Blog

എവിടെയാണ് ഞാനവരെ അന്വേഷിക്കേണ്ടത് ? : നോവായി അഹമ്മദാബാദ് വിമാനാപകടം; സ്വന്തം അമ്മയുടെയും രണ്ട് വയസ്സുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് യുവാവ്
National

എവിടെയാണ് ഞാനവരെ അന്വേഷിക്കേണ്ടത് ? : നോവായി അഹമ്മദാബാദ് വിമാനാപകടം; സ്വന്തം അമ്മയുടെയും രണ്ട് വയസ്സുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് യുവാവ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 783 ഡ്രീംലൈനർ വിമാനാപകടത്തിൽ ഞെട്ടലിലാണ് ലോകം. ഇതേ സമയം വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തന്റെ സ്വന്തം അമ്മയുടെയും രണ്ട് വയസുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് നടക്കുകയാണ് രവി എന്ന യുവാവ്. കോളേജ് ഹോസ്റ്റലിലെ മെസിൽ ഭക്ഷണം ഉണ്ടാക്കുന്ന വയോധികയെയും കൊച്ചു കുഞ്ഞിനേയുമാണ് ഇനിയും തിരിച്ചറിയാതെ തുടരുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കും പ്രൊഫസർമാർക്കും ഉച്ചഭക്ഷണം പാകം ചെയ്യുന്നയാളാണ് മരിച്ച ഷാർലബെൻ താക്കൂർ. ഇവരുടെ രണ്ട് വയസ്സുള്ള കൊച്ചുമകൾ ആധ്യയും ഇക്കൂട്ടത്തിലുണ്ട്. ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണം കോളജിലെത്തിച്ച് വിതരണം ചെയ്യുന്നത് മകനായ രവി ആണ്. അപകടം നടക്കുന്ന സമയത്ത് കോളേജ് ഹോസ്റ്റലിൽ അമ്മയും കുഞ്ഞും ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷവും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സ...
Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരി : യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Kerala

വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ല ; ഹൈക്കോടതി

കൊച്ചി : വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചാല്‍ ഈടുവസ്തുക്കളുടെ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ ബാങ്കിന് അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ആലുവ സ്വദേശി ഷീല ഫ്രാന്‍സിസും മക്കളും സൗത്ത് ഇന്ത്യന്‍ ബാങ്ക് ആലുവ ശാഖയിലെ വായ്പ തീര്‍പ്പാക്കിയിട്ടും രേഖകള്‍ വിട്ടുകിട്ടുന്നില്ലെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഉത്തരവിട്ടത്. കോടതിയുടെ സമയം പാഴാക്കിയതിനു ബാങ്ക് 50,000 രൂപ കോടതിച്ചെലവു നല്‍കണമെന്നും ഉത്തരവിലുണ്ട്. രേഖകള്‍ വിട്ടുനല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ബാങ്കിനു ബാധകമാണെന്നും കോടതി പറഞ്ഞു. രേഖകള്‍ കാണാനില്ലെന്നു പറഞ്ഞ ബാങ്ക്, ബാങ്കില്‍നിന്നു വായ്പ ഏറ്റെടുത്ത സ്ഥാപനത്തിന്റെ ചുമലില്‍ ഇതിന്റെ ഉത്തരവാദിത്തം വയ്ക്കാന്‍ നോക്കിയതുമൂലം ആ സ്ഥാപനത്തെക്കൂടി കക്ഷിചേര്‍ത്തു വാദം കേള്‍ക്കേണ്ടിവന്ന...
Malappuram

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ; പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു

മലപ്പുറം : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചു. വയോജന സംരക്ഷണ പോസ്റ്ററുകളും ലഘുലേഖയും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രകാശനം ചെയ്തു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും വയോജനങ്ങളുടെ അവകാശങ്ങള്‍, സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനുംഅവര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമാണ് സാമൂഹ്യ മാധ്യമ പോസ്റ്റര്‍ ക്യാംപയിന്‍ ആരംഭിച്ചത്. പോസ്റ്റര്‍ ക്യാംപയിന്‍ സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള കരുണയും മാന്യതയും ഉറപ്പാക്കുന്ന പ്രവൃത്തിയുടെ തുടര്‍ച്ചയാണെന്നും വയോജനങ്ങളെ സംരക്ഷിക്കുക എന്നത് ഒരാളുടെയോ വകുപ്പിന്റെയോ ചുമതലയല്ല, സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. പോസ്റ്ററുകള്‍ പഞ്ചായത്തുകള്‍, ...
Other

