Saturday, June 13

പെരുവള്ളൂരിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം: ആർ ജെ ഡി

പെരുവള്ളൂർ : ജൽജീവൻമിഷൻ പദ്ധതി പ്രധാന ജല സംഭരണ ടാങ്ക് പോലും നിർമിക്കാതെ അനന്തമായി നീണ്ടു പോകൽ, ഫണ്ട് വെച്ചിട്ടും പഞ്ചായത്തിലെ റോഡ് അറ്റകുറ്റപ്പണികളുടെ സ്തംഭനം, സി എച്ച് സി കെട്ടിട നിർമാണ പൂർത്തീകരണത്തിന് മതിയായ ഫണ്ടില്ലാത്തത്, ഐസൊലേഷൻ കെട്ടിട നിർമാണ അനാസ്ഥ, തുടങ്ങി വെച്ച് പാതി വഴിയിലായ കാക്കത്തടം വെള്ളക്കെട്ട് പരിഹാര പദ്ധതി പൂർത്തിയാക്കുന്നതിന് മതിയായ ഫണ്ടില്ലായ്മയും റോഡ് അതിർത്തി തർക്ക പ്രശ്നങ്ങൾ എന്നിവ പുതിയ എം എൽ എയുടെ സാന്നിധ്യത്തിൽ സർവ്വ കക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്ന ശേഷം പല സുപ്രധാന പദ്ധതികളും സ്തംഭിച്ചിരിക്കുകയാണ്.
പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ സമയ ബന്ധിതമായി പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ഭരണ സമിതി ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടിരിക്കുന്നത് കാരണം വാഹന യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കാൽ നട യാത്രക്കാരും ദുരിതം പേറുകയാണ്.
2022ലെ കരാർ അനുസരിച്ച് മൂന്നു മാസം കൊണ്ട് തീർക്കേണ്ട ഐസൊലേഷൻ ബ്ലോക്ക് നിർമാണം നാലു വർഷമായിട്ടും ഇഴഞ്ഞു നീങ്ങുകയാണ്.
പതിനേഴു കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന പെരുവള്ളൂർ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കെട്ടിട നിർമാണത്തിന് മൂന്ന് കോടി ഫണ്ട് മാത്രമാണ് പാസായിട്ടുള്ളത്.
65 ലക്ഷത്തോളം ചിലവ് വരുന്ന കാക്കത്തടം വെള്ളക്കെട്ട് പരിഹാര പദ്ധതിക്ക് 25 ലക്ഷം മാത്രമാണ് ഫണ്ടുള്ളത്.
മേൽ വിഷയങ്ങളോട് പഞ്ചായത്ത് ഭരണ സമിതിയും എം എൽ എയും പുലർത്തുന്ന നിസ്സംഗതയിൽ യോഗം പ്രതിഷേധിച്ചു.

കെ സി കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി ഇരുമ്പൻ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എഞ്ചിനിയർ ടി മൊയ്‌തീൻകുട്ടി, ചെറാഞ്ചേരി കാദർ കുട്ടി, എം സി നിസാം, ഷമീർ കല്ലുങ്ങൽ എന്നിവർ സംസാരിച്ചു.

error: Content is protected !!