Thursday, September 4

Tag: Latest news

വള്ളിക്കുന്ന് ടി.പി.മൻസൂർ മാസ്റ്റർ അന്തരിച്ചു
Obituary

വള്ളിക്കുന്ന് ടി.പി.മൻസൂർ മാസ്റ്റർ അന്തരിച്ചു

വള്ളിക്കുന്ന് : കീഴയിൽ സ്വദേശി തൊണ്ടിക്കോട്ട് പൈനാട്ട് വീട്ടിൽ പരേതരായ ബീരാൻ, പുളിക്കൽ പേഴുംകാട്ടിൽ പുതിയപറമ്പത്ത് വീട്ടിൽ കദീസക്കുട്ടിയുടെയും മൂത്ത മകൻ, തിരൂരങ്ങാടി കൂരിയാട് ജെംസ്‌ സ്കൂളിന് സമീപം താമസിക്കുന്ന ടി പി മൻസൂർ മാസ്റ്റർ ( 58) അന്തരിച്ചു. ദീർഘകാലത്തെ കോഴിക്കോട് MMVHSS ലെ അധ്യാപന ജോലിക്കിടെ സഹോദരസ്ഥാപനമായ FRALPS ൽ നിന്നും ഹെഡ്മാസ്റ്റർ ആയി 2023 ൽ വിരമിച്ചു. സ്കൂൾ പ്രായം മുതൽ വിവിധ ഘടകങ്ങളിൽ കായിക മേളകളിൽ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു. 2024 വരെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് ആയിരുന്നു .ഭാര്യ തിരൂരങ്ങാടി കാരക്കൽ സുലൈഖ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് GHS കൊളപ്പുറം). മക്കൾ യഹ്‌യ മുഖ്ലിസ് BM (PHD വിദ്യാർത്ഥി മൈസൂർ), നാസിഹ അമീന BM (B Arch) , നുബ് ല BM ( വിദ്യാർത്ഥിനി, ഐസർ തിരുവനന്തപുരം), ലയ്യിന BM (വിദ്യാർത്ഥിനി GMHSS യൂണിവേഴ്സിറ്റി). മരുമക്കൾ: ...
Other

കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ

തിരൂരങ്ങാടി: കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ. ആറു മാസം മുമ്പ് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കക്ഷിഭേദമന്യേ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. കർഷകരുടെ നേതൃത്വത്തിൽ ചെറുമുക്ക് ടൗണിൽ നിന്നും ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിലേക്ക് കരിങ്കൊടിയുമായി ജാഥ നടത്തി.നന്നമ്പ്ര പഞ്ചായത്ത് മൂൻ വൈസ് പ്രസിഡണ്ട്‌ നീലങ്ങത്ത് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ വി രവി, മോര്യ കാപ്പ് പാട ശേഖര സമിതി കൺവീനർ കെ.വി.രവി അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കർഷകർ കരിങ്കടിയുമായി ചെന്ന് മുദ്രാവാക്യം വിളിച്ചത് ബഹളത്തിനിടയാക്കി.വിവിധ പാടശേഖരസമിതി അംഗങ്ങളായ എ കെ മരക്കാരുട്ടി, ടി.എം.എച്ച്. സലാം, കെ.കരീം, മജീദ് വെട്ടിയാട്ടിൽ, യൂനുസ് വെഞ്ചാലി, കുഞ്ഞുട്ടൻ കുണ്ടുർ, നാസർ പയ്യോളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. നാസർ, കെ സൈദലവി, . ഇ.പി അഷറഫ്, കെ. ഹംസ,...
Crime

ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി : ക്വാർട്ടെഴ്സിൽ അടുത്ത താമസക്കാരന്റെ ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി. കക്കാട് കാച്ചടി യിൽ ആണ് സംഭവം. തിരൂർ കൂട്ടായി വാക്കാട് കാക്കച്ചിന്റെ പുരക്കൽ സഫ്‌വാൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഫ്‌വാൻ കാച്ചടിയിൽ ക്വാർട്ടെഴ്സിൽ താമസിക്കുന്ന മറ്റൊരാളുടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. രാത്രി ഉരുട്ടി കൊണ്ടു പോകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. തിരൂർ, താനൂർ, ഇരിങ്ങാലക്കുട, പന്തീരാങ്കാവ്, കോഴിക്കോട്, റയിൽവേ പോലീസ് ഉൾപ്പെടെ 16 സ്റ്റേഷനുകളിൽ കേസുണ്ട്....
Kerala

ലോഡ്ജില്‍ നിന്നും ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍

കണ്ണൂര്‍: ലോഡ്ജിലെ മിന്നല്‍ പരിശോധനയില്‍ ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. മട്ടന്നൂര്‍ ചാലോട് മുട്ടന്നൂരിലെ മുട്ടന്നൂരിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് അടക്കമുള്ള ആറംഘ സംഘത്തെ 27.82 ഗ്രാം എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ തെരൂര്‍ പാലയോട് കാനാട് റോഡ് അറഫ മന്‍സിലില്‍ എം.പി മജ്‌നാസ് (33), മുണ്ടേരി ഏച്ചൂര്‍ തീര്‍ത്ഥത്തില്‍ രജിന രമേഷ് (33), കണ്ണൂര്‍ ആദികടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ എം.കെ മുഹമ്മദ് റനീസ് (31), ചക്കരക്കല്‍ കോയ്യോട് കദീജ മന്‍സിലില്‍ പി.കെ സഹദ് (28), പഴയങ്ങാടി കായിക്കാരന്‍ ഹൗസില്‍ കെ. ഷുഹൈബ് (43), മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സഞ്ജയ് യൂത്ത് കോണ്‍ഗ്രസ് നേതാവായി...
Local news

ദാറുല്‍ഹുദക്കെതിരായ സി.പി.എം നീക്കം അപലപനീയം ; കൃഷ്ണന്‍ കോട്ടുമല

തിരൂരങ്ങാടി: ദേശീയ അന്തര്‍ദേശിയ തലത്തില്‍ പ്രശസ്തിയാര്‍ജിച്ചതും നാല് പതിറ്റാണ്ടിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നതുമായ ചെമ്മാട്ടെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം നടത്തിയ സമരം അപലപനീയമാന്നെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേര് പറഞ്ഞ് സി.പി.എം നടത്തിയ പ്രതിഷേധ സമരത്തില്‍ സ്ഥാപനത്തിന്റെ വൈസ് ചാന്‍സലറെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദയുടെ തൊട്ടടുത്ത് സി.പി.എം പ്രവര്‍ത്തകന്റെ ഉള്‍പ്പെടെ നിരവധി സ്വകാര്യ വ്യക്തികള്‍ വയല്‍ നികത്തി നിര്‍മിച്ച കെട്ടിടങ്ങളും ഉണ്ടെന്നിരിക്കെ കേരളത്തിനകത്തും പുറത്തുമുള്ള അശരണരായ പാവപ്പെട്ട ഇസ്ലാം മത വിശ്വാസികളായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മത വിദ്യാഭ്യാസത്തോ...
Local news

