫുഡ് ടെക്‌നോളജി വിദ്യാർഥികളുടെ അഭാവത്തിൽ ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ടെക്‌നോളജി വിഭാഗക്കാരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996. പി.ആർ. 1198/2025 വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  പി.ജി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 - 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരു...
Local news

തിരൂര്‍ – കടലുണ്ടി റോഡില്‍ വാഹന ഗതാഗതം നാളെ മുതല്‍ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി : തിരൂര്‍ - കടലുണ്ടി റോഡില്‍ ബിഎം & ബിസി പ്രവര്‍ത്തിയുടെ ഭാഗമായ ബിഎം പ്രവൃത്തി നടക്കുന്നതിനാല്‍ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 24-08-2025 മുതല്‍ പ്രവര്‍ത്തി തീരുന്നത് വരെ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതുവഴി പരപ്പനങ്ങാടി നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി - പുത്തരിക്കല്‍ - കൂട്ടുമുച്ചി - അത്താണിക്കല്‍ വഴിയും, ചാലിയം നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം -കടലുണ്ടി റെയില്‍വേ ഗേറ്റ് -കോട്ടക്കടവ് - അത്താണിക്കല്‍ വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് എക്‌സ്‌ക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു...
Local news, Malappuram

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ് ; പ്രതികള്‍ പിടിയില്‍

തെയ്യാല തട്ടത്തലം ഹൈസ്‌കൂള്‍പടിക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി 2 കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ച നടന്ന് ഒരാഴ്ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി തിരൂരങ്ങാടി ടിസി റോഡ് സ്വദേശി തടത്തില്‍ അബ്ദുള്‍ കരീം, മറ്റു പ്രതികളായ പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മങ്കലശേരി രജീഷ്, എന്നിവരെയാണ് എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പിടിയിലായ അബ്ദുള്ഡ കരീം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടായാളാണ്. നേരത്തെ 11 കേസിലെ പ്രതി കൂടിയാണ് ഇയാള്‍. കരീമിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയത്. തട്ടത്തലം ഹൈസ്‌കൂള്‍ പടിയില്‍ വെച്ച് കഴിഞ്ഞ 14 ന്...
Other

സമസ്ത നൂറാം വാർഷികം: പതിനായിരം പ്രബോധകരെ സമൂഹത്തിന് സമർപ്പിക്കും

ചേളാരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി പതിനായിരം പ്രബോധകരെ  സമർപ്പിക്കാൻ പഠന ക്യാമ്പ് സബ് കമ്മിറ്റി പദ്ധതികളാവിഷ്ക്കരിച്ചു. വിവിധ തലങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ പ്രവർത്തകരെ കണ്ടെത്തുന്നതിന് ജില്ല, മേഖല തലങ്ങളിൽ കോഡിനേറ്റർ മാരെ ചുമതലപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ടവരുടെ സംഗമം "പ്രീ ഫൈസ്" ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മുതൽ  2  വരെ മലപ്പുറം ആലത്തൂർപടിയിൽ സംഘടിപ്പിക്കും. സംഗമത്തിൽ പദ്ധതി അവതരണവും കോഡിനേറ്റർമാർക്കുള്ള  പരിശീലനങ്ങളും നടക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മുസ്തഫ അശ്റഫി കക്കുപ്പടി, സാലിം ഫൈസി കൊളത്തൂർ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, ആസിഫ് ദാരിമി പുളിക്കൽ, റഫീഖ് ചെന്നൈ, സാജിഹ് സമീർ അസ്ഹരി, ഒ.കെ.എം കുട്ടി ഉമരി എന്നിവർ...
National

ധര്‍മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ് ; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിക്കെതിരെ കേസെടുത്തു, സംരക്ഷണം പിന്‍വലിച്ചു, അറസ്റ്റ് : മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ മാതാവ് അങ്ങനെയൊരു മകളില്ലെന്ന് വെളിപ്പെടുത്തല്‍ ; കേസില്‍ നാടകീയ രംഗങ്ങള്‍

