Friday, September 11

Tag: Latest news

റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രത; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം
Malappuram

റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രത; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം : അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25,26) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്...
ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍
Malappuram

ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

പൊന്നാനി : കനത്ത കൊള്ളയ്ക്ക് ഇരയായി പൊന്നാനി, ഈഴുവത്തിരുത്തി, തവനൂര്‍, കാലടി വില്ലേജിലെ വയല്‍ പ്രദേശങ്ങള്‍. കൊള്ള നടന്നത് ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ മറവില്‍. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് ഏക്കര്‍ കണക്കിന് വയല്‍ ഭൂമി നികത്തിയെടുക്കുന്നുവെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത് എല്ലാം കഴിഞ്ഞ ശേഷം. ഒടുവില്‍ നികത്തുന്നതിനിടയില്‍ കരാര്‍ കമ്പനിയുടെ ലോറിയും റവന്യു പിടിച്ചെടുത്തു. ജില്ലയില്‍ ആറുവരിപ്പാതയുടെ തകര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് നിര്‍മ്മാണത്തിന്റെ മറവില്‍ ഇത്തരമൊരു കൊള്ള നടക്കുന്നത്....
മഞ്ചേരി നഗരത്തിലെ റോഡിൽ സുരക്ഷാ നടപടി കടലാസിൽ
Malappuram

മഞ്ചേരി നഗരത്തിലെ റോഡിൽ സുരക്ഷാ നടപടി കടലാസിൽ

മഞ്ചേരി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നഗര കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഉൾപ്പെടെ റോഡ് സുരക്ഷാ നടപടികൾ ഇല്ല. മാസങ്ങൾക്കുമുൻപ് ട്രാഫിക് പരിഷ്കാരത്തിനു പുറമെ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആർടിഎ നിർദ്ദേശങ്ങൾ കടലാസിലൊതുങ്ങി. സെൻട്രൽ ജംക്‌ഷൻ, ജസീല ജംക്‌ഷൻ, പാണ്ടിക്കാട് റോഡ്, പുതിയ ബസ് സ്റ്റാന്റ് തുടങ്ങി പലയിടത്തായി സീബ്രാലൈൻ മാഞ്ഞുകിടക്കുകയാണ്. സെൻട്രൽ ജംക്ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പോലീസിന്റെയും കനിവിൽ ആണ് നിലവിൽ യാത്രക്കാർ റോഡ് കുറുകെ കടക്കുന്നത്. പാണ്ടിക്കാട് റോഡിൽ പഴയ ബസ് സ്റ്റാൻഡിനു സമീപം സീബ്രാലൈൻ അപ്രത്യക്ഷമായതും വാഹനങ്ങളുടെ യു ടേണും ദുരിതമാകുന്നു. കാൽനടയാത്രക്കാർ വാഹനങ്ങൾ സ്വയം നിയന്ത്രിച്ചാണ് റോഡ് കുറുകെ കടക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ജംക്‌ഷൻ കടക്കാൻ വിദ്യാർത്ഥികൾക്കു പോലീസ് സഹായം വേണ്ടിവരും. റോഡ് സുരക്ഷയുടെ ഭാഗമായി ഒട്ടേറെ നിർദേശങ്ങൾ റോഡ് ട്രാൻസ്‌പോർട് അതോറി...
മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു
Malappuram

മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു

മണ്ണാർമല : മണ്ണാർമല മാട് -മാനത്തുമംഗലം റോഡിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു. നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിനെ തുടർന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും പുലിയുടെ സാന്നിധ്യം വ്യക്തമായ സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ശക്തമായ നിരീക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് എത്തിയ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത് അംഗം ഹൈദർ തൊരപ്പ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എൻ സജീവൻ, ഉദ്യോഗസ്ഥരായ സനൽകുമാർ, വിഷ്ണു, നൗഷാദ്, മണ്ണാർമല പൗരസമിതി അംഗങ്ങളായ കെ.ബഷീർ, പി.ലത്തീഫ്, വി.അൽത്താഫ്, മുജീബ്, മക്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് പുലി റോഡിലേക്ക് ചാടുന്നത് നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഏതാനും ദിവസങ്...
കാലിക്കറ്റ് സർവകലാശാലയ്ക്ക് പത്ത്‌ കോടിയുടെ ഗവേഷണ ഗ്രാന്റ്
university

