Wednesday, March 18

Author: tirurangaditoday

തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
Local news

തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭയിലെ ശുചിത്വ ജൈവ - അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണവും സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭാ പരിധിയിലെ അംഗണവാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഉള്‍പ്പെടെ 29 സ്ഥാപനങ്ങളിലും 19 സ്‌ക്കൂളുകളിലും 5 കോളേജുകളിലും 2 ടൌണുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയം, 271 അയല്‍ക്കൂട്ടങ്ങളിലും മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ ഒക്കെതന്നെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹരിതകര്‍മ്മേസന മുഖേനയുള്ള വാതില്‍പ്പടിശേഖരണം നഗരസഭാ പരിധിയിലെ 39 വാര്‍ഡുകളില്‍ നിന്നും മൊത്തം 18600 സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ മാര്‍ച്ച് മാസത്തോടെ 100 % സര്‍വ്വീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാ...
Malappuram

ഡോക്ടറില്‍ നിന്നും മൂന്നിലൊന്ന് ശമ്പളം മാത്രമുള്ള ഡെപ്യൂട്ടി കളക്ടറായി ; 10 വര്‍ഷത്തിന് ശേഷം ഐഎഎസും

മലപ്പുറം : ഡോക്ടറില്‍ നിന്നും ശബളം മൂന്നിലൊന്ന് മാത്രമുള്ള ഡപ്യൂട്ടി കലക്ടറായി. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യമായിരുന്നു ചുവടുമാറ്റത്തിനു പിന്നില്‍. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം ഐഎഎസിന് തെരഞ്ഞെടുത്ത് വിജ്ഞാപനവും. മലപ്പുറത്തടക്കം ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഡോ ജെ. ഒ അരുണിനാണ് ഐഎഎസിന് തിരഞ്ഞെടുത്ത് വിജ്ഞാപനം വന്നിരിക്കുന്നത്. മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡോ. അരുണിന്റെ സേവനത്തിനുള്ള അംഗീകാരമായി. മഞ്ചേരി വയ്പ്പാറപ്പടി സ്വദേശിയാണ് അരുണ്‍. പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടര്‍, വയനാട് പുനരധിവാസ പാക്കേജ് സ്‌പെഷല്‍ ഓഫിസറുമാണ് നിലവില്‍ ഡോ. അരുണ്‍. കോഴിക്കോട് ഗവ. ഡെന്റല്‍ കോളജിന്റെ നോട്ടിസ് ബോര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഡിസിനുമായി ബന്ധമില്...
Other

മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടിൽ അർധരാത്രിയിലെ പരിശോധന അബദ്ധത്തിൽ സംഭവിച്ചത്, ഇനി ഉണ്ടാകില്ലെന്നും പോലീസ്

ലീഗ് നേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകി തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടില്‍ അര്‍ദ്ധ രാത്രി പൊലീസ് പരിശോധനക്കെത്തിയ സംഭവം അബദ്ധത്തില്‍ പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കാണിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമിന് പൊലീസിന്റെ കത്ത്. മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി അബ്ദുല്‍ ബഷീറാണ് അന്വേഷണത്തിനൊടുവില്‍ രേഖാമൂലം കത്ത് നല്‍കിയത്. ഈ മാസം ആദ്യ വാരത്തില്‍ പി.എം.എ സലാമിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ് നേതാക്കള്‍ മലപ്പുറം ജില്ലാ പൊ്‌ലീസ് മേധാവിയെ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അബദ്ധം ഏറ്റു പറഞ്ഞും ഇനി ആവര്‍ത്തിക്കില്ലെന്നറിയിച്ചും പൊലീസ് കത്ത് നല്‍കിയത്.തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായ എം അബ്ദുറഹ്മാ...
university

പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്, പുനർമൂല്യനിർണയഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വേനൽക്കാല കായിക പരിശീലന ക്യാമ്പ് കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. പരിശീലനം നൽകുന്ന കായിക ഇനങ്ങൾ - കോച്ചിങ് നൽകുന്ന പരിശീലകർ / അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവ ക്രമത്തിൽ :- ബാഡ്മിന്റൺ - ഫെബിൻ ദിലീപ്, ഹാൻഡ്ബോൾ - പി. ഫുഹാദ് സനീൻ, വോളിബോൾ - എസ്. അർജുൻ, അത്‌ലറ്റിക്സ് - എസ്. ജയകുമാർ (മുൻ ഇന്ത്യൻ ടീം പരിശീലകൻ), ഡോ. എസ്. അശ്വിൻ, സോഫ്റ്റ്ബോൾ / ബേസ്ബോൾ - ടി.സി. വിഷ്ണു, ഖോ-ഖോ - പ്രബീഷ്, ഫുട്ബോൾ - എം. മുഹമ്മദ് ഷഫീഖ്, പി. മുനീർ, ക്രിക്കറ്റ് - പി.പി. പ്രതീഷ്, അജ്മൽ ഖാൻ, കബഡി - ആർ. ശ്രീജിത്ത്, ജൂഡോ - ഡോ. എ.കെ. രാജ്‍കിരൺ, തയ്ക്വോണ്ടോ - അജ്മൽ ഖാൻ, ബാസ്കറ്റ്ബോൾ - കെ. അഞ്ജന കൃഷ്ണ, റോളർ സ്കേറ്റിംഗ് - ടി.ജെ. സിദ്ധാർഥ്. റോളർ സ്കേറ്റിംഗിന് 1,200/- രൂപയും മറ്റ് കായിക ഇനങ്ങൾക്ക് 800/- രൂപയുമാണ് രജ...
Other

ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്

മലപ്പുറം : പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ.ഒ ക്ക് ഐ.എ.എസ്. മലപ്പുറം മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ്ര പ്രവര്‍ത്തങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസാറായും നിലവില്‍ അരുണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍ ലെക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ആരോഗ്യ രംഗത്തെ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ഡെന്റല്‍ കോളെജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടര്‍ നിയമനം ലഭിച്ചത്. സിവില്‍ സര്‍വീസിനോടുള്ള താത്പര്യം മൂലമാണ് അന്ന് മൂന്നിലൊന്നു മാത്രം ശമ്പളമുള്ള ഡെപ്യൂട്ടി കളക്ടര്‍ ജോലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അരുണ്‍ പറയുന്നു. മെയിന്‍ പരീക്...
National

ഹേ രക്തദാഹിയായ മനുഷ്യ കേള്‍ക്കൂ ; സാമൂഹിക മാധ്യമങ്ങളില്‍ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ കേസ് ; രൂക്ഷവിമര്‍ശനവുമായി സുപ്രീകോടതി

ദില്ലി : സമൂഹ മാധ്യമത്തിലൂടെ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കടുത്ത വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കി. ഒരാള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികള്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയത്. ആവിഷ്‌ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അരക്ഷിതാവസ്ഥയിലുഉള്ള വ്യക്തികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലയിരുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനാധിപത്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനിവാര്യമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് റദ...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ഏകോപന ചുമതല എ.പി.അനില്‍കുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഏകോപന ചുമതല മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനില്‍കുമാറിനു നല്‍കി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എം. സ്വരാജിനാണ് സിപിഎം...
Kerala

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തള്ളി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷന്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍...
Malappuram

മോഹന്‍ലാലിന്റെ വഴിപാട് : വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം, പ്രസ്താവന നടത്തിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണം ; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം : ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ. മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പ...
Education

ക്ലാരി ജി.എല്‍.പി.സ്‌കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം: ഫ്രിഡ്ജ് കൈമാറി

