Sunday, July 6

Blog

അധ്യാപക നിയമനം
Job

അധ്യാപക നിയമനം

താത്കാലിക അധ്യാപക ഒഴിവ് തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ മാനേജർ, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ, തിരൂരങ്ങാടി എന്ന വിലാസത്തിൽ മെയ് 20 -ാം തിയ്യതിക്കകം സമർപ്പിക്കേണ്ടതാണ്. അധ്യാപക നിയമനം താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളുടെ അഭിമുഖം മെയ് 15ന് രാവിലെ ഒമ്പത് മുതലും മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയുടേത് അന്നേ ദിവസം ഉച്ചക്കുശേഷം...
Malappuram

നിപ: 40 പേര്‍ കൂടി സമ്പര്‍ക്കപ്പട്ടികയില്‍, ആകെ 152 പേര്‍, 881 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 62 പേര്‍ ഹൈ റിസ്‌കിലും 90 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 13 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്...
Crime, Kerala

നന്തന്‍കോട് കൂട്ടക്കൊല ; പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ശിക്ഷാവിധിയില്‍ വാദം നാളെ

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ നടത്തുമെന്നും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. 2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ എട്ടിനാണ് കേരളക്കര ക്രൂര കൊലപാതകം അറിയുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരാനൊരുങ്ങുന്നത്. കുടുംബാംഗങ്ങളോടുള്ള പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്...
Sports

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുന്നു ; രോഹിതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് കിംഗ് കൊഹ്ലി

ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പര്‍താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റില്‍ കാണാനാകുക ഏകദിന ക്രിക്കറ്റില്‍ മാത്രം. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ കോലി കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ, ...
Malappuram

റോഡ് നിര്‍മ്മാണത്തിന് പാറ പൊട്ടിച്ചു ; നിര്‍ധനയായ വയോധികക്ക് നാട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത വീടിനു വിള്ളല്‍

മലപ്പുറം : ദേശീയ പാത നിര്‍മ്മാണത്തിനായി പാറപൊട്ടിച്ചതോടെ വയോധികയുടെ വീടിന് വിള്ളല്‍ വീണു. കുറ്റിപ്പുറത്ത് ബംഗ്ലാകുന്നു സ്വദേശിനി ആമിനയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത് .നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്മിച്ചുനല്‍കിയ വീടാണ് തകര്‍ന്നത് .സംഭവത്തില്‍ നഷ്ടപരിഹാരത്തുക ആവിശ്യപ്പെട്ട് ആമിന മലപ്പുറം കലക്ടര്‍ക്ക് കുടുംബം പരാതി നല്‍കി. വീടിന് സമീപത്തിലൂടെയാണ് ദേശീയപാത 66 ആറുവരിപ്പാത കടന്നുപോകുന്നത് . ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്....
Kerala

പൊറോട്ട കൊടുക്കാത്തതിന് ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ച് യുവാക്കള്‍

കൊല്ലം : പൊറോട്ട കൊടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഹോട്ടലിന്റെ ഉടമ അമല്‍ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാക്കള്‍ പൊറോട്ട ആവശ്യപ്പെട്ടു. പണം ഇല്ലെന്നും പിന്നീട് നല്‍കാമെന്നും പറഞ്ഞു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെ തര്‍ക്കമുണ്ടായി. പിന്നാലെ ഇരുവരും മടങ്ങിപ്പോയി. സംഘത്തിലുണ്ടായിരുന്ന ഒരാളും മറ്റൊരു യുവാവും അല്‍പസമയത്തിനകം മടങ്ങിയെത്തി ആക്രമിച്ചെന്നാണ് ഹോട്ടല്‍ ഉടമയുടെ പരാതി. അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ കിളികൊല...
Kerala

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ് ; പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ്. വീട്ടില്‍ നിന്നും പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിന്റെ വിശദാംശങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പുര്‍ പൊലീസ് മെയ് 10-ന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ...
Kerala

പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിറ്റ കേസ് ; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട് : പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിറ്റ കേസില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. അസം സ്വദേശി നസീദുല്‍ ശൈഖിന്‍ ആണ് ഭവാനിപുരയില്‍ നിന്ന് നല്ലളം പൊലീസിന്റെ പിടിയിലായത്. 2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം. കോഴിക്കോട് കുടംബത്തിനൊപ്പം താമസിച്ചു വന്നിരുന്ന പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു പ്രതിയായ നസീദുല്‍ ശൈഖ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് തട്ടികൊണ്ടുപോയ ശേഷം ഹരിയാന സ്വദേശിക്ക് 25,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. എന്നാല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഭവാനിപുരയില്‍ നിന്നാണ് പ്രതി നല്ലള...
Other