കാലിക്കറ്റ് സർവകലാശാലയ്ക്ക് പത്ത്‌ കോടിയുടെ ഗവേഷണ ഗ്രാന്റ്

കാലിക്കറ്റ് സർവകലാശാലയ്ക്ക് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (ANRF) പെയർ (Partnership for Advanced Interdisciplinary Research) പദ്ധതിയിലൂടെ പത്ത്‌ കോടി രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. ഐ.ഐ.എസ്‌.സി. ബെംഗളൂരു (IISc Bangalore) ഹബ് ആയി സമർപ്പിച്ച ഗവേഷണ പദ്ധതിയിൽ കാലിക്കറ്റ് സർവകലാശാലയെ കൂടാതെ പോണ്ടിച്ചേരി സർവകലാശാല, എൻ.ഐ.ടി. നാഗാലാൻഡ്, ഐ.ഐ.ഇ. എസ്‌.ടി. ശിബ്പൂർ, കുമൗൺ സർവകലാശാല, ശിവാജി സർവകലാശാല, ബെംഗളൂരു സർവകലാശാല എന്നീ ഏഴ് സ്പോക്ക് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ആകെ 100 കോടി രൂപയുടെ ബജറ്റാണ് അനുവദിച്ചിട്ടുള്ളത് അതിൽ ഏകദേശം 10 കോടി രൂപ കാലിക്കറ്റ് സർവകലാശാലയ്ക്ക് ലഭിക്കും. സർവകലാശാലയിലെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ഉന്നതിയിലേക്കെത്തിക്കാൻ ഗ്രാന്റ് സഹായകമാകും. ഇതിൽ പ്രധാനമായും ഊർജവും എൽ.ഇ.ഡി. ആപ്ലിക്കേഷനുകളും ഉൾക്കൊള്ളുന്ന ഫംഗ്ഷണൽ മെറ്റീരിയലുകൾ, ക്യാൻസർ നിർണയത്തിനായുള്ള ബയോമെറ്റീരിയലുകൾ എന്...
നരഭോജിക്കടുവയെ വീണ്ടും കണ്ടു ; പിടികൂടാത്തതിൽ വനപാലകർക്കെതിരെ വൻ പ്രതിഷേധം
Malappuram

നരഭോജിക്കടുവയെ വീണ്ടും കണ്ടു ; പിടികൂടാത്തതിൽ വനപാലകർക്കെതിരെ വൻ പ്രതിഷേധം

കരുവാരക്കുണ്ട് : ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവയെ വീണ്ടും പ്രദേശവാസികൾ കണ്ടു. ഇന്നലെ ഉച്ചയോടെ മദാരിയിൽ അളയിൽ താമസിക്കുന്ന ആദിവാസി വേലായുധനാണ് കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ കടുവയെ കണ്ട സ്ഥലത്തിനു സമീപത്ത് വീണ്ടും കടുവയെ കണ്ടത്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ വനപാലകരെ 2 മണിക്കൂർ തടഞ്ഞു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വനപാലകർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ആളുകൾ കടുവയെ കണ്ടെന്നു പറയുമ്പോൾ മാത്രം തിരച്ചിൽ നടത്തുക മാത്രമാണ് വനപാലകർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വനപാലകർക്കെതിരെ വൻ പ്രതിഷേധം ഉയർത്തിയതോടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തി നാട്ടുകാരെ ശാന്തരാക്കാൻ ശ്രമം നടത്തി. രാത്രി പ്രദേശത്ത് കാവൽ ഏർപ്പെടുത്താമെന്ന ഉറപ്പിലാണ് നാട്ടുകാർ പിൻവാങ്ങിയത്....
മലപ്പുറത്തിന് എ പ്ലസ്; ഫുൾ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാമത്
Malappuram

മലപ്പുറത്തിന് എ പ്ലസ്; ഫുൾ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാമത്

