Friday, September 5

Tag: Latest news

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ; ഇതുവരെ ലഭിച്ചത് 23,340 അപേക്ഷകള്‍
Malappuram

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ; ഇതുവരെ ലഭിച്ചത് 23,340 അപേക്ഷകള്‍

മലപ്പുറം : ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി. ഷാനവാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഹജ്ജ്-2026ന്റെ അപേക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷാ സമര്‍പ്പണം, ഹജ്ജ് ട്രെയിനര്‍മാരുടെ തെരഞ്ഞെടുപ്പ്, സംസ്ഥാനത്തെ 14 ജില്ലകളിലും ഹജ്ജ് സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. 2025 വര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈനായി സ്വീകരിച്ച ഫീഡ് ബാക്കിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 23,340 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 4,652 പേര്‍ 65+ വിഭാഗത്തിലും, 3109 പേര്‍ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത) വിഭാഗത്തിലും, 854-പേര്‍ ജനറല്‍ ബി. (WL) വിഭാഗത്തിലും 14,725-പേര്‍ ജനറല്‍ വിഭാഗത്തിലുമാണ്. സംസ്ഥാനത്...
Local news

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; എല്‍ഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, എം പി ഇസ്മായില്‍, സി പി അബ്ദുല്‍ ലത്തീഫ്, തേനത്ത് സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു....
Crime

പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേര് പിടിയിൽ. വെന്നിയുർ ചുള്ളിപ്പാറ സ്വദേശി വളപ്പിൽ മുഹമ്മദ് സാദിഖ് (32), കോഴിക്കോട് മാളിക്കടവ് എസ് സി ബാബു (66) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്....
Kerala

അമ്മയെ നോക്കാന്‍ മറ്റു മക്കളുണ്ടെന്ന് മകന്‍ ; അമ്മയെ നോക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് ഹൈക്കോടതി

കൊച്ചി : അമ്മയുടെ കാര്യങ്ങള്‍ നോക്കാത്ത മകന്‍ മനുഷ്യ നല്ലെന്നു ഹൈക്കോടതി. 100 വയസ്സായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നല്‍ കണമെന്ന കൊല്ലം കുടുംബ ക്കോടതി ഉത്തരവു ചോദ്യം ചെയ്ത് മകന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 100 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അമ്മയ്ക്ക് മറ്റ് മക്കളുണ്ടെന്ന കാരണത്താല്‍ സംരക്ഷണം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി 'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനായുള്ള നിയമം-2007' പ്രകാരം അമ്മയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മകന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ജീവനാംശം നല്‍ കാന്‍ മറ്റു മക്കളുള്ളതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന മകന്റെ വാദം ന...
Crime

ട്രെയിനിൽ മോഷണം; കൊടിഞ്ഞി സ്വദേശി പിടിയിൽ

ഷൊർണുർ : ട്രെയിനിൽ നിന്ന് സ്വർണാഭരണം അടങ്ങിയ ബാഗും മൊബൈലും കവർന്ന പ്രതിയെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറിൽ താമസിക്കുന്ന കെ.സക്കീർ (28) ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി ടുഡേ. ജൂലൈ 31ന് മുരുഡേശ്വർ- കാച്ചിഗൂഢ ട്രെയിനിൽ യാത്രചെ യ്തിരുന്ന ആലപ്പുഴ സ്വദേശിയുടെ ബാഗാണു മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പോക്സോ കേസിൽ പ്രതിയായ ഇദ്ദേഹം കേസിൽ വക്കീലിന് ഫീസ് കൊടുക്കാനാണ് മോഷണം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്. ചെമ്മാട് ജ്വല്ലറി യിൽ വിറ്റ സ്വർണാഭരണം കണ്ടെടുത്തു....
Crime