ഹജ്ജ് – 2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3756 വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3756 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13നകം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപ...
Obituary

പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറിയുമായ ഇബ്രാഹിം ഫൈസി അന്തരിച്ചു

തിരൂർക്കാട്: പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് സെക്രട്ടറിയുമായ തിരൂർക്കാട് കുന്നത്ത് ഇബാഹിം ഫൈസി ( 68) അന്തരിച്ചു. കബറടക്കം ഇന്ന് ( തിങ്കൾ) 12ന് തിരൂർക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസല്യാരുടെയും ഹാജി കെ. മമ്മദ് ഫൈസിയുടെയും സഹോദരനാണ്. മദ്രസ മാനേജ്മെന്റ് ജില്ലാ ട്രഷറർ, എസ് വൈ എസ് ഉസ്‌വ ജില്ലാ ട്രഷറർ, തിരൂർക്കാട് അൻവാറുൽ ഇസ്ലാം വൈസ് പ്രസിഡന്റ്, തിരൂർക്കാട് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡന്റ്, തിരൂർക്കാട് അൻവാർ സ്കൂൾ മാനേജർ, സമസ്ത പ്രവാസി സെൽ ജില്ലാ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചുവരുന്നു. പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫമരുമക്കൾ: ആയിശ ...
Accident

കോണിയിൽ കയറുന്നതിനിടെ താഴെവീണ് വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി: വീട്ടുമുറ്റത്തെ തെങ്ങിൽ ചാരിവെച്ച കോണിയിൽ കയരുന്നതിനിടെ താഴെവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എ ആർ നഗർ കുന്നുംപുറം ചെപ്യാലം മണക്കടവൻ അൻവർ ഹുസൈന്റെ മകൻ മുഹമ്മദ് വാഫി (13)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5 നാണ് സംഭവം. പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച ഉച്ചയോടെ മരണപ്പെട്ടു.കബറടക്കം നാളെ ചെപ്യാലം ജുമാമസ്ജിദിൽ.പേങ്ങാട്ട് കുണ്ട് എം ഐ എസ് എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.മാതാവ്: റഷീദസഹോദരങ്ങൾ: ഫാദി മുഹമ്മദ്‌, ബിഷറുൽ ഹാഫി, ആയിഷ ഫിദ, ഫിൽസ. ...
Kerala

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം

കോഴിക്കോട്: വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം ആണ് അപകടം നടന്നത്. മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മൂരാട് ദേശീയ പാത അപകടത്തിൽ മരണപ്പെട്ടത്. ഒരാളുടെ നില അതീവ ഗരുതരമായി തുടരുകയാണ്. ട്രാവലറിൽ സഞ്ചരിച്ച 8 പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്....
Other

വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി : വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. വ്യാഴാഴ്ച യായിരുന്നു വിവാഹം. വെള്ളിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകൻ്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം പോകണമെന്ന ആഗ്രഹമാണ് യുവതി കോടതിയിൽ വ്യക്തമാക്കിയത്. കോടതി ഇതംഗീകരിച്ച് യുവതിയെ കാമുകനോടൊപ്പം വിട്ടു....
Local news

എ ആർ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

എ ആർ നഗർ : അബ്ദുറഹ്മാൻ നഗർ ആരോഗ്യ കേന്ദ്രത്തിൽ കെ.എം.സി.സി കെ. പി. എം കക്കാടംപുറം സ്ഥാപിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മൂസ സ്മാരക കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം അബ്ദു റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷിദ് കൊണ്ടണത്ത് നിർവ്വഹിച്ചു. കെ.സി ഹംസ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , കെ. കെ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ .മെമ്പർ മായ പി.കെ ഫിർദൗസ്, കെ.സി ആച്ചുമ്മ കുട്ടി, കെ.എം പ്രദീപ് കുമാർ, സി.കെ ജാബിർ, അരികാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, പെയിൻ പാലൻ്റീവ് ഭാരവാഹികളായ കെ.കെ മെയ്തീൻ കുട്ടി, എ.പി ബാവ, ചെമ്പൻ ഹൈദർ ,പി.ഇ ഹബീബ് ടി.കെ റഷിദ് അലി, ഹോസ്പിറ്റൽ അംഗങ്ങളായ ഡോക്...
Malappuram