മലപ്പുറം : ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി മലപ്പുറം ജില്ല. 78.27 ശതമാനമാണ് ജില്ലയുടെ പരീക്ഷാ വിജയം. 4735 പേർ ഫുൾ എ പ്ലസും കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‍ വിജയ ശതമാനത്തിലും (79.63) ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും (5659) കുറവുണ്ട്. വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ 1.36% കുറഞ്ഞു. ഫുൾ എ പ്ലസുകളിൽ 924 എണ്ണത്തിന്റെ കുറവുണ്ടായി. എങ്കിലും വിജയശതമാനത്തിൽ സംസ്ഥാന ശരാശരിയേക്കാൾ (77.81%) മുന്നിലാണ് ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് സ്വന്തമാക്കിയതും മലപ്പുറം തന്നെ. ഇത്തവണ ജില്ലയിൽ നിന്ന് 3 വിദ്യാർത്ഥികളാണ് മുഴുവൻ മാർക്കും (1200) സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 11 പേർ മുഴുവൻ മാർക്ക് നേടിയിരുന്നു. ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 64,426 പേരിൽ 50,426 പേരും ഉപരിപഠന യോഗ്യത നേടി. വിഎച്ച്എസ്ഇ വിഭാഗത്തിൽ 64.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 69.40% ആയിരുന്നു. 4.59 ശതമാനത്തിന...
അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്
Malappuram

അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് നാലുവരിപ്പാതകൾക്കിടയിലെ ഡിവൈഡറുകൾ കാണാമറയത്തായതോടെ അപകടം പതിവായി. റോഡ് ഉയർത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിലാണ്. ഇതുമൂലം വാഹനക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഡിവൈഡറിന്റെ ഇരു വശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് വലിയതോതിൽ അപകടമുണ്ടാക്കുന്നുണ്ട്. ഡിവൈഡറില്ലാത്തതു കാരണം മധ്യഭാഗത്തുകൂടി എത്തുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. ഇന്നലെ വൈകിട്ടത് 4ന് വളാഞ്ചേരി ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന കാർ പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽ മധ്യഭാഗത്തെ ഡിവൈഡറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ കാറിന്റെ മുൻവശം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അങ്ങാടിപ്പുറം മുതൽ ജൂബിലി ജംക്‌ഷൻ വരെ റോഡിന് നടുവിൽ ഡിവൈഡറു...
‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ
Kerala

‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ

കൊടുവള്ളി : അധികം അമ്പരപ്പില്ലാതെയാണ് അന്നൂസ് റോഷൻ മോചനത്തിന് ശേഷം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചില്ല, സംഘത്തിലുണ്ടായിരുന്നവരെ പരിചയമില്ല. കൃത്യമായി ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും തന്നിരുന്നുവെന്നും മാധ്യമങ്ങളോട് അന്നൂസ് റോഷൻ പറഞ്ഞു. കൊണ്ടുപോയ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ല. തട്ടിക്കൊണ്ടുപോകുമ്പോൾ 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരിച്ച് വരുമ്പോൾ 2 പേരും. ഇടയ്ക്ക് ഉറങ്ങിപ്പോയ സമയത്താണ് ഈ 2 പേരും വഴിയിൽ ഇറങ്ങിയതെന്നും അന്നൂസ് പറഞ്ഞു. ജ്യേഷ്ഠനുമായുള്ള സാമ്പത്തിക തർക്കത്തെ കുറിച്ചൊന്നും തട്ടിക്കൊണ്ടുപോയവർ തന്നോട് ചോതിച്ചില്ലെന്നും കേസിനെ ബാധിക്കും എന്നതിനാൽ പോലീസിന്റെ നിർദ്ദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു....
കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ
Kerala

കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ

മാവൂർ : യാത്രക്കാർക്ക് ഭീഷണിയായി നായർകുഴി കരിയാത്തൻ കുന്നിൽ നിന്ന് മണ്ണിടിച്ചിൽ. കൂളിമാട്-കളൻതോട് റോഡിൽ നായർക്കുഴി ഭാഗത്ത് റോഡിലെ കൊടും വളവിലാണ് മണ്ണുവീഴ്ച്ച. കഴിഞ്ഞ വർഷം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണ് ഈ റൂട്ടിലെ ഗതാഗതം നിലച്ചിരുന്നു. ഇത്തവണ മഴ പെയ്ത് തുടങ്ങിയതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്. റോഡരികിൽ ഓടയും നടപ്പാതയും നിർമ്മിച്ചിട്ടില്ല. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്നിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനു സ്ഥലം നൽകാൻ തയ്യാറാണെന്ന് കാണിച്ച് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി അധികൃതർക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു. നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹോമിയോ ഡിസ്‌പെൻസറി, അങ്കണവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം ഒട്ടേറെ പേർ ഇതുവഴി കാൽനടയാത്ര ചെയ്യുന്നത് ...
വള്ളിക്കുന്ന് പഞ്ചായത്ത് സൈനിക കൂട്ടായ്മ രൂപികരിച്ചു
Local news

