Tuesday, August 19

Blog

നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍
Malappuram

നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍

മലപ്പുറം : നവകേരള സദസ്സില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കായി മലപ്പുറം ജില്ലയ്ക്ക് 114 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കണ്ട് നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്ന നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളാണ് പരിഗണിച്ചത്. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ അപ്പോള്‍ തന്നെ പരിഗണിക്കാന്‍ നവകേരള സദസ്സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊണ്ടോട്ടി മണ്ഡലത്തിലെ കാരാട് - മൂളപ്പുറം - ചണ്ണയില്‍പള്ളിയാല്‍ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിച്ചു. ഏറനാട് മണ്ഡലത്തിലെ ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പനമ്പിലാവ് പാലം പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി രൂപയും അരീക്കോട് സ്റ്റേഡിയം നവീകരണത്തിന് രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. നിലമ...
National

മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ 24 കാരി സ്വയം വെടിയുതിര്‍ത്തു മരിച്ചു ; സംഭവം യുവതിയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ

ഭോപാല്‍ : മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 24 കാരി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടിലാണ് സംഭവം. ഇവിടെ ജോലി ചെയ്തിരുന്ന സുമന്‍ നിഷാദ് എന്ന യുവതിയാണ് മരിച്ചത്. യുവതിയും അമ്മയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഒക്ടോബറില്‍ സുമന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചതുര്‍വേദിയുടെ ഭാര്യയുടെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് സുമന്‍ വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമ...
Malappuram

സ്വകാര്യ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗീകാതിക്രമം കാണിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് പരാതി ; സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസ് : പണിമുടക്കി സ്വകാര്യ ബസുകള്‍, വലഞ്ഞ് യാത്രക്കാര്‍

മലപ്പുറം ; സ്വകാര്യ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സംഭവത്തില്‍ ബസ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കി. പീഡന വിവരം അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും, പ്രതിയെ പൊലീസിന് കൈമാറിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. എന്നാല്‍, വിദ്യാര്‍ത്ഥിനി പരാതിപ്പെടാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നതെന്ന് ബസ് ജീവനക്കാരും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ തിരൂരില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന മലാല ബസ്സിലാണ് സംഭവം. വളാഞ്ചേരി കാവുംപുറത്തെ കോളേജില്‍ പഠിക്കുന്ന കുറുകത്താണീ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പുത്തനത്താണിയില്‍ നിന്ന് ബസില്‍ കയറിയ ആള്‍ കയറി പിടിച്ചെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കസ്റ്റഡി...
National

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെയെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന 662 ദിവസം നീണ്ട യുദ്ധമുഖത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. ഗാസയില്‍ ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര്‍ കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്...
Kerala

ഉമ്മ ഞാന്‍ മരിക്കുകയാണ്… എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും, എന്റെ കൈ പൊട്ടിച്ചു, പോസ്റ്റുമോര്‍ട്ടം ചെയ്യരുത് ട്ടാ ; ഗര്‍ഭിണിയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചു : ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നെടുങ്ങാണത്ത് കുന്നില്‍ വലിയകത്ത് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്‌സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. യുവതി അയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഒരുപാട് നാളായി ഭ...
National

വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചു ; യതീം ഖാന മാനേജര്‍ക്ക് 27 കോടിയുടെ റിക്കവറി നോട്ടീസ്

മധ്യപ്രദേശ് : വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോര്‍ഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജര്‍ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. വഖഫിന്റെ കീഴില്‍വരുന്ന 200 കടകള്‍ വാടകയ്ക്ക് നല്‍കി ഷാഹിദ് അലി ഖാന്‍ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു....
Crime, Kerala

പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി : പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവും ഭര്‍ത്താവ് കൃഷ്ണരാജുമാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ്് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശ്വേത നേരത്തെ ജോലി ചെയ്തിരുന്നു. രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് ഇരുവരും പണം തട്ടിയത്. 30 കോടി രൂപയായിരുന്നു വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു. പിന്നീട് വിവരം പൊലീസിന് കൈമാറി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 10 കോടി...
Other