ചേളാരിയിൽ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവ് പിടികൂടി

പരപ്പനങ്ങാടി : ഓണാഘോഷം പൊടിക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്നക്കായി കരുതിവച്ച കഞ്ചാവ് പിടികൂടി പരപ്പനങ്ങാടി എക്സ്സൈസ്റൈഞ്ച് ടീം. ചേളാരിയിൽ ടർഫിന് സമീപം വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് എക്സ്സൈസ് കേസ് കണ്ടെടുത്തത്. 21.130 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ ഇതിന് പത്തുലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്ത കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീർ (40) നെ പ്രതിയാക്കി എക്സ്സൈസ് കേസെടുത്തു. 2023 ൽ സമാനമായ കേസിൽ പരപ്പനങ്ങാടി എക്സ്സൈസ് ഷബീറിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. ടി കേസിൽ ഇയാളിപ്പോൾ ജാമ്മ്യ ത്തിലാണ്. നിരവധി ദിവസങ്ങളായി ഇയാൾ എക്സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്...
Politics

മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗിന് ആദ്യ വനിതാ പ്രസിഡന്റ്; എ.കെ. സൗദ മരക്കാരുട്ടി ചരിത്രം രചിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി എ.കെ. സൗദ മരക്കാരുട്ടി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ വനിതാ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് സൗദ. സംസ്ഥാനത്ത് ഇതിന് മുമ്പ് രണ്ട് ശാഖകളിൽ മാത്രമാണ് വനിതകൾ യൂത്ത് ലീഗിന്റെ പ്രസിഡന്റുമാരായിട്ടുള്ളത്, ഇത് സൗദയുടെ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. നന്നമ്പ്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ എ.കെ. സൗദ മരക്കാരുട്ടി, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗമാണ്. കർഷക സംഘം നേതാവായ എ കെ മരക്കാരുട്ടിയുടെ ഭാര്യയാണ്....
Obituary

വെളിമുക്കിലെ മണക്കടവൻ ചേക്കുട്ടി മാസ്റ്റർ അന്തരിച്ചു

മുന്നിയൂർ : വെളിമുക്ക് പ്രദേശത്ത് അറിവിൻ്റെ നറുമണം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച വിജെ പള്ളി എ എം യു പി സ്ക്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകനും പൗരപ്രമുഖനും വലിയ ജുമുഅത്ത് പള്ളി, മുഈനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസ, മറ്റു മതസ്ഥാപനങ്ങളുടെ മുഖ്യകാര്യദർശിയുമായിരുന്ന മണക്കടവൻ ചേക്കുട്ടി മാസ്റ്റർ (92) നിര്യാതനായി. ഭാര്യ നഫീസ. മക്കൾ, ആയിശ ബീവി, ശംസുദ്ദീൻ, ഖമറുന്നിസ , അബ്ദുസലാം, സുഹ്റാബി, മുഹമ്മദ് ശരീഫ്, ആരിഫ , പരേതരായ മുഹമ്മദ് അബ്ദുറഹിമാൻ, ജമീല. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ, ചേക്കുട്ടി, അബ്ദുലത്തീഫ്, അലവിക്കുട്ടി സഖാഫി, അബ്ദുൽ ഖാദർ, ആമിന, ഖദീജ, ഫഫ്സ, സലീന. സഹോദരങ്ങൾ: മുഹമ്മദ്, ആയിശക്കുട്ടി , മറിയുമ്മ, പരേതയായ ഖദീജ....
Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 5നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ഓഗസ്റ്റ് 03 മുതല്‍ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ഓഗസ്റ്റ് 02 മുതല്‍ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ...
Kerala

കളിച്ചു കൊണ്ടിരിക്കെ രണ്ടര വയസുകാരി കിണറ്റിലേക്ക് വീണു ; പിന്നാലെ ചാടി രക്ഷപ്പെടുത്തി അമ്മ

തിരുവനന്തപുരം : വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിയെ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി അമ്മ. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. വിനീത്-ബിന്ദു ദമ്പതികളുടെ മകളാണ് കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണത്. തുടര്‍ന്ന് അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാല്‍ വലിയ അപകടം ഒഴിവായി....
Malappuram

പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന നിരവധി കേസുകളില്‍ പ്രതിയായ ബുള്ളറ്റ് കണ്ണന്‍ പിടിയില്‍

കുറ്റിപ്പുറം: പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്ളറ്റ് കണ്ണനെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനു സമീപം പത്തംകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്. 2006ല്‍ കുറ്റിപ്പുറത്തിനടുത്ത് നടക്കാവില്‍ വെച്ച് എറണാകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയശേഷം വിവിധ ജില്ലകളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2000ല്‍ ഒല്ലൂരില...
Malappuram