ഗവേഷകർ അങ്ങ് ഐ.എസ്.ആർഒ യിൽ മാത്രമല്ല, കോട്ടക്കുന്നിലുമുണ്ട്

ഭാവിയിൽ ഐ.എസ്.ആർ.ഒ 'ഭരിക്കുന്ന' ഗവേഷകരെ കാണണമെങ്കിൽ വേറെയെവിടേയും പോവേണ്ട, കോട്ടക്കുന്നിൽ വന്നാൽ മതി. 'എന്റെ കേരളം' പ്രദർശന വിപണന മേളയിലെ സ്റ്റാളിലാണ് കുഞ്ഞു ഗവേഷകരുടെ പരീക്ഷണങ്ങൾ. വടക്കുമ്പ്രം ജി.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന എ.കെ നാസിഹ, സി.കെ മുഹമ്മദ് ഹനാൻ, എം. ഷിജിയ ഫർഹ എന്നീ കുട്ടികളാണ് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എങ്ങനെ ചെയ്യാം എന്ന് കാണിക്കുന്നത്. വിദ്യാർഥികൾ തന്നെ ഉണ്ടാക്കിയ 69 പരീക്ഷണങ്ങളടങ്ങിയ പുസ്തക പ്രദർശനത്തോടൊപ്പം മികച്ച അവതരണമാണ് കുഞ്ഞു ഗവേഷകരിൽ സന്ദർശകരെ ആകർഷിക്കുന്നത്. കുഞ്ഞു ശസ്ത്രജ്ഞരെ വളർത്തിയെടുക്കാൻ 'ലിറ്റിൽ സയന്റിസ്റ്റ്' എന്ന സ്‌കൂളിന്റെ തനത് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവർ എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തിയത്. സെൻസർ ഉപയോഗിച്ച് മഴ പെയ്യുമ്പോൾ തുണികൾ നനയാതെയും വെയിൽ അടിക്കുമ്പോൾ തുണികൾ ഉണക്കാനും സാധിക്കുന്ന കണ്ടുപിടിത്തവും സ്റ്റ...
Malappuram

തീപിടിച്ചാല്‍ കെടുത്താന്‍ അഗ്രോ ബോട്ട് മെഷീന്‍ ; ഒപ്പം കൃഷിയിടത്തിലും ഉപകാരി ; വള്ളിക്കുന്നിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ടുപിടുത്തം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ ശനിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത് ഒരു അഗ്രോ ബോട്ടാണ്. തീപിടുത്തം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ അവലംബിച്ചുകൊണ്ട് ഈ മെഷീനിന് തീ അണക്കാന്‍ സാധിക്കും എന്നാണ് ഈ മെഷീന്‍ വികസിപ്പിച്ചെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാമില്‍ പറയുന്നത്. വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍. പ്ലേസ്റ്റോറില്‍ ഉള്ള 'ആര്‍ഡിനോ ' ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ആദ്യം തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കണം. ഈ ആപ്ലിക്കേഷന്‍ ബ്ലൂടൂത്ത് വഴി മെഷിനുമായി കണക്ട് ചെയ്താണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. 360 ഡിഗ്രിയില്‍ തിരിഞ്ഞ് ഇത് വെള്ളം ചീറ്റി തീയണക്കുന്ന പ്രവര്‍ത്തന രീതിയാണിതിന്. തീപിടുത്ത സമയത്ത് തീയ്യണക്കാന്‍ ഉപയോഗിക്കാം എന്നതിനൊപ്പം തന്നെ കൃഷി...
Local news

മദ്രസ വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാല പാഠം പകർന്നു നൽകി എം.പി തെരഞ്ഞെടുപ്പ്

ചെമ്മാട് : ജനാധിപത്യ പ്രക്രിയയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ഖിദ്മത്തുൽ ഇസ്ലാം ബി ബ്രാഞ്ച് മദ്റസയിൽ നടന്ന മദ്രസ പാർലമെന്റ് തെരഞ്ഞെടുപ്പ്-25 ശ്രദ്ധേയമായി. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് ഹെഡ് ബോയ്, ഹെഡ് ഗേൾ സ്ഥാനത്തേക്ക് ഇലക്ഷൻ നടന്നത്. ഇലക്ഷൻ പ്രഖ്യാപനം, നോമിനേഷൻ സ്വീകരിക്കൽ, പരസ്യപ്രചാരണം, എക്സിറ്റ് പോൾ റിപ്പോർട്ട് തുടങ്ങിയ ഘട്ടങ്ങൾക്കുശേഷമാണ് ഇലക്ഷൻ, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ കഴിഞ്ഞ മെയ് പത്തിന് നടന്നത്. മൂന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള 179 വോട്ടർമാരിൽ 168 പേരും വോട്ട് രേഖപ്പെടുത്തി. 94 ശതമാനമുള്ള പോളിങ്ങിൽ 8 അസാധു വോട്ടുകളും ഉണ്ട്.ഹെഡ് ബോയ് സ്ഥാനത്തേക്ക് മത്സരിച്ചവരിൽ സി. എച് സിനാൻ, സി. ഹനാൻ, കെ.പി ഫഹദ് എന്നിവരും ഹെഡ് ഗേൾ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ കെ. അർഷിദ, സി. എം ഹൈഫ, കെ. പി ഹന്ന ഫാത്തിമ, പി. ഫെല്ല എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്...
Malappuram