ചരിത്ര വിദ്യാർത്ഥികളിൽ ആവേശമുണർത്തി ഫ്രീഡം ഹെറിറ്റേജ് വാക്ക്

തിരൂരങ്ങാടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്‌റ്റോറിയ എന്ന പേരിൽ ഫ്രീഡം ഹെരിറ്റേജ് വാക്ക് സംഘടിപ്പിച്ചു. തിരൂരങ്ങാടിയുടെ പോരാട്ട, സാംസ്കാരിക പൈതൃകങ്ങളെ നേരിട്ടു കാണാനും അസ്തമിച്ചുകൊണ്ടിരിക്കുന്ന ചരിത്രശേഷിപ്പുകളെ അടുത്തറിയാനും പുതുതലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠന പൈതൃക യാത്ര സജ്ജീകരിച്ചത്. വേരറ്റു കൊണ്ടിരിക്കുന്ന പോരാളികളുടെ പിൻ തലമുറയിൽ നിന്ന് പ്രസ്തുത കഥകൾ നേരിട്ടു കേട്ടറിയാനും സ്വാതന്ത്ര്യസമരത്തിലും വൈജ്ഞാനിക സാംസ്കാരിക നവോത്ഥാനത്തിലും ഈ ദേശത്തിന്റെ മഹത്തായ സംഭാവനകളെ ആഴത്തിൽ പരിചയപ്പെടാനും യാത്ര ഏറെ ഉപകരിച്ചു. മുട്ടിച്ചിറ മുതൽ പി എസ് എം ഓ കോളേജ് വരെ ഇരുപതോളം ചരിത്ര കേന്ദ്രങ്ങളിലൂടെ ആയിരുന്നു യാത്ര. ചരിത്ര ഗവേഷകരായ ഡോ. മോയിൻ ഹുദവി മലയമ്മ, അനീസ് കമ്പളക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വളവന്നൂർ വാഫഖി യതീം ഖാന ഹയർ സെക്കന്ററി ചരിത്ര വിഭാഗം അധ്യാപകനായ സിദ്ദീഖ് മൂന...
Local news

കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം

തിരൂരങ്ങാടി.കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം. തെന്നല തറയിൽ സ്വദേശി മഞ്ഞണ്ണിയിൽ ഇസ്മായിലിന്റെ ഐഫോൺ ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ കിണറ്റിൽ ഇറങ്ങുന്ന ആളുകളെ സമീപിച്ചെങ്കിലും കിണറ്റിൽ വെള്ളം കൂടുതൽ ഉള്ളതിനാൽ ജോലിക്കാർ വിസമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് റസ്ക്യൂ പ്രവർത്തകരായ കെ ഇ ടി പ്രവർത്തകരെ ബന്ധപ്പെടുന്നത്. കെ ഇ ടി ഉപദേശക സമിതി അംഗവും സിവിൽ ഡിഫൻസ് അംഗവുമായ കെ ടി അഷ്റഫ് കൊളപ്പുറത്തിന്റെ നേതൃത്വത്തിൽ മുങ്ങൽ പരിശീലനം ലഭിച്ച ആഷിക് കാച്ചടി കിണറ്റിൽ ഇറങ്ങുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫോൺ മുങ്ങിയെടുക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ തെന്നല. റസ്ക്യൂ കോഡിനേറ്റർ ഫൈസൽ താണിക്കൽ. മെമ്പർമാരായ ഷെഫീക്ക് ചോലക്കുടൻ. ഇസഹാക്ക് കാച്ചടി. മൻസൂർ കക്കാട്. അഷ്റഫ് തിരൂരങ്ങാടി. ഷറഫു കൊടിമരം. അർഷദ് കാച്ചടി. എന്നിവർ പങ്കെടുത്തു....
Kerala

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം ; മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്‌

പാലക്കാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നട...
Malappuram

ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ഇല്ലാത്ത ചികില്‍ത്സാ രേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശി മുളങ്ങാടന്‍ മുഹമ്മദ് റാഫി ബോധിപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന പരാതിക്കാരന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നേടി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ നിഷേധിച്ചു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന രോഗവിവരം മറച്ചു വെച്ചുവെന്നും ചികിത്സാ രേഖകള്‍ ഹാജരാക്കിയില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് നിഷേധിച്ചത്. ഇന്‍ഷ...
Obituary

നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു....
Local news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പണത്തിലേക്ക് ; അവസാനഘട്ട പ്രവര്‍ത്തികള്‍ വിലയിരുത്തി