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിന് നേരെ വ്യാജ പോക്‌സോ കേസ് ; യുവാവ് ജയിലില്‍ കിടന്നത് 14 ദിവസം ; 13 കാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്

മലപ്പുറം: അയല്‍വാസിയായ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എ എം അഷ്‌റഫാണ് വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ വെറുതെ വിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്. 2024 ഡിസംബര്‍ ഒന്നിന് അയല്‍വാസിയായ 13 കാരിയെ ശിഹാബുദ്ദീന്‍ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ശിഹാബുദ്ദീന്‍ ജാമ്യം നേടി പുറത്തിറങ്ങി. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ കുടുംബവും ശിഹാബുദ്ദീന്റെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയി...
Kerala, National

ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ പുറത്തേക്ക്; എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

ദില്ലി : ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസ...
Other

സര്‍വകലാശാലാ വിദ്യാര്‍ഥിയൂണിയന്‍ അധികാരമേറ്റു

തേഞ്ഞിപ്പലം : സര്‍വകലാശാലക്കകത്തും പുറത്തുമുള്ള സമൂഹത്തെ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ സംഘടനാ പ്രവര്‍ത്തനം മാതൃകാപരമായി നടത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സണ്‍ പി.കെ. ഷിഫാന, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ നാഫിയ ബിറ, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി. മുഹമ്മദ് ഇര്‍ഫാന്‍, സെക്രട്ടറി വി. സൂഫിയാന്‍, ജോ. സെക്രട്ടറി അനുഷ റോബി, ജില്ലാ എക്‌സിക്യുട്ടീവുമാരായ സഫ്‌വാന്‍ ഷമീര്‍ (കോഴിക്കോട്), സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള (മലപ്പുറം), ഫര്‍ദാന്‍ അബ്ദുള്‍ മുത്തലിഫ് (തൃശ്ശൂര്‍) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി. മധു, മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി. അബ്ദുള്‍ഹമീദ്, സെനറ്റംഗങ്ങളായ വി.കെ.എം. ഷാഫി, വിവിധ സംഘടനാ പ്...
Entertainment, Kerala

മറ്റു താരങ്ങള്‍ റൂമൊഴിഞ്ഞിട്ടും നവാസിനെ കണ്ടില്ല, ചെന്ന് നോക്കിയപ്പോള്‍ വാതില്‍ തുറന്നിട്ട നിലയില്‍ ; കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം ; വിട വാങ്ങിയത് മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍

കൊച്ചി : മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. നവാസിന്റെ വിയോഗം വിശ്വസിക്കാനാവാതെയാണ് ചലച്ചിത്ര താരങ്ങളും ആരാധകരും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമ...
Local news, Malappuram

പിഴ കുറച്ചു തരുമോ എന്ന് ചോദിച്ചു ; മഞ്ചേരിയില്‍ ഡ്രൈവറുടെ കഴുത്തിന് കുത്തിപിടിച്ച് പൊലീസുദ്യോസ്ഥന്‍ മുഖത്തടിച്ചു : നടപടി

മലപ്പുറം: മഞ്ചേരിയില്‍ പിഴ കുറച്ചു തരുമോ എന്ന് ചോദിച്ച ഡ്രൈവറിന്റെ കഴുത്തിന് കുത്തിപിടിച്ച് പൊലീസുദ്യോസ്ഥന്‍ മുഖത്തടിച്ചു. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. കാനറ ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ജാഫറിനെ മര്‍ദിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്നും മലപ്പുറം ആംഡ് ഫോഴ്‌സിലേക്കാണ് മാറ്റിയത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നത്. ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തൊട്ടടുത്ത് വാഹനത്തില്‍ വന്നവരാണ് പകര്‍ത്തിയത്. പരിശോധനയ്ക്കിടയില്‍ ഡ്രൈവര്‍ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 250 രൂപ ആയിരുന്നു ആദ്യം ...
Breaking news, Entertainment