എടരിക്കോട് : സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീമില്‍ (എസ്.എസ്.എസ്) മികച്ച പ്രവര്‍ത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എല്‍.പി.സ്‌കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ (എന്‍.എസ്.ഡി) സമ്മാനമായി സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളെ സ്‌കീമില്‍ ചേര്‍ത്ത വേങ്ങര എ.ഇ.ഒ യുടെ നിര്‍ദ്ദേശാനുസരണമാണ് അമ്പലവട്ടം ക്ലാരി ജി.എല്‍.പി സ്‌കൂളിനെ തിരഞ്ഞെടുത്തത്.ചടങ്ങില്‍ എന്‍.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .പി. രമേഷ് കുമാറിന് ഫ്രിഡ്ജ് കൈമാറി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ മജീദ് അധ്യക്ഷനായി. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, എന്‍.എസ്.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍, വേങ്ങര എ.ഇ. ഒ ടി പ്രമോദ്, എസ്.എസ്.എസ് ക്ലാര്‍ക്ക് നഷീദാ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശ...
Education

കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം സമാപിച്ചു

തിരുവനന്തപുരം : കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി എജ്യുക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള രണ്ടു ദിവസത്തെ മൂന്നാംഘട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലന പരിപാടി കൈറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സമാപിച്ചു. പരിപാടി കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറം പ്രസിഡന്റ് എം.സുധീര്‍, കോഴിക്കോട് കൊളത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ പി ഹംസ ജെയ്സല്‍, കാവുംകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ പി.ഷാജി, ശരീഫ് കടന്നമണ്ണ, ബഷീര്‍ തുടങ്ങിയവര്‍ അംഗപരിമിതര്‍ക്കായുള്ള ക്ലാസുകള്‍ നയിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി 22 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്...
Other

മോഹന്‍ലാലിന്റെ വഴിപാട്: വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം – മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം : ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണം. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ.മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പ്രായമുള്ള ഒരു...
Local news

യു ഡി എഫ് രാപ്പകൽ സമരം ഏപ്രിൽ 4 ന് തലപ്പാറയിൽ

മുന്നിയൂർ : സംസ്ഥാന സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സമരം മൂന്നിയൂർ പഞ്ചായത്തിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തലപ്പാറയിൽ വെച്ച് നടത്തുന്നതിന് ചെയർമാൻ കെ. മൊയ്തീൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥ വിജയിപ്പിക്കാനും ഇതിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു.ആലിക്കുട്ടി എറക്കോട്ട് എം.എ അസിസ്, പി.പി. റഷീദ്, എം. സൈതലവി, ഹൈദർ .കെ മൂന്നിയൂർ, സി.കെ. ഹരിദാസൻ , ഹനീഫ ആച്ചാട്ടിൽ, സി എം കെ മുഹമ്മദ്, എൻ.എം. അൻവർ സാദത്ത്, ലത്തീഫ് പടിക്കൽ, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു...
Kerala

പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി ; ബാഗില്‍ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും

പത്തനംതിട്ട : പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ നാല് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാന്‍ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാര്‍ഥികള്‍ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗില്‍നിന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം ആര് വാങ്ങി നല്‍കി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും. പരീക്ഷ എഴുതാന്‍ രാവിലെ ഒരു വിദ്യാര്‍ഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും ആഘോഷം നടത്താന്‍ ശേഖരിച്ച പതിനായിരത്തില്‍പരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു....
Kerala

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം വര്‍ധിപ്പിച്ചു ; പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹം : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കി ഉയര്‍ത്താന്‍ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസാണ് ഇപ്പോള്‍. എന്നാല്‍ ആറു വയസിന് ശേഷമാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ പറയുന്നതെന്നും അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നതെന്നും അതുകൊണ്ടുതന്നെ 2026-27 ലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശന പ്രായത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കാലങ്ങളായി കുട്ടികളി അഞ്ചാം വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതില്‍ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്ക...
Malappuram

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം ; വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം : വളാഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവര്‍ക്ക് എച്ച്ഐവി പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വളാഞ്ചേരി ടൗണിനോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്...
Local news