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തികള്‍ നഗരസഭയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും യോഗം വിലയിരുത്തി. ബാക്കി പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. സപ്തംബര്‍ 30നകം കല്ലക്കയം ശുദ്ധീകരണശാലയും വിവിധ പദ്ധതികളും കമ്മീഷന്‍ ചെയ്യും. അമൃത്മിഷന്‍ പദ്ധതിയില്‍ 15.56 കോടി രൂപയും സ്റ്റേറ്റ് പ്ലാനില്‍ 14 കോടിരൂപയുടെയും നഗരസഞ്ചയം പദ്ധതിയില്‍ 4 കോടിരൂപയുടെയും നഗരസഭയുടെ 2 കോടി രൂപയുടെ പദ്ധതികളുമാണ് സംയോജിപ്പിപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. 2023 വര്‍ഷം ഒക്ടോബര്‍ 6 ന് തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിച്ചത്. ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക് (7ലക്ഷം ലിറ്റര്‍) ചന്തപ്പടി ടാങ്ക് (5 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) പൂര്‍ത്തിയാകുന്നു. കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നി...
Entertainment, Kerala

ഇത് ചരിത്രം : അമ്മയുടെ തലപ്പത്ത് വനിതകള്‍ ; പ്രസിഡന്റായി ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍

കൊച്ചി : മലയാള താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ ശ്വേത മേനോനും കുക്കു പരമേശ്വരനും ജയിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ വിജയിച്ചു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍ ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്....
Kerala

മുസ്ലിം ലീഗ് മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷകരാകേണ്ടവര്‍ ; മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ സമസ്തയില്‍ സമവായം

കോഴിക്കോട്: സിഐസി ഒഴികെയുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ തീരുമാനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് സമസ്ത ശ്രമം. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ സമസ്തയുമായി പിണങ്ങി മുന്നോട്ടുപോവാന്‍ ലീഗിനും താല്‍പര്യമില്ല. സമസ്തയില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഞാനും ലീഗ് അനുഭാവിയാണ്. മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷരാകേണ്ടവരാണ് ലീഗ്. നേരത്തെ അങ്ങനെ ആയിരുന്നു, ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കം നടക്കുകയാണ്. മുസ്ലിം-ന്യൂനപക്ഷ പ്രശ്നങ്ങളില്‍ മുജാഹിദ്-ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സിഐസി വിഷയത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ...
Kerala

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു ; ആക്രമണം അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. 2012 ഫെബ്രുവരി 21 നാണ് അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ആശാരിപ്പണിക്കാരനായ മോഹനന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു ആക്രമണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് ആക്രമിച്ചത്. മോഹനന്റെ മകനേയും വീടും ആക്രമിച്ചു. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന്‍ പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടില്...
Kerala, Malappuram

സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരെ ഒരുമിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കൂട്ടായ്മ രൂപവത്കരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ബി എസ് എന്‍ എല്‍ എംപ്ലോയീസ് സഹകരണ സംഘം, , കരുവന്നൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തെന്നല തുടങ്ങി മുന്നൂറോളം സഹകരണ ബേങ്കുകളിലെ നിക്ഷേപകരാണ് ഇതിന് മുന്നോട്ടുവന്നിരിക്കുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ പതിനായിരങ്ങള്‍ വരും. ഭൂരിപക്ഷവും കൃഷിക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ മിച്ചം പിടിച്ച് ചികിത്സക്കോ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുമെന്ന് കരുതിയ നിക്ഷേപമാണ് സഹകരണ ബേങ്കുകളില്‍ ഉപയോഗത്തിനില്ലാതെ കിടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക...
Kerala, National

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, സെന്‍ട്രല്‍ സ്‌കൂളില്‍ മുഖ്യമന്ത്രിയും

മലപ്പുറം : രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസമാണ് ഇന്ന്. രാജ്യത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. ാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആരംഭിച്ചിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാന്‍ഡര്‍ അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിചേര്‍ന്നു. വ...
Crime