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്രതാരം കലാഭവന്‍ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് സൂചന ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തിയത്.കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് മലയാളികൾക്ക് നവാസ് സുപരിചിതനാകുന്നത്. നടി രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെം‌‌‌ടുന്ന ‌‌ടെലിവിഷൻ, ചലച്ചിത...
Local news, Malappuram

കുന്നത്ത് മഹല്ല് സ്നേഹ സംഗമം ‘അൽ മവദ്ദ’; ലോഗോ പ്രകാശനം നടത്തി

പെരുവള്ളൂർ : മലബാറിലെ പുരാതനമായ പള്ളികളിൽ ഒന്നായ കുന്നത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണവും ധാർമിക മുന്നേറ്റവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന 'അൽമവദ്ദ' സമ്പൂർണ്ണ കുടുംബ സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അറക്കൽ മുഹമ്മദലി ഹാജിക്ക് നൽകി മഹല്ല് ഖത്വീബ് അബ്ദുല്ല ബാഖവി പട്ടർകുളം പ്രകാശനം നിർവഹിച്ചു. മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ മസ്ജിദ് നവീകരണവും ആധുനികവൽക്കരണവും വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള ഒരു സമൂഹ സൃഷ്ടിപ്പുമാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. മമ്പുറത്തു നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തിയ മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി (ഖ•സി) തങ്ങളുടെ മഹനീയ കരങ്ങളാൽ തുടക്കം കുറിച്ച കുന്നത്ത് പള്ളിയും പരിസരവും പാരമ്പര്യത്തിന്റെ പ്രൗഢിയാലും നിർമ്മിതിയാലും സമ്പന്നവും പ്രസിദ്ധവുമാണ്. ആ...
Malappuram

ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി പിടിയില്‍

തിരൂര്‍ : വളാഞ്ചേരി- തിരൂര്‍ റൂട്ടിലെ ബസ്സില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ ആളെ പിടികൂടി. തൃക്കണ്ണാപുരം സ്വദേശിയായ സക്കീര്‍ എന്ന 43 വയസ്സുകാരനെയാണ് പിടികൂടിയത്. തിരൂര്‍ - വളാഞ്ചേരി റൂട്ടില്‍ കഴിഞ്ഞദിവസം ബസ് സമരം ഉള്‍പ്പെടെ നടത്തിയ വിവാദ വിഷയത്തിലെ പ്രതിയാണ് സക്കീര്‍. വളാഞ്ചേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ 29 നാണ് കേസിനാസ്പദമാ. സംഭവം നടന്നത്. തിരൂര്‍ - വളാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മലാല ബസില്‍ യാത്ര ചെയ്യുകയായിരുന്ന സക്കീര്‍ വിദ്യാര്‍ത്ഥിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് ബസ് ജീവനക്കാരെയും ബസും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ ശേഷം യുവതി പഠിക്കുന്ന കോളേജില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും യുവതി കാര്യം അധ്യാപകരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത...
Kerala, Malappuram

സാമ്പത്തിക തട്ടിപ്പ് കേസ് ; മലപ്പുറം ജില്ലാ പഞ്ചായത്തംഗം മുബൈയില്‍ അറസ്റ്റില്‍ ; പിടിയിലായത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

മലപ്പുറം : കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം മുടക്കിയാല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള അംഗമായ ഹാരിസിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. ജില്ല പഞ്ചായത്ത് പര്‍ച്ചേസ് കമ്മിറ്റി അംഗമെന്ന നിലയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം പോലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ച...
Kerala

അവളെന്നെ ചതിച്ചെന്ന് മരണ മൊഴി ; വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും സുഹൃത്ത് ; യുവാവിന്റെ മരണത്തില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി : കോതമംഗലത്ത് യുവാവിന്റെ മരണത്തില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മ...
Kerala, Malappuram

അരീക്കോട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ച സംഭവം ; തൊഴിലാളികളുടെ ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കണ്ടെത്തി