ഇറാൻ – ഇസ്രായേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി

അബുദാബി : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള ചില സർവീസുകൾ റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്,സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് യുഎഇ വിമാന കമ്പനികൾ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോർദാൻ, ലെബനോൻ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെള്ളിയാഴ്ച റദ്ധാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുമെന്ന് എയർലൈനുകൾ അറിയിച്ചു. നിരവധി സർവീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് റദ്ധാക്കിയത്. ഇറാൻ, ഇന്ത്യ, അസർബൈജാൻ, ജോർജിയ, ഇറാഖ്, ജോർദാൻ, ലെബനോൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ...
Kerala

പ്ലസ്‌വൺ: ഇതുവരെ പ്രവേശനം നേടിയത് 2.30 ലക്ഷം പേർ; അവസാന അലോട്മെന്റ് 15ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : പ്ലസ്‌വൺ രണ്ടാം അലോട്മെന്റിനു ശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ്, സ്പോർട്സ് ക്വാട്ടകളിലും പട്ടിക ക്ഷേമ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി ആകെ പ്രവേശനം നേടിയത് 2,30,734 പേർ. 1,44,907 പേർ സ്ഥിരപ്രവേശനം നേടി. ഇതിൽ 1,07092 പേർക്കാണ് ആദ്യ ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ചത്. 85,827 പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. രണ്ടാം അലോട്മെന്റുൾപ്പെടെ 18,833 പേർ താൽക്കാലിക പ്രവേശനം പോലും നേടിയില്ല. ഇവർ ഏകജാലകം വഴിയുള്ള പ്രവേശന നടപടികളിൽ നിന്ന് പുറത്തായി . വിവിധ പിഴവുകൾ വെരിഫിക്കേഷനിൽ കണ്ടെത്തിയത് മൂലം 268 പേർക്ക് കൂടി പ്രവേശനം നിഷേധിക്കപ്പെട്ടു. താൽക്കാലിക പ്രവേശനം നേടിയവർക്ക് മൂന്നാം അലോട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ ലഭിച്ചാൽ അതിലേക്കു മാറാൻ അവസരമുണ്ട്. 15ന് ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് പ്രസിദ്ധീകരിക്കുക. ആദ്യ രണ്ട് അലോട്മെന്റിൽ വേണ്ടത്ര അപേക്ഷകരില്ലാത്തത്...
Kerala

സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഷിബിന്‍ ലാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പണം കണ്ടെത്താനായില്ല. തൃശൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. പന്തീരാങ്കാവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില...
Education

കേരളത്തിൽ സ്കൂളിൽ ഇനി തൊഴിൽ പഠനവും; രാജ്യത്ത് ആദ്യം

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം തൊഴിലിനെ കുറിച്ചും പഠിക്കാം. രാജ്യത്ത് ആദ്യമായി കേരളം സ്കൂൾ പാഠ്യപദ്ധതിയിൽ തൊഴിൽ പഠനം ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം കുറിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്‌സിഇആർടിയും (SCERT) ചേർന്ന് ഇതിനായി പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കി. പുതിയ അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽപരമായ അറിവുകളും പ്രായോഗിക പരിശീലനവും നേടാൻ ഇത് വഴിതെളിയിക്കും. ഭാവി തലമുറയെ തൊഴിൽ രംഗത്തേക്ക് സജ്ജരാക്കുന്നതിനും അവരുടെ നൈപുണ്യ വികസനം ഉറപ്പാക്കുന്നതിനുമാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച്, ഒരു പീരിയഡ് പ്രവൃത്തിപരിചയത്തിനായി ചെലവഴിക്കണം എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിദ്യാർഥികളിൽ ചെറുപ്പത്തിൽത്തന്നെ തൊഴിൽപരമായ കാഴ്ചപ്പാടുകൾ വളർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക പരി...
National