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ; പുറത്തെടുത്തത് വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ

തിരുവനന്തപുരം: 25 കാരനായ യുവാവ് മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റിയ നിലയിൽ. വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നി...
Obituary

പടിക്കൽ കോട്ടായി മുഹമ്മദ് ബഷീർ അന്തരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കലിലെ പരേതനായ കോട്ടായി എനിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (ബാവ-58) നിര്യാതനായി. ഭാര്യ: ലൈല തോട്ടശ്ശേരിയറ. മക്കൾ: ലബീബ് (സഊദി), മുബാരിശ് നൂറാനി (തമിഴ്നാട്), ബാഹിർ, ബാസില. മരുമകൻ: സിറാജ് വേങ്ങര. സഹോദരങ്ങൾ: ഇസ്മാഈൽ, മുജീബ്, സുബൈദ, പരേതനായ മുസ്തഫ. കേരള മുസ്‍ലിം ജമാഅത്ത് ഫറോക്ക് സോണ്‍ ജനറല്‍ സെക്രട്ടറി വി പി മുഹമ്മദ്‌ ശാഫി ഹാജി രാമനാട്ടുകരയുടെ ഭാര്യാസഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിക്കൽ ജുമുഅ മസ്ജിദിൽ....
Crime

എടരിക്കോട് രാസലഹരി വേട്ട, 2 പേർ ആഡംബര കാറുമായി പിടിയിൽ

കോട്ടക്കൽ : എടരിക്കോട് ടൗൺ കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തുന്ന 2 പേരെ പൊലീസ് പിടികൂടി. തെന്നല വാളക്കുളം സ്വേദേശി കോയപ്പ കോലോത്ത് വീട്ടിൽ ശിഹാബ് (30 ) , എടരിക്കോട് മമ്മാലിപ്പടി കാലോടി വീട്ടിൽ ഷഹീദ് (27) എന്നിവരെയാണ് കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ പി.ടി. സൈഫുള്ള യുടെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് ഇന്നലെ അർദ്ധരാത്രി എടരിക്കോട് വലിയ ജുമാ മസ്ജിദിന് സമീപം വെച്ച് പിടികൂടി അറസ്റ്റ്‌ ചെയ്തത്. ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വരെ വില വരുന്ന 12.200 ഗ്രാം mdma ആണ് ടിയാൻമാരിൽ നിന്ന് കണ്ടെടുത്തത്.പ്രതികൾ mdma വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ആഡംബര കാറും mdma തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും mdma വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമും പോലീസ് കണ്ടെടുത്തു. ഒന്നാംപ്രതി ശിഹാബ് 2013ൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ 10 ഗ്രാമോളം എംഡിഎമ്മിയുമായി പിടികൂടിയതും കോട്ടക്...
Obituary

മുസ്ലിം ലീഗ് നേതാവ് ഒ.സി.ഹനീഫ അന്തരിച്ചു

തിരൂരങ്ങാടി : മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായ എ.ആർ.നഗർ ഇരുമ്പു ചോലയിലെ ഓവുങ്ങൽ ചക്കുംകുളത്ത് ഒ.സി ഹനീഫ (59) അന്തരിച്ചു.വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ന്യൂസ് പേപ്പർ ഏജൻ്റ് അസോസിയേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡൻ്റ്, സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടി, തിരൂരങ്ങാടി ദയ ചാരിറ്റി സെൽ സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.എ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി, പ്രഥമ വേങ്ങര മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി, പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറിതുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: ആസ്യ.മക്കൾ: ഹാഫിസ് മുഹമ്മദ് (എം.എസ്.എഫ് വൈ.പ്രസിഡൻ്റ് എ.ആർ.നഗർ പഞ്ചായത്ത്), ഹസീന, ഹനീസ, ഹലീമ തസ്നി, ഹസ്ന. മരുമക്കൾ: തൗഫീഖ്‌ ചുള്ള...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മലപ്പുറം സി.സി.എസ്.ഐടിയിൽ ഗസ്റ്റ് അധ്യാപക നിയമനം മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫോർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബിഗ് ഡാറ്റാ ടെക്‌നോളജി (എം.സി.എ.), വെബ്സൈറ്റ് ഡിസൈനിങ് യൂസിങ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം (ബി.സി.എ.) എന്നീ വിഷയങ്ങളിൽ മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10.30-ന് അഭിമുഖത്തിന് സെന്ററിൽ ഹാജരാകണം. ഫോൺ : 9995450927, 9496837519. പി.ആർ. 1002/2025 വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  പി.ജി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 - 26 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 31-ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ - മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ട...
university

ആഹ്ലാദമായി കാലിക്കറ്റിന്റെ ഗ്രാജ്വേഷന്‍ സെറിമണി : ജീവിതവിജയത്തിന് സഹകരണം അനിവാര്യമെന്ന് ഡോ. പി. രവീന്ദ്രന്‍

സ്‌നേഹത്തോടെയും സഹകരണത്തോടെയും സമൂഹത്തില്‍ ഇടപെടാനും അതുവഴി ജീവിതവിജയം നേടാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സഹകരിക്കാന്‍ കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വികസിത മനോഭാവമുള്ള വ്യക്തികളായിരുന്നാല്‍ മാത്രമേ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബിരുദഫലം പ്രഖ്യാപിച്ച് രണ്ടരമാസത്തിനകം ഒറിജനല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് കൈപ്പറ്റാനായതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണിയില്‍ മലപ...
Kerala

വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം : വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണിരുന്നു. ഈ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്. സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ...
Kerala

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ദുര്‍ഗ് : ഛത്തീസ്ഗഡില്‍ മനുഷ്യകടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍ കോര്‍ട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാന്‍ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുര...
Malappuram

വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടികള്‍ ശക്തമാക്കും ; വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം

മലപ്പുറം : വൈദ്യുതാഘാതമേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കര്‍മപദ്ധതി തയ്യാറാക്കാന്‍ എ.ഡി.എം എന്‍.എം മഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. മഴക്കാലത്താണ് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്. അത്തരത്തില്‍ ഒരപകടം പോലും ജില്ലയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്ന് യോഗം വിലയിരുത്തി. ശക്തമായ കാറ്റില്‍ വൈദ്യുതകമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കുകയോ ചില്ലകള്‍ വെട്ടിയൊതുക്കുകയോ ചെയ്യുന്ന പ്രവൃത്തി കൂടുതല്‍ കാര്യക്ഷമമാക്കും. സ്വകാര്യഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റാനും ചില്ലകള്‍ വെട്ടിയൊതുക്കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കും. വൈദ്യുതി ലൈനുകള്‍ പരമാവധി ഇന്...
Kerala

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2025 ജൂലൈ 9നാണ് വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകള്‍ വൈഭവിയേയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴി ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ മാതാവ് ഷൈലജ കുണ്ടറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മ...
Kerala

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി ; തള്ളി കേന്ദ്രം, നിലപാടിലുറച്ച് കാന്തപുരം

കോഴിക്കോട് : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്. എന്നാല്‍ വധശിക്ഷ റദ്ദാക്കിയെന്നത് തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. വാര്‍ത്ത ഏജന്‍സിയാണ് എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്‌സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ...
Kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി ; എക്‌സൈസ് കമ്മീഷണറായി നിയമനം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര വിവാദത്തിലായിരുന്നു. വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എംആര്‍ അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലായ് മാസം ആദ്യ ആഴ്ച്ചയാണ് അജിത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠ...
Kerala

സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ കഴുത്തില്‍ തോര്‍ത്തുകുരുങ്ങി വിദ്യാര്‍ഥി മരിച്ചു