മലപ്പുറം: അരീക്കോട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലെ അപകടത്തില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കിനകത്തെ വെള്ളത്തില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവര്‍ വിഷവാതകം ശ്വസിച്ചതായും നിഗമനം. തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായിട്ടുണ്ടാകും എന്നാണ് നിഗമനം. മുട്ടിന് താഴെ മാത്രമേ വെള്ളം ഉണ്ടായിരുന്നുവെങ്കിലും കുഴഞ്ഞു വീണത്തോടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാകമെന്ന് ഫോറന്‍സിക് സംഘം വിലയിരുത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മലപ്പുറം അരീക്കോടിനടുത്ത് കളപ്പാറയില്‍ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലെ ടാങ്കില്‍ മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഹാര്‍, അസാം സ്വദേശികളായ ബികാസ് കുമാര്‍, ഹിദേശ് ശരണ്യ സമദ് അലി എന്നിവരാണ് മരിച്ചത്. ടാങ്ക് നില്‍ക്കുന്ന കെട്ടിടത്തില്‍ ഒരു തൊഴിലാളിക്കാണ് ജോലിയ...
Accident

ചേളാരി തയ്യിലക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പരപ്പനങ്ങാടി : ചെട്ടിപ്പടി - ചേളാരി റോഡിൽ വാഹനാപകടം, ഒരാൾ മരിച്ചു. കൊടക്കാട് സ്വദേശി മങ്ങാട്ട് വെള്ളക്കൽ വേലായുധന്റെ മകൻ എം വി രാജേഷ് (50) ആണ് മരിച്ചത്. ചെട്ടിപ്പടിക്കും ചേളാരിക്കുമിടയിൽ തയ്യിലക്കടവിൽ ആണ് അപകടം. പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Kerala, National

കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ : ഇറങ്ങി തിരിച്ചത് സ്വന്തം ഇഷ്ട പ്രകാരം, അകാരണമായി ആക്രമിച്ചു, കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു, മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു ; നിര്‍ണായകമായി പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍

ദില്ലി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍. അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന് പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ചു. ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചു. 5 വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര...
Kerala

ഹജ്ജ് 2026 : അപേക്ഷാ തീയതി നീട്ടി ; ഇതുവരെ ലഭിച്ചത് 20978 അപേക്ഷകൾ, ആദ്യ ഗഡു ഓഗസ്റ്റ് 20 നകം അടക്കണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 7 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്ത് 20 നുള്ളിൽ അടക്കണമെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. അപേക്ഷ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ രേഖാമൂലം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഏഴാം തീയതിയാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഹജ്ജ് സേവന കേന്ദ്രങ്ങൾ ആരംഭിച്ചത് ഹജ്ജ് അപേക്ഷകർക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. അഞ്ഞൂറോളം സേവനകേന്ദ്രങ്ങൾ ഇതി...
Crime

ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎ; യുവാവിന് രക്ഷയായത് പിതാവിന് തോന്നിയ സംശയം

കണ്ണൂർ : ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിമരുന്ന്. ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ നിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കിട്ടിയത്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിഥിലാജിന്റെ പിതാവിന് തോന്നിയ സംശയമാണ് ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്താനും മകന്റെ രക്ഷക്കും കാരണമായത്. തിരൂരങ്ങാടി ടുഡേ. ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ...
university

കായിക സാക്ഷരതാ ഗവേഷണ പദ്ധതിക്ക് കാലിക്കറ്റില്‍ തുടക്കം

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കായികസാക്ഷരത വളര്‍ത്താനുള്ള ഗവേഷണ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസി.എസ്.എസ്.ആര്‍.) അംഗീകാരമുള്ള പദ്ധതിക്ക് ഒന്നരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത മൂവായിരം വിദ്യാര്‍ഥികള്‍ക്കാണ് പരിപാടി നടത്തുക. കുട്ടികളിലെ അടിസ്ഥാന ചലനശേഷി, കായികാഭിരുചി എന്നിവയെല്ലാം പഠിക്കും. ദേശീയകായിക നയത്തില്‍ തന്നെ വലിയ മാറ്റത്തിന് സാധ്യതയുണ്ടാക്കുന്ന കണ്ടെത്തലുകളാകും ഗവേഷണത്തിലൂടെയുണ്ടാകുക എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ കായികപഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈനാണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍, കാലടി സര്‍വകലാശാലാ കായികവിഭാഗം പ്രൊഫസര്‍ ഡോ. എം.ആര്‍. ദിനു, നിലമ്പൂര്‍ അമ...
Kerala, university