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, മരിച്ചവരില്‍ മലയാളിയും മുന്‍ മുഖ്യമന്ത്രിയും

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 242 പേരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും വിമാനത്തിലുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍േ്രേടാളിലേക്ക് ...
Kerala

അഹമ്മദാബാദ് വിമാന ദുരന്തം ; മരിച്ചവരില്‍ മലയാളിയും

പത്തനംതിട്ട: അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായര്‍ ആണ് മരിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്....
Kerala

കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി ; രക്തം വാര്‍ന്ന് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി അഞ്ചുവയസ്സുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. കുണ്ടറ പേരയം വലിയ കുമ്പളം വിളയിലഴികത്ത് സുനീഷ് - റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് ആയിരുന്നു അപകടം. വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ട് നിന്ന എയ്ദന്‍ ടീപ്പോയ്യില്‍ കയറി നിന്നപ്പോള്‍ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ റൂബി വന്ന് നോക്കുമ്പോള്‍ എയ്ദന്‍ ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിന്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാര്‍ന്ന് പോകാന്‍ കാരണം. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സെന്റ...
Kerala

എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി; കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി. എംഎസ്സി കപ്പൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി. കാഷ്യു എക്സ്പോർട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നിർദ്ദേശം. അപകടത്തിൽപെട്ട കപ്പലിലെ കണ്ടയ്നറിൽ കാഷ്യു ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറ് കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. MSC MANASA F എന്ന കപ്പൽ തടഞ്ഞുവെയ്ക്കാനാണ് നിർദ്ദേശം. ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടു നൽകാം. ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും....
Kerala

പ്ലസ് വൺ: അൺ എയ്ഡഡിലും 10% അധിക സീറ്റ്

തിരുവനന്തപുരം : സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും നിലവിലുള്ള ബാച്ചുകളിൽ 10% അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതയുണ്ടോയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച ശേഷം വർധന അനുവദിക്കും. എയ്ഡഡ് സ്കൂളുകൾക്ക് ആവശ്യാനുസരണം 10% മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ മെറിറ്റ് സ്കൂളുകളിലേക്കു രണ്ടാം അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. മൂന്നാം അലോട്മെന്റ് 16നു പ്രസിദ്ധീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 15നു തന്നെ പ്രഖ്യാപിച്ചേക്കും....
Kerala

പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ; പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖാണ് പിടിയിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നതിന് ഏര്‍പ്പെടുത്തിയ റൂമില്‍ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലില്‍ കണക്ട് ചെയ്യുകയുമായിരുന്നു ഇയാള്‍. സ്റ്റേഷനോട് ചേര്‍ന്ന് വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥ വനിത സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ വൈശാഖ് ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച...
Other

മമ്പുറം പാലത്തിലും വിള്ളൽ

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തിലാണ് വിള്ളൽ കാ ണപ്പെട്ടത്. പ്രധാന റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. അനുബന്ധറോഡിനെയും പാലത്തിനെയും ബന്ധിപ്പിക്കുന്നതിന്റെ ഇടയിലാണ് വിള്ളൽ. മമ്പുറം മഖാമിലേക്ക് ദിനേന നിരവധി വാഹനങ്ങൾ വരുന്ന റോഡാണ്. കൂടാതെ ദേശീയപാതയിൽ വി കെ പടിയിലേക്കും ഇതുവഴിയാണ് പോകുന്നത്. കൂരിയാട് റോഡ് തകർന്ന തോടെ ദേശീയ പാതയിലൂടെ പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഇതുവഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. അപകടകരമായ രീതിയിൽ ഉള്ളതാണോ എന്നറിയാൻ പരിശോധന നടത്തുമെന്ന് പി ഡബ്‌ള്യു ഡി അധികൃതർ പറഞ്ഞു....
Politics

