
പൊന്നാനി ഹാർബർ പുളിമൂട്ടിൽ പരിസരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഭർത്താവിനെ പോലീസ് പിടികൂടി. പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഫാത്തിമയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്.
സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ (24) പോലീസ് പിടികൂടി. മൃതദേഹം കണ്ടെത്തിയതോടെ മുങ്ങിയിരുന്ന ഇയാളെ പരപ്പനങ്ങാടി യിൽ വെച്ചാണ് പിടികൂടിയത്. റെയിൽവേ ട്രാക്ക് പരിസരത്ത് നിന്നാണ് പിടികൂടിയത്.
യുവതിയും ഭർത്താവും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയിരുന്നത്.
കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് നൽകിയ മൊഴി. സംശയമാണ് കൊലക്ക് കാരണം എന്നാണ് പോലീസ് നിഗമനം. ഇടൽ ലഹരിക്ക് അടിമയാണ്. പുനർഗേഹം ഭവന സമുച്ചയത്തിൽ ആണ് ഇവർ താമസിക്കുന്നത്. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് 4 മാസം പ്രായമുള്ള കുട്ടിയുണ്ട്.
പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊന്നാനി ഡിവൈ.എസ്.പി. സിദ്ദിഖ് പറഞ്ഞു.