പ്രായം ഒരു നമ്പറല്ലേ ; ലോനപ്പന്‍ ബിരുദം നേടിയത് 64-ാം വയസ്സില്‍

ആയുര്‍വേദ മരുന്നുകടയും ക്ലിനിക്കും നടത്തുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിദൂര വിഭാഗം വഴി പഠിച്ച് ബിരുദം നേടാനായതിന്റെ സന്തോഷത്തിലാണ് അങ്കമാലി സ്വദേശി കെ. ഒ. ലോനപ്പന്‍. 64-ാം വയസ്സിലാണ് ഈ ബിരുദനേട്ടം എന്നത് ഇരട്ടിമധുരമാകുന്നു. 1977-ല്‍ എസ്.എസ്.എല്‍.സി. ജയിച്ച ശേഷം തുടര്‍പഠനം മുടങ്ങി. പിന്നീട് ജീവിതത്തിരക്കുകളായി. മക്കളെല്ലാം ഉന്നതപഠനം നേടി വിദേശത്ത് ജോലിയില്‍ പ്രവേശിച്ചതോടെ ഭാര്യ ജിജിയുമൊത്ത് ബിസിനസിലായി ശ്രദ്ധ. ഇതിനിടെ 2020-ല്‍ തുല്യതാപഠനം വഴി പ്ലസ്ടു ജയിച്ചു. പിന്നെയാണ് കാലിക്കറ്റിന്റെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജിക്ക് ചേര്‍ന്നത്. കോണ്ടാക്ട് ക്ലാസും പഠനക്കുറിപ്പുകളും വെച്ച് പഠിച്ചു ജയിച്ചു. സര്‍വകലാശാലയില്‍ നടന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ സദസ്സിലുയര്‍ന്ന വന്‍ കൈയടികള്‍ക്കിടെയാണ് ലോനപ്പന്‍ ബിരുദസര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങിയത്....
Kerala, university

പരിമിതികളെ അതിജീവിച്ച് സബീനയും ഹിദാഷും നേടിയ ബിരുദത്തിന് മിന്നുന്ന തിളക്കം

തേഞ്ഞിപ്പലം : പരിമിതികളെ അതിജീവിച്ചു കൊണ്ടാണ് സബീനയും ഹിദാഷും ബിരുദം സ്വന്തമാക്കിയത്. ഈ ബിരുദ നേട്ടത്തിന് അതിനാല്‍ തന്നെ മിന്നുന്ന തിളക്കുവുമാണ്. ലക്ഷദ്വീപ് അമ്മിനി സ്വദേശിയായ സബീന ഖാലിദ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴിയാണ് ബി.എ. ഇക്കണോമിക്സ് ബിരുദം നേടിയത്. വേദിയിലെ മിന്നുന്ന വെളിച്ചത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന സബീന അകക്കണ്ണിന്റെ വെളിച്ചത്തില്‍ നേടിയ ബിരുദത്തിന്. ഗ്രാജ്വേഷന്‍ സെറിമണിയിലൂടെ അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാന്‍ സഹോദരി സാഹിറ ഖാലിദിനൊപ്പം സര്‍വകലാശാലയിലെത്തി. റിട്ട. ബാങ്ക് ജീവനക്കാരന്‍ ഖാലിദിന്റെയും സാറോമ്മയുടെയും മകളാണ് സബീന. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിലുള്ള സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കുകയാണ്. സെറിബ്രല്‍ പാള്‍സിയും തുടര്‍ന്ന് നടത്തിയ ചികിത്സകളും കാരണം ഇരുകാലുകള്‍ക്കും ശേഷിയില്ലാതായതിന്റെ വിഷമം ഹിദാഷ് ഒരുനിമിഷത്തേക്ക് മറന്ന...
Kerala

ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോ ; 15 ഇനം സാധനം, 6 ലക്ഷത്തിലധികം കിറ്റ്, ആവശ്യ സാധനങ്ങള്‍ക്ക് വില കുറവ് ഉറപ്പാക്കും

തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. സംസ്ഥാനതല ഓണം ഫെയര്‍ തിരുവനന്തപുരത്ത് പുത്തരി...
error: Content is protected !!