വേടന്റെ പാട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി

തേഞ്ഞിപ്പലം : വേടന്റെ പാട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ ബി ജെ പി. മൈക്കിൾ ജാക്സന് ഒപ്പം ആണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പമാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ യാണ് ബി ജെ പി നോമിനി ആയ സിൻഡിക്കേറ്റ് അംഗം പരാതിയുമായി എത്തിയത്. ഹിരണ് ദാസ് മുരളി എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ക്ക് പരാതി നൽകി. ഒന്നിലധികം കേസുകള്‍ നേരിടുന്ന വ്യക്തിയും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താന്‍ വരുംതലമുറയ്ക്കു തെറ്റായ മാതൃകയാണെന്നു സമ്മതിച്ചിട്ടുള്ള വ്യക്തിയുമായ ഹിരണ്‍ദാസ് മുരളിയുടെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹമാണെന്നു അദ്ദേഹ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രേഡ് കാർഡ് വിതരണം ബി.ടെക്. - (2014 സ്‌കീം - 2016 മുതൽ 2018 വരെ പ്രവേശനം) നാല്, അഞ്ച് സെമസ്റ്റർ ഏപ്രിൽ 2024, അഞ്ചാം സെമസ്റ്റർ നവംബർ 2023, (2019 സ്‌കീം - 2019 മുതൽ 2022 വരെ പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2024 പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷാകേന്ദ്രമായ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലേക്ക് ( ഐ.ഇ.ടി. ) അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരായി കൈപ്പറ്റേണ്ടതാണ്.  പി.ആർ. 665/2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( 2018 മുതൽ 2020 വരെ പ്രവേശനം ) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍;എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം : ജില്ലാ കളക്ടര്‍

ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വ...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ,് പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടു...
Kerala

കോഴിക്കോട് വന്‍ ബാങ്ക് കവര്‍ച്ച ; സ്‌കൂട്ടറിലെത്തിയയാള്‍ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട് : സ്‌കൂട്ടറിലെത്തിയയാള്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നു 40 ലക്ഷം കവര്‍ച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കറുത്ത ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കവര്‍ച്ചക്ക് ശേഷം കറുത്ത ജൂപിറ്...
Local news

അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തിയ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വാര്‍ഡ് നിര്‍ണയ അതിര്‍ത്തികള്‍ പ്രകൃതിദത്തമായ അതിര്‍ത്തികളോ അവക്ക് പുറമെ പൊതു റോഡുകള്‍, നടപ്പാത,ചെറുവഴികള്‍, റെയില്‍വേ ലൈന്‍ പൊത...
Kerala

ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി ; ടൈം ടേബിള്‍ പുറത്തിറക്കി

സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂളുകളിലെ അധിക സമയ ക്രമീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ടൈം ടേബിള്‍ പുനക്രമീകരിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠിപ്പിക്കും. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍. ആദ്യ പീരീഡ് രാവിലെ 9.45 മുതല്‍ 10.30 വരെയാക്കി. ഉച്ച ഭക്ഷണത്തിനായി 12.45 മുതല്‍ 1.45 വരെ 60 മിനിറ്റ് നല്‍കി. അവസാനപീരീഡ് 3.45 മുതല്‍ 4.15 വരെയാകും. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിലാകും അരമണിക്കൂര്‍ വര്‍ധവ് ഉണ്ടാവുക. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ അധിക അധ്യായനം നടത്തും. എട്ട് പിരീഡ് നിലനിര്‍ത്തിയാണ് സമയക്രമീകരണം നട...
Other

ദക്ഷിണാഫ്രിക്കയിൽ സ്കൂൾ കുട്ടികളുമായി പോയ മിനി ബസ് മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി; നിലവിൽ മൂന്ന് കുട്ടികളെ രക്ഷിച്ചു