കോട്ടയം: സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ കഴുത്തില്‍ തോര്‍ത്തുകുരുങ്ങി വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷ് - റോഷ്നി ദമ്പതികളുടെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. കുട്ടി സഹോദരി കൃഷ്ണപ്രിയയോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടാവുന്നത്. തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടിയാടുന്നതിനിടെ ഇത് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. സഹോദരിയുടെ നിലവിളികേട്ട് ഓടിയെത്തിയ അമ്മ കുട്ടിയെ ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചേര്‍പ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ് കിരണ്‍. സംസ്‌കാരം നടത്തി. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. കൊമേഴ്‌സ് ഓപ്‌ഷൻ പ്രവേശനം 2025 കാലിക്കറ്റ് സർവകലാശാല 2025 - 26 അധ്യയന വർഷത്തെ ബി.എഡ്. കൊമേഴ്‌സ് ഓപ്‌ഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷാഫീസ് എസ്.സി. / എസ്.ടി. 240/- രൂപ, മറ്റുള്ളവർ 760/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ  മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ : 0494 2407017, 7016, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റി...
Kerala

രണ്ട് തവണ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: രണ്ട് തവണ ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയ ലഹരിക്കടിമയായ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍ ഉച്ചക്ക് രണ് മണിയോടെയാണ് സംഭവം. 21കാരനായ റമീസാണ് അമ്മ സഫിയയെ കുത്തിയത്. സഫിയയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. റമീസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റമീസ് സ്ഥരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അമ്മയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ സഫിയ നിലവില്‍ വീട്ടിലേക്ക് എത്തിയിട്ടുണ്ട്....
Local news

കാര്‍ തടഞ്ഞ് നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

വള്ളിക്കുന്ന്: കാര്‍ തടഞ്ഞു നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കാറും കവര്‍ന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ മുതിയംബീച്ചിലെ കിഴക്കിന്റെപുരയ്ക്കല്‍ ഉമ്മര്‍ അലി (30) യെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റു ചെയ്തത്. മൂന്നുമാസം മുന്‍പ് ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സമീര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്‌ബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവരുകയുമായിരുന്നുവെന്ന് പോ...
Kerala, National

ചെന്നൈ ബിസിനസ് ഗ്രൂപ്പ് ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യാപാരി സംഘം തലൈവരുമായി ചര്‍ച്ച നടത്തി

ചെന്നൈയിലെ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ചെന്നൈ ബിസിനസ് ഗ്രൂപ്പ്, വ്യാപാരി സംഘം തലൈവര്‍ വിക്രം രാജയുമായി ചര്‍ച്ച നടത്തി. ചെന്നൈയില്‍ ചെറുകിട വ്യാപാരം നടത്തുന്നവരെ സിഗരറ്റ്, ഹാന്‍സ്, ജി.എസ്.ടി, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പല വിധത്തിലുമുള്ള ഉപദ്രവങ്ങള്‍ക്കിരയാക്കുന്നുണ്ടെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഗ്രൂപ്പ് അഡ്മിന്‍ ക്ലാസിക്ക് അലി, പാടി ഗഫൂര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നടന്ന ഈ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് നേതാക്കളായ ഷംസു ഭായ്, യൂനുസ് കൊടിഞ്ഞി, മുബാറക് ചെമ്മാട്, മുജീബ് പാലത്തിങ്ങല്‍, ഉസ്മാന്‍ തെന്നല എന്നിവര്‍ പങ്കെടുത്തു. സാധാരണമായി കച്ചവടം നടത്തുന്നവരെ അധികൃതര്‍ അനാവശ്യമായി ഉപദ്രവിക്കുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഗ്രൂപ്പ് വാദിച്ചു. വ്യാപാരി സംഘം തല...
Malappuram

വീടിന് സമീപത്തെ വിറകുപുരയില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍ ആനക്കല്ലില്‍ വീടിന് സമീപത്തെ വിറകുപുരയില്‍ പുലിക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തി. അനക്കല്ലിലെ പള്ളിക്കേതില്‍ യോഹന്നാന്റെ വീടിന് സമീപത്തെ വിറകുപുരയില്‍ ജഡം ലഭിച്ചത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ കാണുന്നത്. വനപാലകരും വനം വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി.
Local news, Malappuram