വള്ളിക്കുന്ന് പഞ്ചായത്ത് സൈനിക കൂട്ടായ്മ രൂപികരിച്ചു

വള്ളിക്കുന്ന് : ഗ്രാമ പഞ്ചായത്തില്‍ സൈനിക കൂട്ടായ്മ രൂപികരിച്ചു. കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം മണ്ഡലം എംഎല്‍എ അബദുള്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചര്‍ മുഖ്യ അഥിതിയായി. സൈനിക കൂട്ടായ്മ വള്ളിക്കുന്നിന്റെ പ്രസിഡന്റ് വേലയുധന്‍ പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.സുധീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിബിഎച്ച്എച്ച്എസ് ഹൈസ്‌കൂളില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ പ്രെഫഷണല്‍ കോഴ്‌സുകളിലും എസ്എസ്എല്‍എസി, സിബിഎസ്ഇ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായിരുന്ന ഡോ. മിഥുന്‍, ഡോ അനിഷ, ശ്രീപ്രിയ, നന്ദന വി, ലിയ സാദിഖ് ടി, ദിയാ സാദിക് ടി, ജാന്‍വി സന്ദീപ് കെ ടി, നിവൃ എ.ഒ. എന്നിവരെ ചടങ്ങില്‍ എംഎല്‍എ മെമന്റോ നല്‍കി ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാര്‍ഡ് മെമ്പര്‍ തങ്ക പ്രഭ ടീച്ചര്‍ ,മുരളിധരന്‍ എന്നിവര്‍ ആശംസ പ്രസംഗം നട...
ആറുവരിപ്പാത: മഴ പെയ്താൽ വടക്കേക്കുളമ്പിൽ ചെളിവെള്ളം
Malappuram

ആറുവരിപ്പാത: മഴ പെയ്താൽ വടക്കേക്കുളമ്പിൽ ചെളിവെള്ളം

വളാഞ്ചേരി : ചാറ്റൽമഴ പെയ്താലും പുതിയ ആറുവരിപ്പാതയിൽ നിന്നുള്ള ചെളിവെള്ളം ഒഴുകിയെത്തുന്നത് വടക്കേകുളമ്പ് മേഖലയിലേക്കാണ്. റോഡ് നിർമ്മാണം നടക്കുമ്പോഴും പണി തീർന്നാലും ആശങ്ക വിട്ടൊഴിയുന്നുമില്ല. നഗരസഭയിലെ മുപ്പത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന വടക്കേക്കുളമ്പിൽ കൂടുതലും ഇടത്തരം കുടുംബങ്ങളാണ് താമസിക്കുന്നത്. കർഷക തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഈ വാർഡിൽ ഉൾപ്പെട്ട വട്ടപ്പാറ ഭാഗത്തും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കല്ലും ചെളിയും ഒഴുകിയെത്തിയത് ഇവരുടെ വീടുകളിലേക്കാണ്. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത സ്ഥിതി. വട്ടപ്പാറ മേൽഭാഗത് കൂറ്റൻ കുന്നാണ് നെടുകെ പിളർന്ന് ആറുവരിപ്പാതയ്ക്കായി വെട്ടിനീക്കിയത്. ഇവിടെ നിന്നുള്ള ഉറവ താഴേക്ക് ഒഴുകുന്നുണ്ട്. വേനൽ മഴയിൽ തന്നെ കനത്ത നാശനഷ്ടം സംഭവിച്ച സഥിതിക്ക് മഴക്കാലമെത്തുമ്പോൾ അവസ്ഥ എന്താകുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കാനകൾ നിർമ്മി...
സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
Accident

സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കണ്ണഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽജബ്ബാറിൻ്റെ മകൾ നിദ (35) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടു കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം വച്ചായിരുന്നു അപകടം. മണ്ണൂർ റെയിലിൽ നിന്ന് ടൗൺ ഭാഗത്തേക്കു പോവുകയായിരുന്നറഈസ് ബസ്സുംഅതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസ്സിടിച്ചതിനെ തുടർന്ന് റോഡിൽ വീണ യുവതിയുടെ തലയിലൂടെ ബസ്സിൻ്റെ ടയർ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാതാവ് തരയങ്ങൽ ഖൗലത്ത്.മക്കൾ: ഇസ്ഹാൻ , ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്മാത്തോട്ടം പള്ളിയിൽ....
ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പ്രതിഭകളെ ആദരിച്ചു
Local news

ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പ്രതിഭകളെ ആദരിച്ചു

തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ, തുടങ്ങിയവർ സംസാരിച്ചു.
ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
Malappuram

ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

മലപ്പുറം : എടപ്പാള്‍ മാങ്ങാട്ടൂരില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാങ്ങാട്ടൂര്‍ കേളുപറമ്പില്‍ മണികണ്ഠന്‍ (48) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഇന്ന് രാവിലെ മാങ്ങാട്ടൂരിനും പാറപ്പുറത്തിനും ഇടയിലുള്ള അമ്മായിപ്പടിയില്‍ വെച്ചാണ് അപകടം നടന്നത്....
മലപ്പുറത്ത് എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു
Malappuram

മലപ്പുറത്ത് എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു

മലപ്പുറം : എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു. എടപ്പാള്‍ ശുകപുരം അംബേദ്കര്‍ റോഡില്‍ താമസിക്കുന്ന പൂഴിയില്‍ രാജേഷിന്റെ മകന്‍ വിജയ് (17) ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം.
താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു
Kerala

താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു

താമരശ്ശേരി : മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടിവീണും ചുരത്തിൽ ഗതാഗത തടസ്സം പതിവ്. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ വൈകുന്നു. ചൊവ്വാഴ്ച പകൽ എട്ടാം വളവിന് സമീപം ഉണങ്ങിയ മരക്കൊമ്പുകൾ പൊട്ടി കാറിന്റെ മുൻ ഭാഗത്തു വീണു. ഒൻപതാം വളവിനു സമീപം കൊമ്പുകൾ ഉണങ്ങി വീഴാൻ പാകത്തിനുള്ള മരം യാത്രക്കാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റി. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും യാത്രക്കാർക്ക് ഭീഷണിയായ അറുപതോളം മരങ്ങൾ മുറിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദോഗസ്ഥർ തയ്യാറാക്കി നൽകിയതാണെങ്കിലും ഇതിന്റെ വില നിർണയം ഇനിയും നടത്തിയിട്ടില്ല. പലപ്പോഴും മരങ്ങൾ കടപുഴകി വീഴുമ്പോൾ മരത്തിനൊപ്പം ചുറ്റുമുള്ള മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് പതിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറു...
വണ്ടിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ
Kerala

വണ്ടിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

രാമനാട്ടുകര : ബൈപാസ് മേല്പാലത്തിനു സമീപം 298 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയ സംഘത്തിന് വാഹന കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്തെന്ന് പോലീസ്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സെക്കൻഡ് ഹാൻഡ് കാർ വാങ്ങി നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരി കടത്തുന്നത്. മാങ്കാവ് കുറ്റിയിൽതാഴം പുനത്തിൽ വയൽ നവാസ് (28), പൊക്കുന്ന് കുളങ്ങരപീടിക തോട്ടുമ്മാരത്ത് എംത്തിയാസ് (30) എന്നിവരെയാണ് കഴിഞ്ഞ രാത്രി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നവാസ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പോത്തിനെ വാങ്ങി ലോറിയിൽ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലും ഇയാൾ ലഹരി കടത്തുന്നുണ്ട്. വാട്സാപ് വഴി ആവശ്യക്കാരെ ബന്ധപ്പെട്...
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ
Kerala

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

തിരുവനന്തപുരം : രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.  എറണാകുളത്താണ് വിജയശതമാനം കൂടുതൽ. വിജയ ശതമാനം കുറവ് കാസർകോട് ജില്ലയിലാണ്. 3,70,642 വിദ്യാർത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരി പഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാർത്ഥികളാണ്. സർക്കാർ സ്കൂളുകളിൽ 73.23% വിജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16% ആണ് വിജയം. അൺ എയ്ഡഡ്-75.91%, സ്പെഷ്യൽ സ്കൂൾ-86.40% എന്നിങ്ങനെയാണ് വിജയശതമാന കണക്ക്. മാർച്ച് ആറു മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.  2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യന...
നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം ; ഒന്നര വര്‍ഷം പീഡനത്തിനിരയായി, കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെയും പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി, കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ; അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതി ; പ്രതി ലൈംഗികവൈകൃതം ഉള്ളയാള്‍
Crime, Kerala

നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം ; ഒന്നര വര്‍ഷം പീഡനത്തിനിരയായി, കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെയും പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി, കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ; അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതി ; പ്രതി ലൈംഗികവൈകൃതം ഉള്ളയാള്‍

കൊച്ചി : ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന നാല് വയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി അച്ഛന്റെ സഹോദരനായ പ്രതി മൊഴി നല്‍കി. കുട്ടിയെ ഏറ്റവും ഒടുവില്‍ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നല്‍കി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്റെ സഹോദരനെയാണ് പോക്‌സോ കുറ്റം ചുമത്തി പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. ക്രൂരമായ പീഡനത്തിനാണ് നാല് വയസുകാരി ഇരയായത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് ...
ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി
Malappuram

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു. അന്നൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന....
വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്: ഗതാഗതക്കുരുക്ക് രൂക്ഷം
Kerala

വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്: ഗതാഗതക്കുരുക്ക് രൂക്ഷം

വടകര : പണി നടക്കുന്ന ദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതുകാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയപാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. കരിമ്പനപ്പാലത്ത് റോഡ് നിറയെ ചെളി മൂടിയത് കൊണ്ട് നടന്ന് പോകാൻ പോലും ബുദ്ധിമുട്ടാണ്. പുതിയ ബസ് സ്റ്റാൻഡ് പരിസരം, ലിങ്ക് റോഡ് ജംക്‌ഷൻ, അടയ്ക്കാത്തൊരു, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിൽ കുഴിയും ചെളിയും നിറഞ്ഞു കിടക്കുകയാണ്. മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. ഇത് കാരണം ഗതാഗതം ബുദ്ധിമുട്ടായി. സമീപത്തെ കടകളിലേക്ക് കയറാൻ കഴിയുന്നില്ല. പല കടകളിലും കച്ചവടം നടക്കുന്നില്ല. സർവീസ് റോഡ് പണിയുമ്പോൾ സമീപത്ത് ഓവുചാലുണ്ടാക്കി സ്ലാബിട്ടിരുന്നു. എന്നാൽ, ഇതിലെ മണ്ണും മാലിന്യവും നീക്കിയിരുന്നില്ല.ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാനുള്ള വഴികളും അടഞ്ഞിരിക്കുകയാണ്. പാത പണിയുമ്പോൾ നിലവിലുള്ള ഓവുചാലുകളുടെ ഒഴുക...
അമൃത് ഭാരത് പദ്ധതി : തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തീകരണത്തിലേക്ക് ; തിരൂരിൽ മാത്രം 18 കോടി രൂപയുടെ നവീകരണം
Malappuram

അമൃത് ഭാരത് പദ്ധതി : തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തീകരണത്തിലേക്ക് ; തിരൂരിൽ മാത്രം 18 കോടി രൂപയുടെ നവീകരണം

തിരൂർ : അമൃത് ഭാരത് പദ്ധതി വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന നവീകരണം അന്തിമ ഘട്ടത്തിലേക്ക്. അടുത്ത മാസം പണി പൂർത്തിയാകും. 85 ശതമാനത്തോളം പണി പൂർത്തിയാക്കിയ തിരൂരിൽ ഇനി ഒരു എസ്കലേറ്ററിന്റെ നിർമ്മാണവും പ്ലാറ്റ്ഫോം വീതി കൂട്ടിയ സ്ഥലത്തു ടൈൽ വിരിക്കേണ്ട പണിയും പെയ്ന്റിങ്ങുമാണ് ബാക്കിയുള്ളത്. തിരൂരിലെ പ്രവർത്തികൾ പൂർത്തിയായാൽ ജില്ലയിലെ അമൃത് സ്റ്റേഷനുകൾ നാടിനു സമർപ്പിക്കും. പ്ലാറ്റ്‌ഫോമുകളുടെ ഏതാണ്ടു മധ്യഭാഗത്തുനിന്നു നടപ്പാലം വന്നതുകൊണ്ട് ഇനി ട്രെയ്‌നുകൾ കയറാൻ പാലം കുറുകെ കടക്കേണ്ട ആവശ്യമില്ല. കോണി കയറി ഇവിടെ എത്താൻ പ്രയാസമുള്ളവർക്കു വേണ്ടി ഓരോ പ്ലാറ്റ്‌ഫോമിലും ഓരോന്ന് എന്ന നിലയിൽ മൂന്നു ലിഫ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു. ഒന്ന്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എസ്കലേറ്ററുകളുമുണ്ട്. മലബാറിലെ ഏറ്റവും വലിയ റെയിൽവേ പാർക്കിങ് ഗ്രൗണ്ടും ഇവിടെ തയ്യാറായിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ...
മഴയത്ത് വീട് തകർന്നു; വീട്ടിലുണ്ടായിരുന്ന മാതാവും മകളും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
Other

