Thursday, June 25

Tag: Latest news

മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു
Kerala

മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്. 1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്‌ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി...
Kerala

സോളാര്‍ കേസ് അട്ടിമറിക്കാന്‍ എഡിജിപി കൈക്കൂലി വാങ്ങി, കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍, കള്ളപ്പണം വെളുപ്പിച്ചത് ഫ്‌ലാറ്റിടപാടിലൂടെ ; എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അന്‍വര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നുവെന്നും ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളില്‍ നിന്ന് കൈപറ്റി. എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസര്‍ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേര്‍ രേഖ കൈവശമുണ്ട്. സോളാറില്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്...
Entertainment

മലയാള സിനിമയുടെ അമ്മ മുഖം ഇനിയില്ല ; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ വേഷത്തില്‍ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്. പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീതതാല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിര...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സി.എച്ച്. ചെയറിൽ ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തുന്ന ദേശീയ സെമിനാർ 26 - ന് രാവിലെ 9.30-ന് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ  പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീർ, എം.പി.മാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. ഡി. രവികുമാർ, അഡ്വ. ഹാരിസ് ബീരാൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ വജാഹത്ത് ഹബീബുല്ല തുടങ്ങിയവർ സംസാരിക്കും. ഭരണഘടന, ജാതി സെൻസസ്, ഫെഡറലിസം, വഖഫ് നിയമ ഭേദഗതി, ദളിത് ജ്ഞാനോത്പാതനം, പട്ടികജാതി - പട്ടികവർഗ സംവരണം, ന്യൂനപക്ഷ പ്രതിനിധാനം, ഇന്ത്യൻ മാധ്യമരംഗം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് സെമിനാർ. 27 - ന്...
Local news

തിരൂരങ്ങാടിയില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍

തിരൂരങ്ങാടി : വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍ തുടങ്ങും. വികെ പടി അരീത്തോട് വെച്ചാണ് ഫിറ്റനസ് പരിശോധന നടത്തുക. പഴയ ദേശീയപാത കോഴിച്ചെന ഗ്രൗണ്ടില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം വന്നതോടെ ഫിറ്റ്‌നസ് പരിശോധന കൃത്യമായി നടത്താന്‍ സ്ഥലം കിട്ടിയിരുന്നില്ല. ആദ്യം കക്കാട് വെച്ച് നടത്തിയെങ്കിലും പിന്നീട് ഇവിടെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കൊളപ്പുറത്തേക്ക് മാറ്റി. അവിടെയും തുടരെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കുളപ്പുറത്ത് വിവിധ ഭാഗങ്ങളിലേക്കും മാറ്റി. പിന്നീട് വീണ്ടും കക്കാട്ടേക്ക് തന്നെ മാറ്റുകയാണ് ഉണ്ടായത്. കക്കാട് പുതിയ റോഡില്‍ ആണ് നടത്തി വന്നിരുന്നത് ഇവിടെ അടച്ചതോടെ കഴിഞ്ഞ ദിവസം സര്‍വീസ് റോഡില്‍ നടത്തി. എന്നാല്‍ ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ വികെ പടിയിലെ അരീത്തോട് ദേശീയപാതയുടെ പഴയ റോഡിലേക്ക് മാറ്റുന്നത്....
Local news

വാഫ് ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍(വാഫ് )ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ ഉസ്മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ വാക്കേഴ്‌സ് ക്ലബ് നടത്തിയ വനിതകള്‍ക്കായുള്ള അവധിക്കാല ഫുട്‌ബോള്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ജെഴ്‌സി വിതരണവും ചടങ്ങില്‍ വച്ച് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ചെമ്മാട് റഷ് ടര്‍ഫില്‍ ബുധനാഴ്ച വൈകിട്ട് 6.00 മുതല്‍ 8.30 വരെയാണ് വാഫിന്റെ പ്രഥമ ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. അക്കാദമി യുടെ കീരനല്ലൂര്‍, ചുടലപ്പറമ്പ് സെന്ററിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. 35 ഓളം വരുന്ന കുട്ടികളെ നാലു ടീമുകളില്‍ ആയി അണി നിരത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പി...
Malappuram

