Saturday, July 4

Author: tirurangaditoday

കേന്ദ്ര ബജറ്റ് തൊഴിലാളി ദ്രോഹ ബജറ്റ് ; എ ഐ ടി യു സി പ്രതിഷേധം സംഘടിപ്പിച്ചു
Local news

കേന്ദ്ര ബജറ്റ് തൊഴിലാളി ദ്രോഹ ബജറ്റ് ; എ ഐ ടി യു സി പ്രതിഷേധം സംഘടിപ്പിച്ചു

തിരൂരങ്ങാടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹ ബജറ്റിനതിരെ എ.ഐ.ടി.യു.സി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ജി.സുരേഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.പി.നൗഫൽ അധ്യക്ഷം വഹിച്ചു. എം.വി.നാസർ, കെ.രാജൻ സി.സുബൈർ, സിടി.മുസ്ഥഫ എന്നിവർ സംസാരിച്ചു. മോഹനൻ നന്നമ്പ്ര സ്വാഗതവും ഹബീബ് പെരുമ്പള്ളി നന്ദിയും പറഞ്ഞു....
Local news

പ്രളയ ബാധിത വീടുകളിലേക്ക് ക്ലിനിങ് മെറ്റീരിയൽസ് വിതരണം ചെയ്ത് സി.പി.ഐ

തിരൂരങ്ങാടി : നഗരസഭയിലെ പ്രളയ ബാധിത വീടുകളിലേക്ക് ക്ലിനിങ് മെറ്റീരിയൽസ് വിതരണം ചെയ്ത് സി.പി.ഐ. നഗരസഭയിലെ കണ്ണാടിത്തടം, മാനുകുട്ടൻ കോളനി, കോട്ടുവലക്കാട്, മാനീപ്പാടം, വെള്ളിനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം കയറിയ നൂറോളം വീടുകളിലേക്ക് ആണ് സി.പി.ഐ തിരുരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ക്ലീനിങ് മെറ്റീരിയൽസ് വിതരണം ചെയ്തത് . മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി.നൗഫൽ, മണ്ഡലം കമ്മിറ്റി അംഗം കെ.വി മുംതസ്, അബ്ദുറഹിമാൻ കൂർമ്മത്ത്, എൻ.പി ഇസ്ഹാഖ്, രാജേഷ് തൃക്കുളം, എം.പി.അബ്ദുസമദ്, സനജ് കറുത്തോൻ, സി.പി.ആബിദ്,ഹബീബ് പെരുമ്പള്ളി, ഗഫൂർ മാളിയേക്കൽ, അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി...
Local news

പൊതുവഴി ക്ലീൻ ചെയ്ത് വിഖായ പ്രവർത്തകർ

ചുഴലി : ശക്തമായ മഴ കാരണം അടിഞ്ഞുകൂടിയ ചെളികളും മുറിഞ്ഞു വീണ മരവും മുറിച്ചുമാറ്റി മൂന്നിയൂർ ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ. ദിവസവും വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന വഴിയാണ് 35 ഓളം വരുന്ന പ്രവർത്തകർ സജ്ജമാക്കിയത്. പ്രവർത്തനങ്ങൾക്ക് ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് സഹചാരി സെന്റർ കൺവീനർ റസാഖ് തറേങ്ങൽ, പരപ്പനങ്ങാടി മേഖല വിഖായ സമിതി അംഗം അയ്യൂബ്, ശിഹാബലി, യൂണിറ്റ് ഭാരവാഹികളായ അമീർ സുഹൈൽ,ആശിഖ്,റിഷാദ് അഹമ്മദ്,ഹാരിസ്, ഷഫീഖ്, റിസ് വാൻ, റബീഹ്, അനസ്, ഷാഫി, ഫസലു റഹ്മാൻ,ഫവാസ്, അൻഷിഫ്, ജുനൈദ്,സ്വാദിഖ്, എന്നിവരും യൂണിറ്റ് വിജിലന്റ് വിഖായ അംഗങ്ങളും നേതൃത്വം നൽകി...
Local news

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്, പഠനോപകരങ്ങള്‍ അടക്കം ശേഖരിച്ചു