ഈസ്റ്റേൺ കേപ് : സ്കൂൾ കുട്ടികളുമായി പോയ മിനി ബസ് മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി. ദക്ഷിണാഫ്രിക്കയിൽ വലിയ അപകടം. മൂന്ന് കുട്ടികളെയാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസിൽ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തിൽ തൂങ്ങിപ്പിടിച്ച മൂന്ന് വിദ്യാർത്ഥികളെയാണ് നിലവിൽ രക്ഷിക്കാനായത്. അപകടത്തിൽ പെട്ടവർക്കായി ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. ഈസ്റ്റേൺ കേപ്പിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഒ.ആർ. ടാംബോയിൽ പ്രളയത്തിൽ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി. മഞ്ഞ് വീഴ്ചയും മഴയും കാറ്റും വലിയരീതിയിലുള്ള നാശനഷ്ടമാണ് ദക്ഷിണാഫ്രിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തിലേറെ വീടുകളിലാണ് വെദ്യുതി ബന്ധം നിലച്ചിട്ടുള്ളത്. നെൽസൺ മണ്ടേലയുടെ ജന്മസ്ഥലമായ ഈസ്റ്റേൺ കേപ്പിലാണ് മഞ്ഞുവീഴ...
Other

ഫിസിക്കൽ എജ്യുകേഷനിൽ ബിരുദ, പിജി കോഴ്‌സുകൾ ; തീരുവനന്തപുരം എൽഎൻസിപിഇയിൽ അപേക്ഷ 19 വരെ

തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീബായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലെ 2 പ്രോഗ്രാമുകളിലേക്ക് 19വരെ അപേക്ഷിക്കാം. വെബ്: https://lncpe.ac.in/admission. കേരള സർവകലാശാലയാണ് ബിരുദം നൽകുന്നത്. (എ) 4 വർഷ ബിപിഎഡ് -ഇന്നവേറ്റീവ് (ബാച്ലർ ഓഫ് ഫിസിക്കൽ എജ്യുകേഷൻ): 70 സീറ്റ് (ആൺ:42, പെൺ: 28). 45% മാർക്കോടെ പ്ലസ്‌ടു/ തുല്യയോഗ്യത വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മാർക്കിളവുണ്ട്. അപേക്ഷാഫീ 1000 രൂപ. 2025 ജൂൺ 1ന് 23 വയസ്സ് തികയരുത്; പട്ടിക വിഭാഗക്കാർക്ക് 25 വരെയാകാം. പഠനശേഷം ഹൈസ്കൂൾ കായിക അദ്ധ്യാപകർ, ഹെൽത്ത് / സ്പോർട്സ് ക്ലബ്ബ് പരിശീലകർ തുടങ്ങിയ രീതികളിൽ പ്രവർത്തിക്കാം. ജൂലൈ 3-5 തിയ്യതികളിൽ എഴുത്തുപരീക്ഷ (50 മാർക്ക് ), 6 ഇന ഫിറ്റ്നസ് ടെസ്റ്റ് (30), ഏതെങ്കിലുമൊരു കായിക ഇനത്തിലെ പ്രാവീണ്യ ടെസ്റ്റ് (10) എന്നിവ നടത്തും. ഇംഗ്ലീഷ്, പൊതുവിജ്ഞാനം കായിക അഭിരുചി എന്നീ വിഷയങ്ങളിലെ ഒരു മണിക്കൂർ പരീക്ഷയ...
Crime

സ്‌കൂളിലെ ബാഗ് പരിശോധനയ്ക്കിടെ 31 കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍

പാരീസ് : സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോദിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍. ഫ്രാന്‍സിലെ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്‌കൂളില്‍ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാള്‍ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാന്‍കോയിസ് ഡോല്‍ട്ടോ സ്‌കൂളിലാണ് അക്രമമുണ്ടായത്. അദ്ധ്യാപക സഹായിക്ക് വിദ്യാര്‍ത്ഥിയുടെ ബുദ്ധിശൂന്യമായ അക്രമത്തില്‍ ദാരുണാന്ത്യം സംഭവിച്ചതായാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും സര്‍ക്കാര്‍ ഇത്തരം അക്രമങ്ങളെ നിയന്ത്രണത്തില്‍ വരുത്തുമെന്നും ഇമ്മാനുവല്‍ മ...
Kerala

ഷഹബാസ് കൊലക്കേസ് ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി : വേദനാജനകമെന്ന് പിതാവ്

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും വിട്ടയയ്ക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വേദ...
Local news

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം നടപ്പിൽ വരുത്തുക ; കേരള എൻ ജി ഓ അസോസിയേഷൻ