ഒന്നിച്ച് ജനിച്ച് പഠിച്ച് എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് നേടി സഹോദങ്ങളായ മൂവര്‍ സംഘം

കല്‍പകഞ്ചേരി : ഒന്നിച്ച് ജനിച്ച് എന്‍.കെ.ജി മുതല്‍ ഒന്നിച്ച് പഠിച്ച് എസ്. എസ്.എല്‍.സി വരെ പൊതുവിദ്യാലയത്തില്‍ ഒന്നിച്ച് പഠിച്ച് പരീക്ഷ എഴുതിയ മൂവര്‍ സഹോദരങ്ങള്‍ക്ക് ഫലം വന്നപ്പോള്‍ ഫുള്‍ എപ്ലസ്. കല്‍പകഞ്ചേരി ഗവ:ഹൈസ്‌കുളിലെ അഭിമാനമായി മാറിയിരിക്കുകയാണ് മൈസയും മോസയും മനാലും. മൂന്നു മക്കള്‍ക്കും ഫുള്‍ എ പ്ലസ്‌കിട്ടിയ സന്തോഷത്തിലാണ് കല്പകഞ്ചേരി സ്വദേശികളായ വലിയാക്കത്തോടികയില്‍ സയ്യിദ് ഹസ്സന്‍ തങ്ങളും സല്‍മയും. കല്‍പ്പകഞ്ചേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിനികളും സമപ്രായക്കാരുമായ മനാല്‍ ആയിഷ, മോസ മറിയം, മൈസ ഫാത്തിമ എന്നിവരാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി സ്‌കൂളിനും നാടിനും അഭിമാനമായത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുറമേ മൂന്ന് പേരും യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളും കരസ്ഥമാക്കിയിരുന്നു. കലാകായിക മത്സരങ്ങളിലും ശാസ്ത്രമേളകളിലും നിരവധി പുരസ്‌കാരങ്ങള്‍ മൂവര്‍ സംഘം നേടിയിട്ടുണ്ട്....
National

ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം മാറ്റിവെച്ചു

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താൽക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിർദ്ദേശങ്ങളെയും തുടർന്നാണ് ഈ തീരുമാനം. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ദസ്തഗിർ ഇബ്രാഹിം ആഗ, എച്ച്. അബ്ദുൽ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തുടങ്ങിയവർ ഉൾപ്...
Kerala

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു ; വിദ്യാര്‍ഥിനി ജീവനൊടുക്കി

ആലപ്പുഴ : എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹരിപ്പാട് പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് സൗമ്യ ദമ്പതികളുടെ മകള്‍ ആര്യ നന്ദയാണ് (16) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബഥനി മാലികാമഠം ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Other

കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കരിപ്പൂർ: ഈ വർഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. യുദ്ധ ഭീഷണി നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ നിലനിൽക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാർത്ഥന നടത്തണമെന്ന് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തീർത്ഥാടകരുടെ ലഗേജിന്റെ ഭാരത്തിൽ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും സഊദി അറേബ്യയിലെ ചൂടേറിയ കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ...
Accident

കളിച്ചു കൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു

അരീക്കോട് : കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.കീഴുപറമ്ബ് വാലില്ലാപ്പുഴ കുറ്റൂളിയിലെ മാട്ടുമ്മല്‍ ശിഹാബിന്റെ മകൻ മുഹമ്മദ് ശസിൻ ആണു മരിച്ചത്. വാക്കാലൂർ ചെന്നിയാർ കുന്നിലുള്ള മാതാവ് ശഹാനയുടെ ജ്യേഷ്ഠത്തിയുടെ ഇരുമ്പടശ്ശേരി വീടിന്റെ മുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, അയല്‍വീട്ടില്‍ നിർത്തിയിട്ട കാർ ഉരുണ്ട് കുട്ടിയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഉടനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം ശനിയാഴ്ച കുനിയില്‍ ഇരിപ്പാംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സ്താനില്‍ കബറടക്കും....
Accident