തെയ്യാല ഹൈസ്‌കൂൾ പടിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി കവർന്നു

നന്നമ്പ്ര : തെയ്യാല തട്ടത്തലം ഹൈസ്ക്കൂൾ പടിയിൽ കാർ യാത്രക്കാരിൽ നിന്ന് 2 കോടി കവർന്നു. കാർ യാത്രക്കാരായ തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫയിൽ നിന്നാണ് പണം തട്ടിയത്. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വെച്ച് ഇന്നലെ രാത്രി 9.50 നാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കൊടിഞ്ഞിയിൽ നിന്ന് സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട 1.95 കോടി രൂപ വാങ്ങി വരുമ്പോൾ മേലേപ്പുറം ഇറക്കത്തിൽ വെച്ച് നീല കാർ ബ്ലോക്ക് ചെയ്ത്, കാറിൽ നിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. അഷ്റഫ് ആണ് ഡ്രൈവ് ചെയ്തിരുന്നത്. ഹനീഫയുടേതാണ് പണം. ഹനീഫയുടെ കയ്യിന് പരിക്കേറ്റു....
Crime

ബസ് യാത്രക്കിടെ കുണ്ടൂർ സ്വദേശിനിയുടെ മൂന്നര പവൻ മോഷണം പോയി

തിരൂരങ്ങാടി : ബസ് യാത്രക്കിടെ കുണ്ടൂർ സ്വദേശിനിയുടെ മൂന്നര പവന്റെ സ്വർണ മാല മോഷണം പോയി. കണ്ടൂർ മലേഷ്യ റോഡ് സ്വദേശി തിലായിൽ മൂസയുടെ ഭാര്യ റഷീദയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് നഷ്ടമായത്. കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പോയി ബന്ധുക്കളോടൊപ്പം തിരിച്ചു വരുമ്പോഴാണ് സംഭവം. വൈകുന്നേരം 5 മണിക്കാണ് സംഭവം. ബസ്സിൽ നല്ല തിരക്കു ണ്ടായിരുന്നു. കോഴിച്ചെന എത്തിയപ്പോൾ ആണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും അവർ ബസ്സ് നിർത്തി അന്വേഷിക്കാൻ തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Local news

പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ലിറ്റിൽ കൈറ്റ്സ് ടീം

തിരൂരങ്ങാടി: എസ്.എസ്.എം.ഒ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ മുഴുവൻ ലാപ്‌ടോപ്പുകളിലും, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ Little Kites അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 ഓപ്പറേറ്റിംഗ് സിസ്റ്റം വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. വിദ്യാർത്ഥികൾ സ്വന്തമായി നിർവഹിച്ച ഈ പ്രവർത്തനം, സ്കൂളിന്റെ സാങ്കേതിക പരിശീലന രംഗത്ത് ഒരു ശ്രദ്ധേയ നേട്ടമായി മാറി. പ്രവർത്തനങ്ങൾക്ക് ഐ.ടി.ഇ. പ്രിൻസിപ്പാൾ യു. മുഹമ്മദ് ഷാനവാസ്, ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ എസ്.ഐ.ടി.സി അധ്യാപകൻ കെ. നസീർ ബാബു മാസ്റ്റർ, Little Kites മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, പി. റസീന ടീച്ചർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകി. Ubuntu 22.04 ഇൻസ്റ്റലേഷൻ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും പ്രായോഗിക പരിചയവും വർധിപ്പിക്കുന്നതിന് മികച്ച അവസരമായി.ഇത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾക്ക് ...
Local news

കുണ്ടിനചിനക്കാട് മലയില്‍കോളനി നിവാസികളുടെ ഗതാഗത പ്രശ്‌നം ; ആരോഗ്യ വകുപ്പിന്റെ സ്ഥലം വിട്ടു കിട്ടാന്‍ നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ കിഴക്കുവശമുള്ള കുണ്ടിനചിനക്കാട് മലയില്‍കോളനി ഇടവഴി നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന് വാഹന ഗതാഗതത്തിന് വേണ്ടി ആരോഗ്യവകുപ്പിന്റെ അതീനതയിലുള്ള ഭൂമി വിട്ടു കിട്ടുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി. നഗരസഭ 32-ാം ഡിവിഷന്‍ കൗണ്‍സിലര്‍ കക്കടവത്ത് അഹമ്മദ് കുട്ടി പ്രദേശവാസികളുടെ നേതൃത്വത്തിലാണ് വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് കൗണ്‍സിലര്‍ എന്നുള്ള നിലയില്‍ നഗരസഭ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് അഹമ്മദ് കുട്ടി പറഞ്ഞു. ചടങ്ങില്‍ മണ്ഡലം എംഎല്‍എ കെപിഎ മജീദ്, നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍, ആശുപത്രി എച്ച് എം സി മെമ്പര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു....
Local news

പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ധനസഹായം വേഗത്തിലാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം നല്‍കി

തിരൂരങ്ങാടി: പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി ചെറിയൊരാശ്വാസമായി നല്‍കി വരുന്ന ധനസഹായം കാലോചിതവും സമയബന്ധിതവുമായി നല്‍കുന്നത് വേഗത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന (എന്‍എഫ് പിആര്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ 2018 മുതലുള്ള അപേക്ഷകളാണ് പരിഗണിച്ചു വരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഓഫീസിലേക്ക് വിളിക്കുമ്പോള്‍ ഫോണെടുക്കാത്തത് സംബന്ധിച്ചും നിവേദനത്തിലൂടെ ബോധിപ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. തിരൂര്‍ പി ഡബ്ലു ഡി റസ്റ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹീം പൂക്കത്ത്, ഷാജി മുങ്ങാത്തം തറ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്....
Local news

നെടുവ ആരോഗ്യ കേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണം ; എൻ എഫ് പി ആർ ആരോഗ്യമന്ത്രി വീണ ജോർജ്ജിനു നിവേദനം നൽകി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള നെടുവ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റേറ്റ്സ് (എൻ എഫ് പി ആർ) കേരള സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിന് നിവേദനം നൽകി. കടലോര ഭാഗത്തെ പാവപ്പെട്ട സാധാരണക്കാരായ ആളുകളും മൂന്നിയൂർ ചെട്ടിപ്പടി ഭാഗങ്ങളിൽ ഉള്ളവരും ആശ്രയിച്ചിരുന്ന കിടത്തി ചികിത്സ അടക്കം ഉണ്ടായിരുന്ന സാധാരണക്കാർ ആശ്രയിച്ചിരുന്ന ആശുപത്രിയുടെ പരിതാപകരമായ അവസ്ഥയെ ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തി ആവശ്യമുള്ള ഡോക്ടർമാരെ നിയമിക്കുക അപകടസാധ്യതയുള്ള ബിൽഡിങ്ങുകൾ പുതുക്കിപ്പണിയുക ഇനി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു എൻ എഫ് പി ആർ മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് , താലൂക്ക് ഭാരവാഹികളായ എം സീ അറഫാത്ത് , അഷ്റഫ് കളത്തിങ്ങൽപ്പാറ, സമീറ കൊളപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നിവേദനം ...
Kerala

മാധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ; പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യത്തെ പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകള്‍ ചോരുന്നതും അത് മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുന്നില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ചോര്‍ച്ചക്ക് കാരണമാവും. അത്തരം ഒരു വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെ മാധ്യമ പ്രവര്‍ത്തകര്‍ക്ക...
National

‘ മരിച്ചവര്‍ക്കൊപ്പം ‘ ചായ കുടിച്ച് രാഹുല്‍ ഗാന്ധി ; അതുല്യ അനുഭവം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയും

ന്യൂഡല്‍ഹി : ' മരിച്ചവര്‍ക്കൊപ്പം ' ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ബിഹാറില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 'മരിച്ചവരെന്നു' വിധിയെഴുതി കരടു വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയ 7 വോട്ടര്‍മാരുമായി ചായ കുടിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്. ജീവിതത്തില്‍ രസകരമായ പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചവരുമായി ചായ കുടിക്കുന്നതിനുള്ള അതുല്യ അനുഭവം നല്‍കിയ തിരഞ്ഞെടുപ്പു കമ്മിഷനോടു നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചു രാഹുലിന്റെ പരിഹാസം....
Malappuram

സംസ്ഥാന കർഷക അവാർഡ്: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

സംസ്ഥാനത്തെ മികച്ച കൃഷിഭവനായി താനാളൂർ കൃഷിഭവൻ മലപ്പുറം : ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ ലഭിച്ചു. മികച്ച കൃഷി ഭവൻ - താനാളൂർ കൃഷിഭവൻ, മികച്ച തേനീച്ച കർഷകൻ - ഉമറലി ശിഹാബ് ടി.എ, മികച്ച കൃഷിക്കൂട്ടം- (ഉത്പാദന മേഖല) വെളളൂർ കൃഷിക്കൂട്ടം, മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി – പി. എസ്. സ്റ്റെയ്ൻസ്, മികച്ച സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് – ചുങ്കത്തറ എസ്.സി.ബി, മികച്ച സ്കൂൾ -(രണ്ടാം സ്ഥാനം) - എ.എം.എം.എൽ. പി. സ്കൂൾ, പുളിക്കൽ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ (രണ്ടാംസ്ഥാനം) - എം. വി വിനയൻ പെരുമ്പടപ്പ്, മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) – കെ. കെ.ജാഫർ വാഴയൂർ, മികച്ച ജില്ലാ കൃഷി ഓഫീസർ - ടി. പി അബ്ദുൾ മജീദ്, മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ - പി. ശ്രീലേഖ. 2024-25 വർഷത്തെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ ന...
Kerala

ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകള്‍ ; തൃശൂരിലെ കള്ളവോട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സിപിഎം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. തൃശൂരിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ കൂടുതല്‍ രേഖകള്‍ സിപിഎം പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകളാണെന്ന് സിപിഎം ആരോപിച്ചു. വീട്ടുനമ്പര്‍ ഇല്ലാതെയാണ് ഈ വോട്ടുകള്‍ ചേര്‍ത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ വോട്ട് ചെയ്തതതെന്നും സിപിഎം പറയുന്നു. സിവി അനില്‍കുമാര്‍, ഭാര്യ, മകന്‍ എന്നിവരും ഈ വിലാസത്തില്‍ ഉണ്ട്. നാട്ടുകാരല്ലാത്ത 79 പേരെയാണ് നാട്ടിക ബൂത്ത്69 ല്‍ ചേര്‍ത്തതെന്നും സിപിഎം ആരോപിക്കുന്നു. ഇവരെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്നും സിപിഎം പറയുന്നു....
Other

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം: അന്തമാനിൽ നിന്ന് 313 പ്രതിനിധികൾ

അന്തമാൻ: 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൽ അന്തമാൻ, നിക്കോബാർ ദ്വീപിൽ നിന്ന് 313 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ സ്റ്റുവർട്ട് ഗഞ്ച് സമസ്ത സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു. പ്രത്യേകം ഫ്‌ളൈറ്റ് ചാർട്ട് ചെയ്തായിരിക്കും പ്രതിനിധികൾ സമ്മേളനത്തിൽ എത്തുക. സമ്മേളനം വൻ വിജയമാക്കാൻ വലിയ ഒരുക്കമാണ് അന്തമാനിൽ നടക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി യുടെയും മാനേജർ കെ. മോയിൻകുട്ടി മാസ്റ്ററുടെയും സാന്നിധ്യത്തിൽ രൂപീകരിച്ച സ്വാഗത സംഘം വിപുലമായ പ്രവർത്തനങ്ങളാണ് അന്തമാനിൽ നടത്തി വരുന്നത്. സ്വാഗത സംഘം ഓഫീസ് അന്തമാൻ ഖാസിയും സ്വാഗത സംഘം ചെയർമാനുമായ എം. സുലൈമാൻ ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സയ്യിദ് ഉമറലി തങ്ങൾ, വർക്കിങ് ചെയർമാൻ ടി. എം. ഹംസ മുസ്‌ലിയാർ, ജനറൽ കൺവീനർ വി. എം. സൈനുദ്ധീൻ ഹ...
Other

ദാറുൽഹുദായുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: ഐ എൻ എൽ

തിരൂരങ്ങാടി : സമന്വയ വിദ്യാഭ്യാസ രംഗത്തെ മാതൃകസ്ഥാപനമായ ദാറുൽഹുദായുമായിബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു. പരിസര പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസ്സുകളുംമലിനമാകുന്നതുമായി ബന്ധപ്പെട്ട പരാതിയിൽചെമ്മാട് ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചും അനുബന്ധമായ പ്രസംഗവും വിവാദമായിനിലനിർത്തുന്നതിൽ നിന്നും തൽപരകക്ഷികൾപിന്തിരിയണം. മാർച്ചിന് ആധാരമായവിഷയങ്ങളും ആവശ്യങ്ങളും ന്യായമാണ്. എന്നാൽ വിഷയാധിഷ്ടിതമല്ലാത്ത ചില പരാമർശങ്ങൾ അനുചിതവുംഒഴിവാക്കേണ്ടതുമായിരുന്നു. ദാറുൽ ഹുദാ വി.സിയുടെപരിധിവിട്ട രാഷ്ട്രീയ വിമർശനങ്ങളും ഇതിന്ന് കാരണമായിട്ടുണ്ട്. വിഷയത്തെ പർവ്വതീകരിച്ചും വർഗ്ഗീയ വൽകരിച്ചും നടക്കുന്ന വാദ- പ്രദിവാദങ്ങൾ ദാറുൽഹുദായുടെ യശ്ശസ്സിനെ ബാധിക്കാതിരിക്കേണ്ട ജാഗ്രതയാണ് ഉണ്ടാവേണ്ടത്. ജമാഅത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും, ലീഗും ചേർന്ന് ദാറുൽഹുദാക്ക് വേണ്ടിയെന്ന പേരിൽ നടത്തുന്ന...
Education

ഒരേ സമയം രണ്ട് ബിരുദം: നിര്‍ദേശം സമര്‍പ്പിക്കാന്‍ കാലിക്കറ്റില്‍ സമിതി

തേഞ്ഞിപ്പലം : യു.ജി.സിയുടെ പുതുക്കിയ നിയമാവലിപ്രകാരം ടു ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് കണ്‍വീനറായ സമിതിയില്‍ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. പ്രദീപ് കുമാര്‍, ഡോ. പി. സുശാന്ത്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. സാബു ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്. ഒരേ സമയം റഗുലറായോ വിദൂര ഓണ്‍ലൈന്‍ വഴിയോ ഈ രണ്ടു വിഭാഗത്തിലുമായോ ബിരുദപഠനത്തിന് അവസരം നല്‍കുന്നതാണ് ടു ഡിഗ്രി പ്രോഗ്രാം. വയനാട് വൈത്തിരിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ പ്ലസ്ടു യോഗ്യതയില്ലാതെ ബിരുദപ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ പ്രവേശനത്തിന് അംഗീകാരം നല്‍കേണ്ടെന്ന് യോഗം തീരുമാനിച്ചു. അനധികൃത പ്രവേശനം നല്‍കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തി. 2014-15 അധ്യ...
Kerala

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വെയ്റ്റിങ് ...
error: Content is protected !!