ബുദ്ധിപരിമിത സൗഹൃദ മലപ്പുറം ജില്ല : പരിവാര്‍ ദ്വൈമാസ ക്യാംപയിനിന് തുടക്കം

മലപ്പുറം : ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ബുദ്ധി പരിമിത സൗഹൃദ മലപ്പുറം ജില്ല ' എന്ന സന്ദേശത്തില്‍ ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി നടക്കുന്ന ദ്വൈമാസ ക്യാംപയിനിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് നിര്‍വ്വഹിച്ചു. ക്യാംപയിന്‍ പദ്ധതി രൂപരേഖ കൈപ്പുസ്തകത്തിന്റെ പ്രകാശനവും അവര്‍ നിര്‍വ്വഹിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ആര്‍.പി.ഡബ്‌ളിയു ആക്ടും നാഷണല്‍ ട്രസ്റ്റ് ആക്ടും സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുക, ബഡ്‌സ് ബി.ആര്‍.സി, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ,പൊതു വിദ്യാലയങ്ങള്‍ എന്നിവ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും ഭിന്നശേഷി നിയമങ്ങളും അനുശാസിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുക, സ്ഥാപ...
Local news

സാമൂഹിക മാധ്യമത്തിലൂടെ പരിചയം, വിളിച്ചു വരുത്തി മര്‍ദിച്ച് പണം തട്ടി ;26 കാരനെ ഹണിട്രാപ്പില്‍ വീഴ്ത്തി 15 കാരന്‍ ; മലപ്പുറത്ത് അഞ്ചംഗം സംഘം പിടിയില്‍

മലപ്പുറം : സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 26 കാരനെ വിളിച്ചു വരുത്തി മര്‍ദിച്ച് പണം കവര്‍ന്ന 15 കാരനുള്‍പ്പെടുന്ന 5 അംഗ ഹണിട്രാപ്പ് സംഘം പിടിയില്‍. അരീക്കോട് കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. കാവനൂര്‍ സ്വദേശിയായ 26 കാരന്റെ പരാതിയില്‍ അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പ് കെണിയൊരുക്കിയത് 15 കാരനാണ്. കാവനൂര്‍ സ്വദേശിയായ 26 കാരനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് കൌമാരക്കാരനെ കാണാമെന്ന് പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ അരീക്കോട്ടെത്തിയ 26കാരനെ പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച...
Malappuram

ഷുക്കൂര്‍ വധക്കേസ് : നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും : പിഎംഎ സലാം

മലപ്പുറം : ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വധശിക്ഷ വിധിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. ഈ കൊലപാതകത്തില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസില്‍നിന്ന് അങ്ങനെ എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയില്‍ റൂം നമ്പര്‍ 315ല്‍ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയില്‍ പങ്കെടുത്...
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി സിബിഐ സ്‌പെഷല്‍ കോടതി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുന്‍ എംഎല്‍എ ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി തള്ളി. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി.ശബരിനാഥന്‍ തള്ളിയത്. നേരത്തെ സിബിഐ കുറ്റപത്രത്തില്‍ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു...
Local news

നവീകരിച്ച തിരൂരങ്ങാടി നഗരസഭ എം കെ ഹാജി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി ; നവീകരിച്ച തിരൂരങ്ങാടി നഗരസഭ എം കെ ഹാജി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ഓഫീസ് കെട്ടിടത്തില്‍ ഓഡിറ്റോറിയം നവീകരിച്ചത്. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി.ഒ സാദിഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇ.പി ബാവ, സിപി സുഹറാബി, സോനാ രതീഷ്, എന്നിവരും സി എച്ച് മഹ്മൂദ്ഹാജി, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, കെ.ടി റഹീദ, മോഹനന്‍ വെന്നിയൂര്‍, എംപി ഇസ്മായില്‍, കെ മൊയ്തീന്‍ കോയ, കെ, രാംദാസ് മാസ്റ്റര്‍, എ.ഇ ഷബീര്‍, എച്ച്.എസ് പ്രകാശ്, പി.എം അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു...
Malappuram

നിപ : 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടെ നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍, 7953 വീട്ടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയില...
Local news

വയനാട് ദുരന്ത ഫണ്ടില്‍ കൈയിട്ട് വാരിയ മുഖ്യന്‍ രാജിവച്ച് കേരള ജനതയോട് മാപ്പ് പറയണം ; പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് കമ്മിറ്റി

അരിയല്ലൂര്‍ : വയനാട് ദുരന്ത ഫണ്ടില്‍ കൈയിട്ട് വാരിയ പിണറായി സര്‍ക്കാര്‍ കേരള ജനതയ്ക്ക് അപമാനമാണെന്നും രാജിവെച്ചു കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ദുരന്ത ഭൂമി സന്ദര്‍ശിച്ച് ഫണ്ട് അനുവദിക്കാത്ത മോദി സര്‍ക്കാരിന്റെ കാപട്യം തിരിച്ചറിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് പ്രസിഡണ്ട് കോശി പി തോമസ് നേതൃത്വം നല്‍കി. അഡ്വ: രവി,രഘുനാഥ് കെ, നിസാര്‍ ചോന്നാരി,ജോസ് മാസ്റ്റര്‍, സലീഷ് വലിയ വളപ്പില്‍, കാരിക്കുട്ടി, പ്രേമ തോട്ടത്തില്‍, സുദേവ്, അനില്‍കുമാര്‍, സുരേഷ് മാസ്റ്റര്‍, ഡാനിയേല്‍, വിജയന്‍ സി, രാജന്‍ കുഴി കാട്ടില്‍, കേശവ് ദാസന്‍,അബ്ദുറഹ്മാന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. വസന്ത, ശ്യാമള ,ചന്ദ്രന്‍ കുഴിക്കാട്ടില്‍, പ്രശാന്ത്, ഷാജി കാട്ടുങ്ങല്‍, മുസ്തഫ പി.ടി, ബാവൂക്കാ വി പി, സുരേഷ് വി. വി , രാജന്‍ കൊക്കായില്‍,മ...
Local news

എ കെ പി എ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പരപ്പനങ്ങാടി : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം അരിയല്ലൂര്‍ സംഗീത് ഗ്രാമില്‍ ചേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രന്‍ അമൃത അധ്യക്ഷത വഹിച്ച സമ്മേളനം മേഖലാ പ്രസിഡന്റ് നിസാര്‍ കാവിലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ബഷീര്‍കാടെരിയെ ജില്ലാ പ്രസിഡന്റ് അനുമോദിച്ചു. നബീല്‍ , പ്രമോദ്, രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ബാബു നയന സ്വാഗതവും വിനീഷ് ടിവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന യൂണിറ്റ് തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ശ്രീധരന്‍ അത്താണിക്കല്‍, സെക്രട്ടറി ജയപ്രകാശ് അരിയല്ലൂര്‍, ട്രഷറര്‍ വിനീഷ് ടി വി, പിആര്‍ഒ ബാബു നയന എന്നിവരെ തിരഞ്ഞെടുത്തു...
university

കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടിയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഈ ഗവേഷണ പദ്ധതിയുടെ കോർഡിനേറ്ററായി Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ്‌ സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേഡമ്മൽ എന്നിവരുമാണ് ഉള്ളത്. ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്....
Malappuram

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ 38 വയസുകാരന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്‌സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും എത്തിയതായിരുന്നു ഇയാള്‍. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ...
Kerala

കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് : കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉദുമയില്‍ ആണ് ദാരുണമായ സംഭവം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Kerala

ഇനി ഓരോ മാസവും ബില്‍, ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്താം ; കറണ്ട് ബില്ലില്‍ അടിമുടി മാറ്റവുമായി കെഎസ്ഇബി

തിരുവനന്തപുരം : കറണ്ട് ബില്ലില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ കെഎസ്ഇബി. 1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യവും സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ് ഏര്‍പ്പെടുത്തി ഉടന്‍ പേയ്‌മെന്റ് നടത്തുന്നതും താമസിയാതെ നിലവില്‍ വരുത്താനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്. 200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാല്‍ ഉയര്‍ന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. പക്ഷെ ഇതെങ്...
Kerala

ഓണക്കാലത്ത് വന്‍ നേട്ടവുമായി സപ്ലൈകോ ; 123 കോടിയുടെ വിറ്റുവരവ്

തിരുവന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്തില്‍ വന്‍ നേട്ടവുമായി സപ്ലൈകോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 ഉത്രാട ദിവസം വരെയുള്ള വില്‍പനയില്‍ വലിയ നേട്ടമാണ് സപ്ലൈകോ കൈവരിച്ചിരിക്കുന്നത്. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില്‍ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്‌സിഡിയിതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു. ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്‌സിഡി ഇനത്തില്‍ 39.12ലക്ഷം രൂപയുടെയും, സബ്‌സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ ഉണ്ടായത്. സംസ്ഥാനത്ത് 123.56 കോടി വിറ്റുവരവില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ...
National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ദില്ലി ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ കൊണ്ടുവരാനാണ് തീരുമാനം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്‍ഷം മാര്‍ച്ച് 15 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം...
Local news