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

പെരുവള്ളൂര്‍ : യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഇരുമ്പന്‍ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്, ഭാര്യ റിന്‍ഷയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ റിന്‍ഷ മരണപ്പെട്ടു. നിധീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധീഷ് ജോലി ചെയ്യുന്ന കാശ്മീരിലെ ആര്‍മി കോട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവും ഭാര്യയും ഈ കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. റിൻഷ എസ്.ഐ ടെസ്റ്റിൽ റാങ്ക് ലിസറ്റിൽ വന്നു പരിശീലനത്തിടെ കാലിൽ പരിക്കു പറ്റി ചികിത്സ തേടിയിരുന്നു. കണ്ണൂർ പിണറായി സ്വദേശിനിയാണ് റിൻഷ. ജനുവരിയില്‍ ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഭര്‍ത്താവിനോട് ഒപ്പം യാത്രയായതായിര...
Kerala

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ നിരക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തും. ഏപ്രില്‍ 3 മുതല്‍ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി 1 രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ബ...
Local news

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവ് ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണം ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത...
Local news

സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ ; റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ചെമ്മാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വര്‍ഷത്തെ റമദാന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവര്‍ത്തനം ശ്ലാഘ നീയമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികള്‍ ശേഖരിച്ച ഫണ്ട് ചടങ്ങില്‍ വെച്ച് റഷീദലി തങ്ങള്‍ ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വര്‍ഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്. ചെമ്മാട് ദയ ശിഹാബ് തങ്ങള്‍ ഭവനില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. പി.എസ്. എച്ച് തങ്ങള്‍, എം. കെ. ബാവ, കെ. പി. മുഹമ്മദ് കുട്ടി ഹാജി, ശരീഫ് കുറ്റൂര്‍, കെ. സ...
Crime

മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു ; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യപാനസംഘത്തെ ചോദ്യം ചെയ്തഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തു. കുമാരപുരത്തെ വീടിന് സമീപത്തെ മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രവീണിനെ കുത്തുകയായിരുന്നു. കുത്തിയ ആള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുത്തിയ പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെയും നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു....
Other

അശരണർക്ക് ആശ്വാസമായി നന്നമ്പ്ര റിയാദ് കെ എം സി സി

റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി റമസാൻ മുസാഅദ റിലീഫ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെമ്മാട് ദയ ചാരിറ്റി സെൻ്ററിൽ വെച്ച് നിർവഹിച്ചു. പി.കെ. അബ്ദുറബ്ബ്, പി എസ് എച്ച് തങ്ങൾ, സി.എച്ച് മഹമൂദ് ഹാജി, എം കെ ബാവ, ഷരീഫ് കുറ്റൂർ, ടി പി എം ബഷീർ, ഹനീഫ മൂന്നിയൂർ, മുസ്തഫ ഊർപ്പായി, എം സി കുഞ്ഞുട്ടി ഹാജി, അബ്ദുസ്സമദ് എം പി, മുനീർ മക്കാനി, മൻസൂർ പി പി, ബീരാൻ കുട്ടി എം പി, എം സി മുസ്തഫ, സലാം ഹാജി പനമ്പിലായി, അലി മറ്റത്ത്, അലി ചിറയിൽ, മുഹമ്മദലി മറ്റത്ത്, എന്നിവർ പങ്കെടുത്തു....
Other

ദയ ചാരിറ്റി സെന്റർ റമദാൻ സംഗമം നടത്തി

ചെമ്മാട് : സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേർത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ചെമ്മാട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വർഷത്തെ റമദാൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവർത്തനം ശ്ലാഘ നീയമാണെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാട് ദയ ശിഹാബ് തങ്ങൾ ഭവനിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു.വിവിധ മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികൾ ശേഖരിച്ച ഫണ്ട്‌ ചടങ്ങിൽ വെച്ച് റഷീദലി തങ്ങൾ ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വർഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്. പി.എസ്. എച്ച് തങ്ങൾ, എം. കെ. ബാവ, കെ. പി. മുഹമ്മദ്‌ കുട്ടി ഹാജി, ശരീഫ് കുറ്റൂർ, കെ. സി. മുഹമ്മദ്‌ ബാഖവി, ഹനീഫ മൂന്നിയൂർ, സ...
Malappuram

