മലപ്പുറത്ത് വൻ ലഹരി വേട്ട; 12 കിലോ എംഡിഎംഎ യുമായി 3 പേർ പിടിയിൽ
മഞ്ചേരി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിവേട്ട നടത്തി മലപ്പുറം ജില്ലാ പോലീസ്. വിപണിയില്‍ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘത്തെ പോലീസ് സംഘം പിടികൂടി.മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് കോയമ്പത്തൂരില്‍ വെച്ച് മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ആഴ്ചകള്‍ക്ക് മുൻപ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാർട്ട്മെൻ്റില്‍ രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം MDMA യുമായി ആറുപേരടങ്ങുന്ന ലഹരിവില്‍പന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിനകത്തും പുറത...