നവീകരിച്ച തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

തിരൂരങ്ങാടി ; നവീകരിച്ച തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ ( 19-09-2024) രാവിലെ 10.30 മണിക്ക് നടക്കും. ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി നിര്‍വഹിക്കും. നഗസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ഓഫീസ് കെട്ടിടത്തില്‍ എം, കെ ഹാജി സ്മാരക ഓഡിറ്റോറിയം നവീകരിച്ചിരിക്കുന്നത്.
Malappuram

ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ വിദ്യാര്‍ത്ഥിയെ ആദരിച്ചു

കൊണ്ടോട്ടി : ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ കൊണ്ടോട്ടി ഇ. എം.ഇ. എ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി നവജ്യോതിനെ സ്‌കൂള്‍ അധികൃതര്‍ ആദരിച്ചു. 180 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയാനുള്ള കഴിവ്, 50 രാജ്യങ്ങളുടെ ഔട്ട് ലൈന്‍ മാപ്പുകള്‍ നോക്കി രാജ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടില്‍ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകള്‍ തുടങ്ങിയ വ്യത്യസ്ത കഴിവുകള്‍ സ്വന്തമാക്കിയാണ് നവജ്യോത് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ നല്‍കുന്ന ഉജ്ജ്വല ബാല്യ പുരസ്‌കാരം ജേതാവ് കൂടിയാണ് നവജ്യോത്. സ്‌കൂളിന്റെ ആദരവ് ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ ,പി. ടി. എ പ്രസിഡന്റ്പി. ഡി. ഹനീഫ പുളിക്ക...
Malappuram

നിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 255 പേര്‍, 28 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 80 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 50 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. നിലവില്‍ ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 77 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 171 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 84 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 128 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മരിച്ച 24 കാരന്‍ പഠിച്ചിരുന്ന ബംഗളൂരുവിലെ കോളേജില്‍ നിന്നുള്ള 30 പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. ഇവര്‍ ലോ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുമായി നാല് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്....
Kerala

കരിപ്പൂരില്‍ മുന്നറിയിപ്പില്ലാതെ ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി ; പ്രതിഷേധവുമായി യാത്രക്കാര്‍

കരിപ്പൂര്‍ : ഇന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാര്‍. റദ്ദാക്കിയ വിമാനത്തിന് പകരം ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലര്‍ച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പണം വേഗം മടക്കി നല്‍കണമെന്ന ആവശ്യവും സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് അംഗീകരിക്കുന്നില്ല. പണം തിരികെ നല്‍കാന്‍ 20 ദിവസം വരെ വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി. സ്‌പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് അറിയിക്കുന്നത്. ബോര്‍ഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു....
Kerala

തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു

പാനൂര്‍ : തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. തിളച്ച വെള്ളം അബദ്ധത്തില്‍ കാലില്‍ വീണ് പൊള്ളലേറ്റ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തങ്ങള്‍ പീടിക സഹ്‌റ പബ്ലിക്ക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍. അസ്വാഭാവിക മരണത്തിന് കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്....
Kerala

തലച്ചോറില്‍ അണുബാധ ; ചികിത്സയിലിരിക്കെ 17 കാരി മരിച്ചു

കാസര്‍കോട്: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 17 കാരി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശികളായ ശശിധരന്‍ശുഭ ദമ്പതികളുടെ മകള്‍ എന്‍.എം വൈഷ്ണവിയാണ് മരിച്ചത്. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്...
Malappuram

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം

മലപ്പുറം : ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം. ഇയാളെ രോഗ ലക്ഷണത്തോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പരിശോധനഫലം വന്നിട്ടില്ല. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു....
Malappuram

നിപ : 13 പേരുടെ പരിശോധന ഫലം എത്തി

മലപ്പുറം : വണ്ടൂര്‍ സ്വദേശിയായ 24 കാരന്‍ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 പേരുടെ ഫലം എത്തി. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ...
Malappuram

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍, 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ; കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 16) രാവിലേയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ...
Malappuram

നിപ : മലപ്പുറത്ത് 10 പേര്‍ക്ക് കൂടി രോഗലക്ഷണം

മലപ്പുറം : പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വണ്ടൂര്‍ സ്വദേശിയായ യുവാവ് നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ ജില്ലയിലെ 10 പേര്‍ക്ക് കൂടി രോഗ ലക്ഷണം. ഇവരുടെ സ്രവ സാംപിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവരെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. യുവാവ് ബെംഗളൂരുവില്‍നിന്ന് എത്തിയ ശേഷം എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍....
error: Content is protected !!