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ആനക്കയം പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

മലപ്പുറം : മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആനക്കയം ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. പതിനേഴാം വാർഡിൽ ഇരുമ്പുഴി ടൗണിലെ അതിഥി തൊഴിലാളികളെ താമസിപ്പിച്ച സ്വകാര്യ ക്വാർട്ടേഴ്‌സ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനാ സംഘം കണ്ടെത്തി. ശുചിമുറികൾ വളരെ വൃത്തിഹീനമായ നിലയിലായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. ക്വാർട്ടേഴ്‌സ് ഉടമക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ വാർഡ് അഞ്ചിൽ പ്രവർത്തിക്കുന്ന 'ഡ്രീം പോളിമർ' എന്ന സ്ഥാപനത്തിൽ മലിനജലം അലക്ഷ്യമായി നിക്ഷേപിക്കുന്നതായും പന്തല്ലൂരിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്ക് തങ്ങളുടെ മാലിന്യങ്ങൾ ബാങ്കിനോട് ചേർന്ന് കത്തിക്കുന്നതായും ജില്ലാ എ...
Malappuram

ക്ലാരി ജി.എൽ.പി.സ്കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം

മലപ്പുറം: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) മികച്ച പ്രവർത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എൽ.പി. സ്കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ(എൻ.എസ്.ഡി) സമ്മാനമായി സിംഗിൾ ഡോർ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂളുകളെ സ്കീമിൽ ചേർത്ത വേങ്ങര എ.ഇ.ഒ'യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഇ.ഒ'യുടെ പരിധിയിലുള്ള അമ്പലവട്ടം ക്ലാരി ജി.എൽ.പി സ്കൂളിനെ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവയുടെ വിതരണം നടക്കുന്ന സ്കൂളിന് പ്രയോജനപ്രദമാകുംവിധമാണ് സ്കൂളിന്റെ ആവശ്യം പരിഗണിച്ച് ഫ്രിഡ്ജ് സമ്മാനിച്ചത്. ചടങ്ങിൽ എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം സ്കൂൾ ഹെഡ്മാസ്റ്റർ രമേഷ് കുമാർ.പി-യ്ക്ക് ഫ്രിഡ്ജ് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സമ്പാദ്യശീലം വളർത്തുന്നതിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും യുവ തലമുറയെ സാമ്പത്തിക മ...
Malappuram

പകർച്ചവ്യാധി; കച്ചവട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം ; നിർദേശവുമായി നഗരസഭ

മലപ്പുറം : പകർച്ചവ്യാധികൾ തടയുന്നതിനായി കച്ചവട സ്ഥാപനങ്ങൾക്ക് നിർദേശവുമായി മലപ്പുറം നഗരസഭ. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കച്ചവടം ചെയ്യുന്നവർ മാനദണ്ഡം പാലിക്കണമെന്ന് നഗരസഭ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു. കച്ചവടം ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കണം. . അനധികൃത ശീതളപാനീയം വിൽപ്പന നടത്താൻ പാടില്ല. . മേളകൾ, ഉത്സവങ്ങൾ തുടങ്ങി സാമൂഹിക ഒത്തു ചേരലുകൾ നടക്കുന്ന ഇടങ്ങളിൽ പാചകം ചെയ്യാത്ത ഭക്ഷണ പാനീയങ്ങൾ വിൽപ്പന നടത്തരുത്. . മുറിച്ച് വെച്ച പഴ വർഗങ്ങൾ (മാങ്ങ, തണ്ണിമത്തൻ, കക്കിരി, പൈനാപ്പിൾ മുതലായവ ) വിൽപ്പന നടത്തരുത്. ഈന്തപ്പഴം പോലുള്ളവ വൃത്തിയും അടച്ചുറപ്പുമുള്ള പാത്രങ്ങളിൽ മാത്രമേ വിൽക്കാവൂ . ഒരിക്കൽ ഉപയോഗിച്ച എണ്ണ പലഹാര നിർമാണത്തിനായി എടുക്കരുത്. . ഭക്ഷണ പാനീയങ്ങൾ ഈച്ച, പ്രാണികൾ കടക്കാതെ സൂക്ഷിക്കണം. . ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെ...
Local news