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്...
Obituary

ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു

വേങ്ങര: ഊരകം വെങ്കുളം പരേതരായ കണ്ണൻ തൊടി ഈസഹാജിയുടെയും ആയിശയുടെയുമകൻ മുനീർ (46) സൗദിയിലെ മക്കയിൽ നിര്യാതനായിമക്ക കെ എം സി സി പ്രവർത്തകനും ഹജ്ജ് വളണ്ടിയറുമായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന യുവാവ് 8 മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ഭാര്യയും മക്കളും സന്ദർശക വിസയിലെത്തി ഇപ്പോൾ മക്കയിലുണ്ട്.ഭാര്യ ജംഷീറ, മക്കൾ ആയിശജന്നത്ത്, ആയിശ മെഹ്റിൻ സഹദ്. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ, ഇസ്മായിൽ , ഷംസുദ്ധീൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, ലുക്മാൻ ,ഫാത്തിമ,കദീജ ,സുമയ്യ ,മൃതദേഹം നടപടികൾക്ക് ശേഷം മക്കയിൽ കബറടക്കും...
Malappuram

നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങളും താത്കാലിക ഓണച്ചന്തകളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കളക്ടർ

മലപ്പുറം : പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന താത് കാലിക ഓണച്ചന്തകളും വഴിയോര കച്ചവടങ്ങളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം നിയമപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.ഇത്തരം സ്ഥാപനങ്ങൾ മുഖേന വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും റോഡരികുകളും പൊതുവഴിയോരങ്ങളും കയ്യേറി കച്ചവടം നടത്തുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു....
Kerala

എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല, രാഹുലിനെതിരെ നിയപരമായ ഒരു പരാതിയും ലഭിച്ചിട്ടില്ല, ആരോപണം വന്നയുടനെ രാജിവച്ചു, രാജി ആവശ്യപ്പെടാന്‍ അവര്‍ക്കെന്ത് ധാര്‍മികത ; ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും 'മുങ്ങി'യെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറമ്പില്‍ എംപി. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പ്രതികരിച്ചു. സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചതു സംബന്ധിച്ചു വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ചിലര്‍ ധാര്‍മികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. സര്‍ക്കാരിന്റെ പരാജയങ്ങള...
Local news, Malappuram

താനൂര്‍ ഗവ.എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരത്തിന്റെയും പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം നടന്നു

താനൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വര്‍ണ്ണ കൂടാരത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രവും ശാസ്ത്രീയവും ഗുണമേന്‍മയുള്ളതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയ പഠനാനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തന സജ്ജമായ പഠനയിടങ്ങളിലൂടെ കുട്ടികള്‍ക്കു സ്വഭാവ രൂപീകരണത്തിനും ആശയ രൂപീകരണത്തിനും സഹായിക്കുന്ന പഠനാന്തരീക്ഷം ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുസ്തഫ അധ്യക്ഷനായ...
Kerala

കേരള സ്‌കൂള്‍ ശാസ്ത്രോത്സവം ; സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരംന്മ കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു നടപടി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തില്‍ അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് വെച്ച് നവംബര്‍ 7 മുതല്‍ 10 വരെയാണ് ശാസ്‌ത്രോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശമന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടകന്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്...
Politics

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു

മലപ്പുറം: മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ന്യൂനപക്ഷമോർച്ച 30 സംഘടന ജില്ലാ അധ്യക്ഷന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അദ്നാൻ. എ ആർ നഗർ ഇരുമ്പു ചോല സ്വദേശിയാണ് അദ്നാൻ. മഹിളാ മോർച്ച പ്രസിഡന്റ് ആയി അശ്വതി ഗുപ്ത കുമാറിനെയും എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ആയി എൻ പി വാസുദേവനെയും നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അറിയിച്ചു....
Local news

പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

മൂന്നിയൂർ: ജി എം യു പി സ്കൂൾ പാറക്കടവ്പാഠപുസ്തകത്തിലെ കൃഷിയെ മട്ടുപ്പാവിൽ പ്രവർത്തന സജ്ജമാക്കി .സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ശാസ്ത്ര ക്ലബ്ബ്, സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ ടീം എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹ്റാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ :മുഹമ്മദ് അനീസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി.മുഹമ്മദ് ആസിഫ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ :ശിവദാസൻ കെ പി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കല്ലൻ ഹുസൈൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് :സുജ തോമസ്, സീഡ് സ്കൂൾ കോഡിനേറ്റർ രജിത എൻ,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇൻ ചാർജ് പ്രമോദ് കെ പി എന്നിവർ ആശംസ അറിയിച്ചു. ന്യൂട്രീഷൻ ഗാർഡൻ ഇൻ ചാർജ് :റോജ ടി നന്ദി അറിയിച്ചു....
Kerala

നിരോധനം മറികടന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം ; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി

തൃശൂര്‍ : ഹൈക്കോടതിയുടെ നിരോധനം മറികടന്നു ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ച ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം. ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും ജാസ്മിന്‍ ജാഫര്‍ വിഡിയോ ചിത്രീകരിച്ച് റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പ...
Local news

പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

എ ആര്‍ നഗര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തൊട്ടശ്ശേരിയറ ശാഖായുടെ കീഴില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനിയും ഉദ്ഘാടനം ചെയ്തു. യുവ പ്രഭാഷകനായ സി പി മുഹമ്മദ് ബാസില്‍ മുഖ്യ പ്രഭാഷണം നടത്തി, അബൂബക്കര്‍ മാസ്റ്റര്‍, വിജീഷ് എം പി,ശങ്കരന്‍ ചാലില്‍,മാലിക് സലഫി, ഹനീഫ ഓടക്കല്‍, ഫൈസല്‍ തലപ്പാറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആസിഫ് സ്വാലാഹി അധ്യക്ഷത വഹിച്ചു, ഇസ്മായില്‍ കല്ലാക്കന്‍ സ്വാഗതവും ജാബിര്‍ സ്വാലാഹി നന്ദിയുംപറഞ്ഞു....
Sports

മെസ്സി വരും ട്ടാ… കേരളത്തിൽ വരുമെന്ന് അർജന്റീനയുടെ സ്ഥിരീകരണം

ആശയകുഴപ്പങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ തീരുമാനം പ്രഖ്യാപിച്ചു, സാക്ഷാല്‍ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. നവംബറില്‍ ടീം കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. പിന്നാലെ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് കായിക മന്ത്രി വി അബ്ദുര്‍റഹ്മാനും സ്ഥിരീകരിച്ചു. മെസ്സി വരും ട്ടാ.. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.ഷെഡ്യൂള്‍ പ്രകാരം നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അ...
Local news

നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു ; നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ നീങ്ങണമെന്ന് റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഐക്യത്തോടെ നീങ്ങിയപ്പോഴാണ് നമ്മുടെ നാട് വികസിച്ചത്. സമൂഹത്തിന് നന്മയുണ്ടായത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ഐക്യമാണെന്നും സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താം നമ്മളെപ്പോഴും മുന്നില്‍ നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെ.കെ റഹീം അധ്യക്ഷനായി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് പ്രമേയപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, മതാരി അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി, ഊര്‍പ്പായി മുസ്തഫ...
Malappuram

ചേലേമ്പ്ര സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: ചേലമ്പ്ര സ്വദേശിയായ യുവാവിന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ കായിക ദിനത്തിൽ മിനി മാരത്തൺ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ‘ആരോഗ്യത്തിന് വേണ്ടി ഓടുക’ എന്ന മുദ്രവാക്യവുമായി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29-ന് രാവിലെ ഏഴിനാണ് പരിപാടി. സർവകലാശാലാ ക്യാമ്പസിലെ സ്റ്റുഡന്റസ് ട്രാപ്പിൽ നിന്നാരംഭിച്ച് ക്യാമ്പസിനുള്ളിലൂടെ അഞ്ച് കിലോമീറ്റർ ദൂരം ഓടി സ്റ്റുഡന്റസ് ട്രാപ്പിൽ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിട്ടുള്ളത്. സർവകലാശാലയിലെ വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 27-ന് മുൻപായി ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ലിങ്ക് :- https://forms.gle/gHR93CYe36UgYDGz9 . സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : ഡോ. അശ്വിൻ രാജ് - 989565...
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തികഞ്ഞ ധാര്‍മികതയുടെ പേരില്‍, മറ്റുള്ളവര്‍ സ്വീകരിക്കാത്ത മാതൃക, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു ; കെപിസിസി പ്രസിഡന്റ്