എടരിക്കോട് വീണ്ടും ലോറി അപകടം; ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

എടരിക്കോട് : പാലച്ചിറമാട് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം. ലോറിയിൽ കുടുങ്ങി കിടന്ന ആളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ലോറിയിൽ ഒരാൾ ഏറെ നേരം കുടുങ്ങി കിടന്നു. ഏറെ സമയത്തിന് ശേഷം പുറത്തെടുത്ത ഇയാളെയും കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

നിപ: 58 പേര്‍ സമ്പര്‍ക്കപ്പട്ടികയിൽ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും (തിരുവേഗപുറ) സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ അവിടെ ഐസൊലേഷനില്‍ കഴിയണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫീവര്‍ സര്‍വൈലന്‍സ് നാളെ മുതല്‍...
Malappuram

ഹജ്ജ് തീർത്ഥാടനം : ആദ്യ സംഘത്തിനു ക്യാമ്പിൽ സ്വീകരണം നൽകി

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന ആദ്യ സംഘത്തിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ടി.വി ഇബ്റാഹീം എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ നിദാ സഹീർ, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, ഹജ്ജ് സെൽ സെപ്ഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, തുടങ്ങിയവവരും ഹജ്ജ് ക്യാമ്പ് ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. എയർപോർട്ടിൽ എയർ ഇന്ത്യ എക്സപ്രസിന്റെ കൗണ്ടറിൽ ലഗേജ് കൈമാറി ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസ്സിലാണ് തീർത്ഥാടകർ ക്യാമ്പിലെത്തിയത്. ഈത്തപ്പ...
Malappuram

അവയവദാനത്തിന് കൈകോർക്കാനായി രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കി കെ-സോട്ടോ

'എന്റെ കേരളം' പ്രദർശന വിപണന വേദിയിൽ അവയവദാന രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ-സോട്ടോ. മരണാനന്തര അവയവദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് മേളയിലെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ(കെ-സോട്ടോ) സ്റ്റാളിൽ നേരിട്ടെത്തി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനേകാം ജീവനാകാം' ക്യാംപയിന് കൂടുതൽ പ്രചാരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമാണ് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അവയവദാനത്തിന് സന്നദ്ധരാകാവുന്നതാണ്. രജിസ്‌ട്രേഷനായി എത്തുന്നവർ ആധാർ നമ്പർ കരുതേണ്ടത് അത്യാവശ്യമാണ്. സ്റ്റാളിലെ കെ-സോട്ടോ പ്രതിനിധികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. താത്പര്യമുള്ളവർക്...
Malappuram

പറഞ്ഞ സമയത്ത് വാഴ കുലച്ചില്ല ; ഒരുലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്നയാളാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്നും 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് വാങ്ങിയത്. പത്ത് മാസത്തിനകം വാഴകുലക്കുമെന്നും ഓണവിപണിയിൽ വിൽപ്പന നടത്താമെന്നും കരുതിയാണ് വാഴകന്നുകൾ വാങ്ങിയത്. എന്നാൽ സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം സ്വർണ്ണമുഖി എന്ന ഇനത്തിൽ പെട്ട കന്നുകളാണ് അലവിക്ക് ലഭിച്ചത്. മറ്റ് കന്നുകളും ആവശ്യപ്പെട്ട പ്രകാരമായിരുന്നില്ല കിട്ടിയത്. തുടർന്നാണ് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷിസ്ഥലം പരിശോധ...
Kerala

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി ; എംആര്‍ അജിത് കുമാറിന് സ്ഥാനകയറ്റം, മനോജ് എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം : സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ബറ്റാലിയന്‍ എഡിജിപിയായ എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ച് സ്ഥാനക്കയറ്റം നല്‍കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലന്‍സ് ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലായും നിയോഗിച്ചു. ജയില്‍ ഡിജിപി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു. ഐജി സേതുരാമന്‍ ജയില്‍ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നല്‍കി. ക്രൈംബ്രാഞ്ചില്‍ നിന്നും എ അക്ബറിനെ ഇന്റലിജന്‍സില്‍ നിയമിച്ചു. സ്പര്‍ജന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഐജിയാകും....
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ തോല്‍ക്കുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നിലമ്പൂര്‍ മൂത്തേടത്ത് കാരപ്പുറം സ്വദേശിയായ 15 കാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....
Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം കുറവ് ആണ്. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 61449 പേര്‍ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. https://pareekshabhavan.ker...
error: Content is protected !!