ലഹരി മുക്ത ജില്ലക്കായി എസ് വൈ എസ് ലഹരിമുക്ത ക്യാമ്പയിനിന് തുടക്കമായി

തിരൂരങ്ങാടി : ലഹരി മുക്ത ജില്ല എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എസ് വൈ എസ് മലപ്പുറം ജില്ലാ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. മൂന്നിയൂര്‍ ചുഴലി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ ആമുഖഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി, സിപിഎം ഏരിയ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് പ്രതിനിധിഹനീഫ അച്ചാട്ടില്‍, ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, ജില്ലാ സെക്രട്ടറി അബ്ദുറഹി മാസ്റ്റര്‍ ചുഴലി തുടങ്ങിയവര്‍ സംസാരിച്ചു. അഷറഫ് മുസ്ലിയാര്‍ പറമ്പില്‍പീടിക , പി...
Local news

അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂള്‍ കോണ്‍വെക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : യതീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂളിന്റെ ഖതമുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും സര്‍ട്ടിക്കറ്റ് വിതരണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അബ്ദുല്‍ ഗഫൂര്‍ കാരക്കല്‍ ആമുഖഭാഷണവും മുനീര്‍ താനാളൂര്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. അധ്യാപികമാരായ ഷഹര്‍ബാനു, സി.ഫസീല, അസ്മാബി, ശബ്‌ന, റഹീന, ലബീബത്തുല്‍ ബുഷ്‌റ,സുഫാന, നശീദ, മുഹ്‌സിന ഷാനവാസ്, ആത്തിഖ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി...
Malappuram

മാസമുറയെ രോഗമായി ചിത്രീകരിച്ച ഇന്‍ഷുറന്‍സ് നിഷേധിച്ചു : ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി ഒന്നര ലക്ഷം രൂപ കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. വണ്ടൂര്‍-നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യന്‍, ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 2020 മുതല്‍ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇന്‍ഷുറന്‍സ് പോളിസി. 2023 ജൂണില്‍ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1,07,027 രൂപ ചികിത്സയ്ക്കായി അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ചികിത്സാ ചെലവ് നല്‍കില്ലെന്നു അറിയിക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ചെയ്തത്. 2018 ല്‍ രോഗി അമിത രക്തസ്രാവത്തിനു ഡോക്ടറെ കണ്ടിരുന്നു എന്നും അത് മറച...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്കിൻ ഡോക്ടറെയും സുപ്രണ്ടിനെയും അടിയന്തിരമായി നിയമിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞ് കിടക്കുന്ന ചർമ്മരോഗ വിഭാഗത്തിലേക്ക് അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നും ഒഴിവ് വന്ന ആശുപത്രി സുപ്രണ്ട് പദവിയിലേക്ക് പുതിയ സുപ്രണ്ടിനെ ഉടനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ദിവസംരണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി രിൽ ചർമ്മരോഗ വിഭാഗത്തിലെ ഏക ഡോക്ടർ ഒഴിഞ്ഞ് പോയിട്ട് മാസങ്ങൾ കഴിഞ്ഞു. ചർമ്മരോഗ ചികിൽസക്കായി ദിനേന ആശുപത്രിയെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളാണ് ചികിൽസ ലഭിക്കാതെ പ്രയാസപ്പെടുന്നത്. ചർമ്മ രോഗ ചികിൽസ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ. നിലവിലുണ്ടായിരുന്ന ആശുപത്രി സുപ്രണ്ട് മു...
error: Content is protected !!