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് തികഞ്ഞ ധാര്‍മികതയുടെ പേരിലാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുല്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നു മാറിനില്‍ക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. സമാന കേസുകളില്‍ സിപിഎമ്മും ബിജെപിയും സ്വീകരിക്കാത്ത മാതൃകയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഇതിനേക്കാള്‍ ഗുരുതരമായ കേസുകളില്‍ ആരോപണവിധേയരായ ആളുകള്‍ നിയമസഭയില്‍ ഉള്ളതുകൊണ്ടാണു രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എം.വി.ഗോവിന്ദന്‍ പോലും ആവശ്യപ്പെടാത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു....
Kerala

ജയിക്കാന്‍ വേണ്ടി വ്യാപകമായി ജമ്മു കശ്മീരില്‍ നിന്നടക്കം പുറത്തു നിന്ന് ആളെ കൊണ്ടുവന്നു ഞങ്ങള്‍ വോട്ട് ചേര്‍ക്കും, അത് നാളെയും ചെയ്യിക്കും, ഇത് കള്ളവോട്ടല്ല ; വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍ : ജയിക്കാന്‍ വേണ്ടി മണ്ഡലങ്ങളില്‍ വ്യാപകമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നു താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിക്കവേയാണു ഗോപാലകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തല്‍. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടു വന്ന് ഒരു വര്‍ഷം താമസിപ്പിച്ചു വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്, ഇത് കള്ളവോ...
Kerala

പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ ഉമ്മയും കുടുംബവും ; കുട്ടിയെ കണ്ടെത്തി, ആസൂത്രണം ചെയ്തത് വിദേശത്തേക്ക് കടത്താന്‍, കണ്ടെത്തിയത് വിമാനത്താവളത്തില്‍ നിന്നും

പാലക്കാട്: പട്ടാമ്പി തെക്കുമലയില്‍ നിന്ന് പിതാവിനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ആറു വയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ഉമ്മയും കുടുംബവുമാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ വിളത്തൂര്‍ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഇവാന്‍ സായിക്കിനെ ആയിരുന്നു കടത്തിക്കൊണ്ടുപോയത്. പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുട്ടിയുടെ ഉമ്മയും കുടുംബവും ആണെന്ന് വ്യക്തമായത്. കുട്ടിയുടെ അച്ഛനായ മുഹമ്മദ് ഹനീഫയും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവരാണ്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ വിട്ടുതരണം എന്ന ആവശ്യം മുഹമ്മദ് ഹനീഫ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ബലമായി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. കടത്തിക്കൊണ്ടുപോയ കുട്ടിക്ക് ഇവര്‍ പാസ്‌പോര്‍ട്ട് ശരിയാക്കിയിരുന്നു...
Other

വീടിന്റെ പരിസരത്ത് കൊതുകും എലിയും:ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി

പരപ്പനങ്ങാടി : വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്. 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്....
Other

ആറു വയസ്സുകാരനെ പിതാവിന്റെ കയ്യിൽ നിന്നും തട്ടിക്കൊണ്ടു പോയി

പാലക്കാട് : വിളത്തൂരില്‍ പിതാവിന്റെ കയ്യില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്.ആറു വയസുള്ള കുട്ടിയെയായണ് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. പിതാവിന്റെ കൈയില്‍ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പിതാവ് മുഹമ്മദ് ഹനീഫ നല്‍കിയ പരാതി. വെള്ളയും ചുവപ്പും നിറമുള്ള സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല....
error: Content is protected !!