മഴയത്ത് വീട് തകർന്നു; വീട്ടിലുണ്ടായിരുന്ന മാതാവും മകളും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

കൊടിയത്തൂർ : തോട്ടുമുക്കം തരിയോട് കനത്ത മഴയിൽ ഓട് പാകിയ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മാതാവും മകളും തൊട്ടിലിൽ കിടക്കുകയായിരുന്ന കൈകുഞ്ഞും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തരിയോട് വല്ലാക്കൽ നഫീസയുടെ വീടാണ് തകർന്നത്. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് തൊട്ടിലിൽ കിടക്കുന്ന കൈകുഞ്ഞിനെയും വാരിയെടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ഉടനെ തന്നെ കുട്ടി കിടന്ന മുറിയുടെയും മറ്റൊരു മുറിയുടെയും മേൽക്കൂര പൂർണമായും തകർന്നു വീണു. തലനാരിഴക്കാണ് വീട്ടിലുള്ളവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്....
പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; വീട്ടമ്മയും കാറും വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു
Kerala

പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; വീട്ടമ്മയും കാറും വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു

കോഴിക്കോട്: ഫറോക്കില്‍ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയ വീട്ടമ്മയും കാറും വീട്ടില്‍ തന്നെയുള്ള കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലത (60) ഓടിച്ച കാറാണ് കാറാണ് കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 14 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് സ്‌നേഹലത ഓടിച്ച കാര്‍ വീണത്. ഡ്രൈവിങ് പഠിച്ച സ്‌നേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയര്‍ എടുത്തു പഠിക്കാറുണ്ട്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ വീണെങ്കിലും സ്‌നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്‌നേഹലതയെ പുറത്തെത്തിച്ച ശേഷം കാര്‍ മിനി ക്രെയിന്‍ എത്തിച്ച് ആറരയോടെ കിണറ്റില്‍ നിന്നെടുത്തു...
അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ : അന്വേഷിക്കാന്‍ പ്രത്യേക സംഘം
Crime, Kerala

അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ : അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊച്ചി : എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുന്‍പ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയി...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി ; വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ
Kerala

കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി ; വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്. ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും തീർത്ഥാടകർക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയിൽ എത്തിയാൽ ലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ് വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ സാഹചര്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ എല്ലാവരും പരസ്പരം സഹകരിക്കണ...
പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി
Kerala

പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി

കുന്നമംഗലം : ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള മൊത്ത വിൽപ്പനക്കാരനെ കുന്നമംഗലം പോലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജനുവരിയിൽ കാരന്തൂർ ലോഡ്ജിൽ നിന്നും 221 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടകയിലെ ഹാസനിൽ വെച്ചാണ് മംഗളൂരു സ്വദേശി ഇമ്രാൻ (30) പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആന്ധ്രയിലും ബംഗളൂരുവിലും തിരുവമ്പാടിയിലും കഞ്ചാവ് പിടിച്ചതിനെത്തുടർന്ന് പോലീസ് കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇമ്രാൻ. കാരന്തൂർ എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ അറസ്റ്റിലായവരെ ബെംഗളൂരു എത്തിച്ച് പ്രതികൾ താമസിച്ച ലോഡ്ജുകളിൽ പരിശോധന നടത്തിയപ്പോൾ മറ്റു പ്രതികളെ കുറിച്ച് വിവരവങ്ങൾ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ...
അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം
Kerala

അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം

കോഴിക്കോട് : കൊടുവള്ളിയിൽ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലൂക്ക്ഔട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറുമാണ് പോലീസ് പുറത്തുവിട്ടത്. ഇതിനിടെ, അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസ്സിലായിട്ടുണ്ടെന്നും അനൂസിനെ അവിടെ ഉപേഷിച്ച് പ്രതികൾ കടന്നുകളയാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തുള്ള അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്....
‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ
Local news, Malappuram

‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ

മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു....