Tuesday, March 24

Tag: Local news

മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി ‘പ്രീമിയം’ തിളക്കം
Other

മലപ്പുറം-ഊട്ടി അന്തര്‍ സംസ്ഥാന സര്‍വീസിന് ഇനി ‘പ്രീമിയം’ തിളക്കം

മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ മലപ്പുറം - ഊട്ടി സര്‍വീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ആരംഭിച്ച 'പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്' ബസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ചുരം വഴിയുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും എല്ലാ ദിവസവും രാവിലെ 11 ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകുന്നേരം നാലിന് ബസ് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെ നിന്നും തിരിച്ച് രാത്രി 10 മണിയോടെ മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക്. ഇതേ ബസ് പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്നും ഗൂഡല്ലൂര്‍ സര്‍വീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടില...
Obituary

സമൂഹ നോമ്പ് തുറക്കിടെ പാചക തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

മൂന്നിയൂർ: സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബി കോളേജിൽ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെയാണ് പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടത്.13വർഷത്തിലേറെയായി സൈതലവി ദാറുത്തർ ബിയ അറബി കോളേജ് കാന്റീനിൽ പാചകക്കാരനായിരുന്നു. ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്ത സമൂഹ നോമ്പ് തുറക്ക് മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കിയതിന് ശേഷം നോമ്പ് തുറക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ശനി) രാവിലെ 9 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.ഭാര്യ :ഖദീജ.മക്കൾ :റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്,നസീറ, സുമയ്യ, തസ്ലിയ, സഫ്ന,മരുമക്...
Crime

സോഷ്യല്‍ മീഡിയയിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് പിടിയിൽ

കോഴിക്കോട് : സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കോട്ടക്കൽ സ്വദേശി പിടിയിലായി.കോട്ടക്കല്‍ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീലിനെ (34) ആണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം സ്വദേശിനിയായ യുവതിയെയാണ് പ്രതി ചതിയില്‍പ്പെടുത്തിയത്. 2025 ഏപ്രിലില്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന ആറു പവന്‍ സ്വര്‍ണ്ണവുമായി ഇയാള്‍ കടന്നുകളഞ്ഞു. പ്രതിക്കെതിരെ സമാനമായ പരാതി കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ...
Crime

വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തില്‍ കാസര്‍കോട് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തില്‍ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ ജസീലയ്‌ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. ജീവനൊടുക്കുന്നതിന് മുമ്പ് നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് ജസീല ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായതില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ പറഞ്ഞു. താന്‍ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോ...
Education

സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയവുമായി യുവ പണ്ഡിതൻ

തിരൂരങ്ങാടി: യു.പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി തിരൂരങ്ങാടി മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി അശ്മില്‍ ശാഹ് ഹുദവി. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥിയും നിലവില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ അശ്മില്‍ 382-ാം റാങ്കിന്റെ മിന്നും വിജയമാണ് നേടിയത്. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിന്ന് 2023- ല്‍ ഒന്നാം റാങ്കോടെ ഹുദവി ബിരുദം കരസ്ഥമാക്കിയ അശ്മില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കിയാണ് യു.പി.എസ്.ഇ പരീക്ഷക്കുള്ള ശ്രമങ്ങളാരംഭിച്ചത്. പഠനത്തിന്റെ ഭാഗമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷണ്‍സിനു കീഴിലെ ഐ.എ.എസ് അക്കാദമിയില്‍ നിന്ന് ഒരു വര്‍ഷത്തെ പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു. തന്റെ രണ്ടാം ശ്രമത്തിലാണ് അശ്മില്‍ യു.പി.എസ്.ഇ എന്ന കടമ്പ പിന്നിട്ടത്. ...
Obituary

വെള്ളിയാംപുറം പനയത്തിൽ ഹസൈനാർ മുസ്‌ലിയാർ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം പനയത്തിൽ ഹാജി ഹൈദ്രസ് മൊല്ലയുടെ മകൻ ഹസൈനാർ മുസ്‌ലിയാർ (62) നിര്യാതനായി. ദീർഘകാലം വെള്ളിയാമ്പുറം ജുമുഅത്ത് പള്ളിയിൽ മുഅദ്ദിനും വെള്ളിയാമ്പുറം ഹയാതുൽ ഇസ്‌ലാം സുന്നി മദ്റസയിൽ അദ്ധ്യാപകനുമായിരുന്നു. ഭാര്യ: ഖദീജ ഓമച്ചപ്പുഴമക്കൾ: ഇസ്മായിൽ, സാദിഖ്, സൈനബ,ഉമ്മു ഹബീബ , സുമയ്യ. സലാം സഖാഫി, അഷ്റഫ് മുസ്‌ലിയാർ, സൈതലവി സഖാഫി (വെള്ളിയാമ്പുറം ടൗൺ മസ്ജിദ് മുഅദ്ദിൻ )എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ....
Other

ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം

•വാനനിരീക്ഷണ കേന്ദ്രത്തിന്റെ അവസാനഘട്ട പ്രവർത്തികൾ മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് എത്തി വിലയിരുത്തി. കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമായ താനൂർ ഫിഷറീസ് ഹൈസ്കൂളിൽ സ്ഥാപിക്കുന്ന വാന നിരീക്ഷണ കേന്ദ്രത്തിന്റെയും അതിനോടനുബന്ധിച്ച ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിന്റെയും അവസാനഘട്ട പ്രവൃത്തികൾ ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ നേരിട്ടെത്തി വിലയിരുത്തി. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റോറിയം ഒരുങ്ങുന്നത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം അതിനു കീഴിലെ ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല, ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് വാന നിരീക്...
Other

ജില്ലാ ആസൂത്രണ സമിതി: ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി

ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, നഗരസഭ എന്നിവയിലായി 28 തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗത്തില്‍ 53.94 ശതമാനം വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. എടപ്പാള്‍, വെട്ടത്തൂര്‍, ഊരകം, പറപ്പൂര്‍, മുതുവല്ലൂര്‍, ചെറിയമുണ്ടം, പോത്തുകല്‍, എടക്കര, ചുങ്കത്തറ, തിരുവാലി, പുലാമന്തോള്‍, ചാലിയാര്‍, പുറത്തൂര്‍, എടപ്പാള്‍, വള്ളിക്കുന്ന്, എടയൂര്‍ എന്നീ പഞ്ചായത്തുകളുടെയും കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, കാളികാവ്, താനൂര്‍, അരീക്കോട്, പെരുമ്പടപ്പ്, പൊന്നാനി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും താനൂര്‍, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി, പൊന്നാനി നഗരസഭകളുടെയും 2026-27 വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇത...
Accident

കളിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണു; ട്രോമോ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വള്ളിക്കുന്ന് : പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ ട്രോമോ കെയർ വളണ്ടിയർമാർ രക്ഷപ്പെടുത്തി. കൊടക്കാട് കുന്ദംപള്ളി പഞ്ചായത്ത് കിണറിനടുത്ത് കുട്ടികൾ പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ 13 വയസായ കുട്ടി വലിയപറമ്പിൽ നസീറിൻ്റ വീട്ടിലെ15 കോൽ താഴ്ചയുള്ള കിണറിലാൻ കുട്ടി വീണത്.സംഭവമറിഞ്ഞ് ഓടിയെത്തിയ ട്രോമാകെയർ ലീഡർ ഫവാസിൻ്റ നേതൃത്വത്തിൽ ckeകായ, ജാഫർ കൊടക്കാട് എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്താൽ കിണറ്റിലിറങ്ങി വടം കെട്ടി വലയും ഇറക്കി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ തുടരുന്നു. രാത്രിയിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ നാട്ടുകാർ അഭിനന്ദിച്ചു...
Other

മൂന്നിയൂരിൽ ഭീതി പരത്തിയ ഭീമൻ മുള്ളൻ പന്നിയെ പിടികൂടി

ഭീമൻ മുള്ളൻപന്നിയെ പിടികൂടിമൂന്നിയൂർ : കുന്നത്ത് പറമ്പിൽ ആഴ്ചകളോളമായി കൃഷി നാശം വരുത്തി നാട്ടുകാർക്ക് ഭീതി പരത്തിയ ഭീമൻ മുള്ളൻപന്നിയെ ട്രോമാകെയർ വളണ്ടിയർമാർ പിടികൂടി. ബുധനാഴ്ച രാത്രി 10 മണിയോടെ തറാവീഹ് നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തിരൂരങ്ങാടി പോലീസിലറിയിക്കുകയും പോലീസിൻ്റ നിർദ്ദേശപ്രകാരം നിലമ്പൂർ RRTയെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ വളണ്ടിയർമാരുടെ നമ്പർ നൽകുകയും ചെയ്തത്. സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ ലീഡർ ഫവാസ് കൊടക്കാടിൻ്റ നേതൃത്വത്തിൽ സി കെ കോയ, മുനീർ സ്റ്റാർ, ഫായിസ് ചെമ്മങ്കോടൻ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മുള്ളൻപന്നിയെ പിടികൂടുകയും രാത്രി ഒരു മണിയോടെ വനമേഖലയിൽ വിട്ടയക്കുകയും ചെയ്തു. രാത്രിയിലും ഓടിയെത്തി നാട്ടുകാർക്ക് ആശ്വാസമേകി ഭീതി അകറ്റിയ ട്രോമാകെയർ വളണ്ടിയർമാരെ വാർഡ് ...
Accident

വേങ്ങരയിൽ സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു

വേങ്ങര: സ്കൂൾ വണ്ടി ഇടിച്ച് വിദ്യാർഥി മരിച്ചു. വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മയിലിൻ്റെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. വലിയോറ ഈസ്റ്റ് amup സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം ആണ് സംഭവം അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ വാൻ ആണ് ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ വണ്ടി ഇടിക്കുകയായിരുന്നു....
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി പ്രവേശനം 2025 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2025 പി.എച്ച്.ഡി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. പട്ടികയിലുൾപ്പെട്ടവർ മാർച്ച് 07-ന് വൈകീട്ട് 5 മണിക്ക് മുൻപായി താത്പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ റിപ്പോർട്ട് ചെയ്യണം.നേരിട്ട് റിപ്പോർട്ട് ചെയ്യാനാവാത്തവർക്ക് അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ - മെയിൽ വിലാസത്തിൽ നിന്നും ഗവേഷണ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഗവേഷണ കേന്ദ്രങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഓൺലൈനായും റിപ്പോർട്ട് ചെയ്യാം. അതത് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളിൽ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നവരുടെ അഭിമുഖം / വൈവ സർവകലാശാലാ ഗവേഷണ റെഗുലേഷൻ പ്രകാരം നടത്തി പൂർത്തീകരിക്കുന്നതും തിരഞ്ഞെടുക്...
Other

ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും മുന്‍ഗണന നൽകി തിരൂരങ്ങാടി ബ്ലോക്ക് ബജറ്റ്

തിരൂരങ്ങാടി: വനിതകളുടെയും കുട്ടികളുടെയും സുരക്ഷക്കും കാര്‍ഷിക മേഖലക്കും മുന്‍കരുതല്‍ നല്‍കി കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എം.പി സുബൈദ ടീച്ചര്‍ അവതരിപ്പിച്ചു. 131705132 രൂപ വരവും 123569139 രൂപ ചെലവും 8135993 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മികച്ച പരിഗണനയാണ് നല്‍കിയത്. നെല്‍കൃഷി വ്യാപനത്തിന് 10 ലക്ഷം രൂപയും സംഘകൃഷി പ്രോല്‍സാഹനത്തിന് 5 ലക്ഷവും വിവിധ തോടുകളുടെ വികസനത്തിന് 30 ലക്ഷം രൂപയും ക്ഷീര കര്‍ഷകര്‍ക്ക് 14 ലക്ഷം രൂപയും തൊഴില്‍- പ്രാദേശിക സാമ്പത്തിക വികസനത്തിന് 56 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.സ്ത്രീ ശാക്തീകരണ കേന്ദ്രങ്ങളില്‍ ഷി ജിം ഫിറ്റ്‌നസ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിന് 13 ലക്ഷം രൂപയും വനിതകള്‍ക്ക് നൈപുണ്യ പരിശീലനത്തിന് എട്ട് ലക്ഷം രൂപയും ചില്‍ഡ്രന്്സ് പാര്‍ക്കുകള്‍ക്കായി 20 ലക്ഷം ര...
Local news

വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട്‌ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു

വള്ളിക്കുന്ന് : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയില്‍ ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരവനം, ബോട്ട്‌ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിലവില്‍ വരുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും തദ്ദേശീയരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും തൊഴിലാളികള്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും മെച്ചപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ...
Accident

പൂക്കിപ്പറമ്പിൽ ബസ് കത്തി 44 പേർ മരിച്ച സംഭവം; 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചു

മലപ്പുറം പൂക്കിപ്പറമ്പില്‍ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തില്‍ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു.രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയില്‍ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്. വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് കുറഞ്ഞ ശിക്ഷയായെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിയും അപ്പീല്‍ നല്‍കിയിരുന്നു. ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച്‌ 11ന് ഗുരുവായൂരില്‍ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. ബസ് കാറില...
Malappuram

മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം

മലപ്പുറം-പരപ്പനങ്ങാടി റോഡ് വികസനത്തിൻ്റെ ഭാഗമായി പാണക്കാട് പ്രദേശത്ത് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. മാർച്ച് അഞ്ചിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും.മുമ്പ് തയ്യാറാക്കിയ സ്കെച്ചും പ്ലാനും അനുസരിച്ച് സർവ്വെ ചെയ്ത് സ്ഥാപിച്ച കല്ലുകളും ഏറ്റെടുക്കുന്ന സ്ഥലവും പരിശോധിക്കും.സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. 34 ഭൂവുടമകളിൽ നിന്നുമായി ഏകദേശം 29.55 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ, സ്ഥിരം സമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ. ജയശ്രീ, ലാൻ്റ് അക്വിസിഷൻ ജനറൽ സ്പെഷ്യൽ തഹസിൽദാർ രേഖ എൻ രാജ്, റവന്യൂ വകുപ്പ് എൽ.എ ജൂനിയർ സൂപ്രണ്ടുമാരായ വി. രാമചന്ദ്രൻ,...
Other

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെയും അബ്ദു സമദാനി എംപിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഡയാലിസിസ് സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കിലാണ് യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ ആകെ 10 ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ എട്ട് ഡയാലിസിസ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം രണ്ട് ഷിഫ്റ്റില്‍ 16 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പി.എസ്. ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേരി മെസിക്...
university

സസ്യവര്‍ഗീകരണശാസ്ത്ര രംഗത്ത് മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്

ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ 'ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്' (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും. പഠനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന സസ്യസാമ്പിളുകള്‍ ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാല ബോട്ടാണിക്കൽ ഗാര്‍ഡനില്‍ (CUBG) സംരക്ഷിക്കുകയും വൗച്ചര്‍ സ്‌പെസിമനുകള്‍ ...
Sports

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

തേഞ്ഞിപ്പലം: 500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക.ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു.അമ്പതിനായിരം സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് ഇവിടെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. സ്വിമ്മിങ്പുള്‍, ഫിറ്റ്‌നസ് സെ...
Obituary

ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് സ്വദേശിനി മദീനയിൽ മരിച്ചു

നന്നമ്പ്ര : ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ വളപ്പിൽഅലവി കുട്ടി എന്നവരുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി ( 73 ] മദീനയിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ ജനുവരി പതിനഞ്ചാം തിയതിയാണ് കോട്ടക്കൽ അൽഹിന്ദ് ഗ്രുപ്പിൽ ഉംറ നിർവഹിക്കാൻ പോയത്. ഉംറ കഴിഞ്ഞു മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്ആയിഷ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. മദീനയിലെ ഹയാത്ത് ആശുപത്രിയിൽ ബന്ധുക്കളുടെയും കെ എം സി സി പ്രാവർത്തകാരുടെയും കീഴിൽ ഇരുപത്തിയേഴ് ദിവസം ആയിഷ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ മഗ്‌രിബ് സമയം ആശുപത്രിയിൽ വെച്ച് മരണപെട്ടു. മക്കൾ: :ഇസ്മായിൽ, ഇസ്ഹാഖ്, സുലൈഖ, സഫിയ, സീനത്ത്, ഖദീജ, ശരീഫ, ആരിഫ, മാരിയ, നൗസിദ. മരുമക്കൾ : അബൂബക്കർ, അബ്ദുൽ സലാം, മുജീബ്, മുജീബ്, അബ്ദുറഹീം, ഇസ്മായിൽ, അലി, ജാബിർ, സൗദാബി, ഹുസ് നാബിറ. ഖബറടക്കം മദീനയിൽ വെച്ച് നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു ....
Breaking news, Other

താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

താനാളൂർ: അയ്യായ റോഡ് പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ വീണു മരണപ്പെട്ടു. പിലാത്തോട്ടത്തിൽ മുനീർ - മുഹ്സിന കൊടിഞ്ഞി എന്നിവരുടെ മകൻ ഫാദി അമൻ (9), വെള്ളിയത്ത് സമീറിന്റെ മകൻ അസ്'ലഹ്(7) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. മുങ്ങിത്താഴുന്ന സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയും വെള്ളത്തിൽ അകപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയും ഉടനെ രണ്ട് വിദ്യാർത്ഥികളെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Other

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും; ജില്ലാ പഞ്ചായത്ത് ബജറ്റിൽ നിരവധി പദ്ധതികൾ

•മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കാന്‍സര്‍ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തില്‍ ഒ.പി സേവനങ്ങളും സ്‌ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും. സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാര്‍ഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വൈസ് പ്രസിഡന്റ് എ.പി സ്മിജി അവതരിപ്പിച്ച ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന...
Malappuram

താനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ താലൂക്ക് ആശുപത്രിയായി ഉയർത്തി

താനൂർ കമ്യൂണിറ്റി ഹെൽത്ത് സെ ൻ്ററിനെ താലൂക്ക് ഹെഡ് ക്വോർട്ടർ ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവായി. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രമഫലമായി കാലങ്ങളായുള്ള താനൂരിൻ്റെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. മൂന്ന് ലക്ഷത്തിലേറെ ജനസംഖ്യയുള്ള താനൂർ നിയോജക മണ്ഡലത്തിൽ സൗകര്യങ്ങളും കിടത്തി ചികിത്സയും ഉള്ള ആശുപത്രി ഉണ്ടായിരുന്നില്ല. താനൂർ കമ്മ്യൂണിറ്റി സെൻ്റർ കാലപ്പഴക്കം മൂലവും അസൗകര്യങ്ങളാലും ദയനീയമായ 1 അവസ്ഥയിലായിരുന്നു. അത് പരിഹരിക്കുന്നതിന് 40 കോടി രൂപ ഫണ്ട് അനുവദിപ്പിക്കുകയും നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം നടന്നു വരികയുമാണ്. ഇതിനു പുറമെ 60 കോടി രൂപ ചെലവിൽ മറ്റൊരു കെട്ടിടവും ഇവിടെ വിഭാവനം ചെ യ്തിട്ടുണ്ട്. നിലവിൽ നിർമ്മാണം നടന്നു വരുന്ന രണ്ടാം ഘട്ട കെട്ടിടം പണി പൂർത്തീകരിക്കുന്നതോടെ താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയുടെ പ്ര...
Accident

സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്, അപകടം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയം

കോഴിക്കോട്: സ്കൂൾ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കത്തായിരുന്നു സംഭവം. മുക്കം ന​ഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലായിരുന്നു അപകടമുണ്ടായത്. ഉച്ച ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം അധ്യാപികയുടെ തലയിലേക്ക് കോൺക്രീറ്റ് കഷ്ണം പതിക്കുകയായിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണം ആണ് അടർന്നുവീണു അധ്യാപികയുടെ തലയിൽ പതിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അധ്യാപികയുടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ തലയ്ക്ക് 3 തുന്നലുണ്ടെന്നാണ് വിവരം....
Malappuram

ഭിന്നശേഷി മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി ഡോ.ആർ ബിന്ദു

തിരൂർ : സംയോജിത പുനരധിവാസ ഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപന കർമം മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സംസ്ഥാനത്താദ്യമായി തിരൂർ താലൂക്കിലെ കുറുമ്പത്തൂർ വില്ലേജിൽ തുടക്കം കുറിക്കുന്ന ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു നിർവഹിച്ചു.ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർ ഉള്ള ജില്ലയായതിനാൽ മലപ്പുറം ജില്ലയ്ക്ക് ഭിന്നശേഷി സംബന്ധമായ പദ്ധതികളിൽ പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംരംഭമാണ് സംയോജിത ഗ്രാമം പദ്ധതി. ഏതാനും വർഷം മുൻപ് സാമൂഹ്യ മാധ്യമം വഴി ഭിന്നശേഷി കുട്ടിയുടെ പിതാവിൽ നിന്നും ലഭിച്ച അപേക്ഷയിൽ നിന്നാണ് ഈ സംരംഭത്തിന്റെ തന്നെ തുടക്കം കുറിക്കപ്പെടുന്നത്. സംസ്ഥാനത്ത് മൂന്ന് സംയോജിത ഗ്രാമങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തെ ഗ്രാമമാണ് ...
Malappuram

മലപ്പുറം ജില്ലാതല പട്ടയമേളയിൽ 3342 പട്ടയങ്ങൾ വിതരണം ചെയ്തു

പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് നടന്ന ജില്ലാതല പട്ടയ വിതരണ പരിപാടിയില്‍ പട്ടയ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 3342 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന മലപ്പുറം പട്ടയ വിതരണത്തില്‍ സംസ്ഥാനത്ത് തന്നെ മുന്നിട്ടുനില്‍ക്കുന്നു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പട്ടയ വിതരണത്തിന് ജീവനക്കാരുടെ ശ്രമമുണ്ടായതുകൊണ്ടാണ് ജില്ലയില്‍ ഇത്രയും പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത്. പട്ടയ വിതരണ ചരിത്രത്തില്‍ കുറഞ്ഞകാലം കൊണ്ട് കൂടു...
Accident

തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടറെ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരൻ ആയ മടപ്പള്ളി അബ്ദുറഹിമാൻ മകൻ മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ അത്താണി കെൽട്രോൺ സമീപമുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയെങ്കിലും 11:30 യോടെ മരണപ്പെട്ടു....
Malappuram

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു; പുതിയ കളക്ടർ വെള്ളിയാഴ്ച ചുമതലയേൽക്കും

മലപ്പുറം : ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാൾ ഹൃദയം തൊട്ടുള്ള ഇടപെടലുകൾ കൊണ്ട് മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഐ.എ.എസ്. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കളക്ടറാകും. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും. 2015 ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വി.ആര്‍.വിനോദ് 2023 ഒക്ടോബര്‍ 20 നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. സൗമ്യമായ പെരുമാറ്റവും മനസ്സ് തുറന്ന ഇടപെടലുകളും കൊണ്ട് വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍.വിനോദ് ജനകീയനായി മാറി. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതൽ, മാലിന്യ നിർമാർജനം തുട...
Other

ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹമായി, പി എസ് സി ക്ക് അപേക്ഷിക്കാനുള്ള പ്രായം 40 ആക്കി

നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍; പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി. സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 4 വര്‍ഷം കൂട്ടി. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 40 വയസ്സു വരെ അപേക്ഷിക്കാം .വയസ്സ് ഇളവുള്ള മറ്റു വിഭാഗങ്ങള്‍ക്കും തുല്യമായി പ്രായപരിധി കൂടും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. എല്‍ഡി ക്ലര്‍ക്ക് പോലുള്ള തസ്തികകളില്‍ പിഎസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി നാലു വര്‍ഷം കൂട്ടി. നിലവില്‍ ജനറല്‍ വിഭാഗത്തിന് 36 വയസ്സാണ്. ഇനി നാല്‍പതു വയസ്സു വരെ അപേക്ഷിക്കാം. ഈഴവ ,മുസ്ലീം ഉള്‍പ്പെടുന്ന ഒബിസിക്ക് ഇപ്പോള്‍ 39 വയസ്സു വരെയാണുള്ളത്. അത് 43 ആകും. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 45 വയസ്സു വരെ അപേക്ഷിക്കാം. നിലവില്‍ ഇത് 41 ആണ്. പിഎസ് സി ഏജ് ഓവര്‍ കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്യോഗാര്‍ഥ...
Accident

കോളജ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീനന്ദ. ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോയ സമയത്താണ് പെണ്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്കൂള്‍ യൂണിഫോമിലാണ് പ...
error: Content is protected !!