ഒഴുക്കില്‍പ്പെട്ട് കാണാതായ തിരൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : എടപ്പാള്‍ അയിലക്കാട് ഐനിച്ചിറയില്‍ നീന്താന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്‌നി രക്ഷാ സേനയും പോലീസ്, ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും നടത്തിയ ഏറെ നേരത്തെ തിരച്ചില്‍ ഒടുവിലാണ് മൃതദേഹം ലഭിച്ചത്....
Kerala

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം : ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനും മാധ്യമങ്ങളോട് പ്രതികരിച്ച ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കും സസ്പെഷന്‍

തിരുവനന്തപുരം: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണണ്‍, കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്പെന്‍ഡ് ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ജയില്‍ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സത്താറിനെ സസ്‌പെന്‍ഡ് ചെയ്തത്. അബ്ദുല്‍ സത്താര്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കവേ ഉണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. അന്വേഷണ വിധേയമായി മൂന്ന്...
Obituary

ഉംറ നിർവഹിക്കാൻ പോയ പന്താരങ്ങാടി സ്വദേശി ത്വാഇഫിൽ മരിച്ചു

തിരൂരങ്ങാടി: ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സഊദിയിൽ മരണപ്പെട്ടു. പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ ഇസ്മായിൽ കുട്ടി ഹാജിയുടെ മകൻ യൂസഫ് ഹാജി (68) ആണ് മരിച്ചത്.ഭാര്യക്കും മകൾക്കുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ പോയി ഉംറ നിർവഹിച്ച ശേഷം ഇന്ന് (ഞായർ) ത്വാഇഫ്സന്ദർശനത്തിനിടയിൽ മസ്ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടൻ ത്വാഇഫിലുള്ള കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:സഫിയ ഇല്ല്യാൻ.മക്കൾ:ഇസ്മായിൽ, ബദ്‌റുന്നിസ, ഷറഫുന്നിസ, അനസ്.മരുമക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ.സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻകുട്ടിഹാജി, അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, അബ്ദുറസാക്ക് ഹാജി...
Accident

റോഡിലെ കുഴിയിൽ വീണ് വീണ്ടും മരണം, മമ്പുറം സ്വദേശിനി മരിച്ചു

എ ആർ നഗർ: റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കൊണ്ടോട്ടി കോടങ്ങാട് വെച്ചാണ് അപകടം. മഞ്ചേരി യിൽ നിന്നും സഹോദരി പുത്രനോപ്പം ബൈക്കിൽ വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയി ലിരിക്കെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. മക്കൾ: റാഫി, ഫസൽ.മരുമക്കൾ: ഫർസാന, ഷഹാനസെറിൻ. കബറടക്കം നാളെ പോസ്റ്റുമോർട്ട ത്തിന് ശേഷം മമ്പുറം മഖാം ഖബർസ്ഥാനിൽ....
Accident, Breaking news

കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

വേങ്ങര: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് അബ്ദുൽ മജീദിന്റെ മകൻ അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ന് പള്ളിക്ക് സമീപത്തുള്ള വെട്ടുതോട്ടിൽ ആണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം വെട്ടു തോടിന് സമീപത്തേക്ക് പോയതായിരുന്നു. ഇതിനിടെ വദൂദ് തൊട്ടിലിറങ്ങാൻ പോയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നോക്കിയപ്പോൾ ലൈൻ കമ്പി ദേഹത്ത് ഉള്ള നിലയിൽ തൊട്ടിൽ കണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/JeihglRgD5f83E7MDZIiXY വേങ്ങര അൽ ഇഹ്‌സാൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥി യാണ്. മാതാവ്, സഫിയ. സഹോദരങ്ങൾ: ദാവൂദ്, ഇസ്മയിൽ, മൊയ്തീൻ, ആരിഫ്, ആലിയ, റഫിയത്ത്....
error: Content is protected !!