തിരൂരങ്ങാടി : 2024 ജൂലൈ മുതൽ സർക്കാർ ജീവനാർക്ക് ലഭിക്കേണ്ട ശമ്പളപരിഷകരണത്തിന് കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യണമെന്ന് കേരള എൻ ജി ഓ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കേരള എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി. നിജിൽ അധ്യക്ഷത വഹിച്ചു . പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.എൻ ജി ഓ ജില്ലാ ഭാരവാഹികളായ ഹബീബ് റഹ്മാൻ, ഗോവിന്ദൻ നമ്പൂതിരി, വി എസ്. പ്രമോദ്, പി. ഹരിഹരൻ, കെ.കെ.സുധീഷ്. പി ബിനേഷ്. വി.പി. ദിനേശ്, എൻ.പി. രഞ്ജിത് ' പ്രസന്ന ചന്ദ്രൻ, കൃഷ്ണപ്രസാദ് , എ.വി. ഷറഫലി, പ്രജിത പി. സി.കെ. അബ്ദു റസാഖ്, ജ...
National

ചെന്നൈയിലെ എഞ്ചിൻ അസംബ്ലി പ്ലാന്റിൽ നിന്ന് ഒരു ഒരു ലക്ഷം എഞ്ചിനുകൾ നിർമ്മിച്ചതായി ഫോഴ്സ് മോട്ടോഴ്‌സ് ; ആഘോഷമാക്കി ബിഎംഡബ്‌ള്യുവും ഫോഴ്‌സ് മോട്ടോഴ്‌സും

ചെന്നൈ : ബിഎംഡബ്ള്യു ഗ്രൂപ്പ് ഇന്ത്യയുമായി സഹകരിച്ച്, ചെന്നൈയിലെ എഞ്ചിൻ അസംബ്ലി പ്ലാന്റിൽ നിന്ന് ഒരു ലക്ഷം എഞ്ചിനുകൾ ഉത്പാദിപ്പിക്കുക എന്ന പുതിയ നാഴികക്കല്ല് പിന്നിട്ടതായി ഫോഴ്‌സ് മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പ്ലാന്റിൽ നിന്ന് പുറത്തിറക്കിയ 1,00,000-മത്തെ യൂണിറ്റ് എഞ്ചിൻ ഒരു ബിഎംഡബ്ള്യു x5-ൽ ഉപയോഗിക്കും. ഒരു ദശാബ്ദകാലത്തെ പങ്കാളിത്തത്തിനിടയിലാണ് ഇരു കമ്പനികളും ഇങ്ങനൊരു നേട്ടം സ്വന്തമാക്കിയത്. ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡിന്റേയും ബിഎംഡബ്ള്യു ഗ്രൂപ്പിന്റെയും പ്രതിനിധികളായ ബിഎംഡബ്ള്യു-പ്രൊഡക്ഷൻ നെറ്റ്‌വർക്ക് 2, ബിഎംഡബ്ള്യു എജി, ബിഎംഡബ്ള്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈ മാനേജിംഗ് ഡയറക്ടർ തോമസ് ഡോസ്, ഫോഴ്സ് മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പ്രസൻ ഫിറോഡിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ലാൻഡ്മാർക് യൂണിറ്റിന്റെ പുറത്തിറക്കാൻ ചടങ്ങ് നടന്നത്. 2015ൽ ആണ് ചെന്നൈ പ്ലാന്റ് സ്ഥാപിതമാകുന്നത്. ഇന്...
Local news

അനിയന്ത്രിതമായ വൈദ്യുതി മുടക്കം പതിവാകുന്നു; പൊറുതി മുട്ടി നാട്ടുകാർ

തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്. തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്. കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളി...
Kerala

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാന്‍ ജൂണ്‍ 15 വരെ സമയം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരന്‍, ആദായ നികുതിദായകന്‍, സര്‍വീസ് പെന്‍ഷണര്‍, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ് (ഡോക്ടര്‍, എന്‍ജിനിയര്‍, അഭിഭാഷകന്‍ തുടങ്ങിയവര്‍), കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലമുള്ളവര്‍ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്...
error: Content is protected !!