തിരൂരങ്ങാടി : വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കൈക്കോര്‍ത്ത് കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്. കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുതപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന സാധനങ്ങള്‍ ശേഖരിച്ചു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഒരുക്കിയിട്ടുള്ള കളക്ഷന്‍ സെന്ററില്‍ എത്തിക്കാനായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. എൻഎസ് എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ദീന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമ ഷഹല, വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് ഫാരിസ്, ഫാത്തിമ ഫിദ, സൈനബ ജസ്ലി, മറ്റ് അധ്യാപകരും, എന്‍എസ്എസ് വളണ്ടിയര്‍മാരും സന്നിഹിതരായി....
Local news

സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ ഥികൾ

വേങ്ങര : സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മിറ്റി സെക്രട്ടറി മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ടി. ഹംസ, കാര്‍ഷിക ക്ലബ്ബ്...
Kerala

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍

പാലക്കാട് : ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ ഒന്നാം വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയായ അതുല്യ ഗംഗാധരന്‍ (19) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു....
Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ; ഡ്രൈവര്‍ക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Malappuram

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണ നടത്തിയതിന് 7 കേസുകള്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ മലപ്പുറത്ത് 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയതിന് ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകള്‍ ചേര്‍ത്താണ് മലപ്പുറം, കരിപ്പൂര്‍, നിലമ്പൂര്‍, വണ്ടൂര്‍, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ കേസുകള്‍ എടുത്തത്. ദുരിതാശ്വാസ നിധിക്കെതിരെ വ്യജപ്രചരണം നടത്തിയതിന് ഒരാളെ ആലപ്പുഴയില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍(40) ആണ് അറസ്റ്റിലായത്....
National

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ; വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാൻ തീരുമാനം

ദില്ലി : വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ബോർഡിന്റെ അധികാരങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതി. ഭേദഗതി പ്രകാരം വഖഫ് ബോർഡുകൾ അവകാശമുന്നയിക്കുന്ന സ്വത്തുക്കളുടെ മേൽ പരിശോധന നിർബന്ധിതമാക്കും. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളത്. നിലവിൽ വഖഫ് ബോർഡിന് തങ്ങൾക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. വഖഫ് ബോർഡിന്റെ ഘടനയി...
Kerala

ദുരിതക്കയത്തിലും മോഷ്ടാക്കള്‍ ; രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന മോഷണം ; മുന്നറിയിപ്പുമായി പൊലീസ്

വയനാട് : ഉരുള്‍പ്പൊട്ടലില്‍ നാടൊന്നിച്ച് കണ്ണീരിലാണപ്പോള്‍ അവസരം മുതലെടുത്ത് മോഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില നീചന്മാര്‍. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം നിചപ്രവര്‍ത്തികളും നടക്കുന്നത്. ദുരിതക്കയത്തിലും മോഷണത്തിനിറങ്ങിയവരെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരായ ചിലര്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. അതേസമയം തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതരെ ഏല്‍പ്പിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്...
Kerala

ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി ; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എറണാകുളം കാക്കനാട് അത്താണി സ്വദേശിനിയായ 30 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി എന്നിവരാണ് രക്ഷകരായത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. യുവതി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പൂത്രിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി. എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ചെമ്പക കുട്ടി അമ്മയും കുഞ്ഞുമ...
Malappuram

സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍. പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി സ്വദേശി കിഴിശ്ശേരിമണ്ണില്‍ ഹംസ സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും....
Kerala, Other

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; മരണം 300 കടന്നു

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മുണ്ടക്കൈ ദുരന്തത്തില്‍ നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകള...
Local news

പിഎസ്എംഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു

തിരുരങ്ങാടി: പിഎസ്എംഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു. യോഗം പ്രസിഡന്റ് പ്രൊഫ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജിലെ മുന്‍ സ്റ്റാഫ് മൂസ വെള്ളത്തുമാട്ടിലിന്റെ വിയോഗത്തില്‍ അലുംനി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കോളേജിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അലുംനി അസോസിയേഷന്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനുള്ള തുക കണ്ടെത്താന്‍ ഓണ്‍ലൈന്‍ കളക്ഷന്‍ ഡ്രൈവ് നടത്താനും ഡിസംബര്‍ അവസാനം മെഗാ അലുംനി മീറ്റ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അലുംനി ജനറല്‍ സെക്രട്ടറി കെ.ടി ഷാജു, ഭാരവാഹികളായ സുജാത, സി.വി ബഷീര്‍, സലാം കൊരമ്പയില്‍, അസ്ലം താനൂര്‍, കാവുങ്ങല്‍ അബ്ദുറഹിമാന്‍, അനില്‍ കുമാര്‍, അബ്ദുല്‍ അമര്‍, സബീനാ ബഷീര്‍ എന്നിവര്‍ സംസാരിച്ചു....
Kerala

ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ സൈന്യത്തിന്റെ തിരച്ചിലില്‍ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ ...
Malappuram

കരിപ്പൂരിന് പുത്തന്‍ പ്രതീക്ഷ നല്‍കി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ സര്‍വീസിനു തുടക്കമായി

കൊണ്ടോട്ടി : കരിപ്പൂരിന് പുതിയ പ്രതീക്ഷകളുമായി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ കോഴിക്കോട് വിമാനസര്‍വീസിനു തുടക്കമായി. മൂന്നര പതിറ്റാണ്ടു പിന്നിട്ട കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് മലേഷ്യയിലെ ക്വാലലംപുര്‍ സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നത്. 180 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 149 യാത്രക്കാരുമായാണ് ആദ്യ വിമാനം ഇന്നലെ രാത്രി കരിപ്പൂരിലെത്തിയത്. പുലര്‍ച്ചെ ക്വാലലംപുരിലേക്കു മടങ്ങിയ വിമാനത്തില്‍ 171 യാത്രക്കാരും. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തി പുലര്‍ച്ചെയോടെ മടങ്ങുന്ന രീതിയിലാണു സമയക്രമം. മലേഷ്യന്‍ സമയം സമയം രാത്രി 9.55നു ക്വാലലംപുരില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 11.25ന് കരിപ്പൂരിലെത്തും. പിറ്റേന്ന് അര്‍ധരാത്രി ഇന്ത്യന്‍ സമയം 12.10ന് കരിപ്പൂരില്‍ നിന്നു പുറപ്പെട്ട് മലേഷ്യന്‍ സമയം രാവിലെ ഏഴിന് ക്വാലലംപുരില്‍ എത്തും. ആഴ്ചയില്‍ 3 ...
National

കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

ജിദ്ദ : കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ സൗദി നടപ്പാക്കി. കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ എറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകത്തിനു പുറമെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. അതിനാല്‍, മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കിയാലും ശിക്ഷയില്‍ ഇളവിനുള്ള സാധ്യതയില്ലായിരുന്നു. ശരീഅത്ത് നിയമ പ്രകാരം നിരാലംബനും നിരായുധനും നിഷ്‌കളങ്കരുമായവരെ കൊല്ലുന്നതിനു മാപ്പില്ലെന്നു വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു. 2016 ജൂലൈ 6നു ചെറിയ പെരുന്നാള്‍ ദിനം ജുബൈലിലെ വര്‍ക്...
Malappuram

മഴക്കെടുതി : ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങള്‍, തിരൂരങ്ങാടി താലൂക്കില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങള്‍

തിരൂരങ്ങാടി : മഴക്കെടുതി മൂലം ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങളിലെ 3475 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ഏറനാട് താലൂക്കില്‍ 12 ക്യാമ്പുകളിലായി 82 കുടുംബങ്ങളും തിരൂരില്‍ 17 ക്യാമ്പുകളിലായി 448 കുടുംബങ്ങളുമാണുള്ളത്. തിരൂരങ്ങാടിയില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങളും പെരിന്തല്‍മണ്ണയില്‍ 10 ക്യാമ്പുകളില്‍ 52 കുടുംബങ്ങളുമാണ് നിലവിലുള്ളത്. പൊന്നാനിയില്‍ ഒമ്പത് ക്യാമ്പുകളില്‍ 187 കുടുംബങ്ങളാണുള്ളത്. നിലമ്പൂരില്‍ നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 110 കുടുംബങ്ങളുണ്ട്. കൊണ്ടോട്ടി താലൂക്കിലുള്ള ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. ഏതാനും മണിക്കൂറുകളായി മഴ കുറവുള്ള സാഹചര്യത്തില്‍ കൂടുതല്‍ പേരെ വീടുകളിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ....
Other

മഴ മുന്നറിയിപ്പില്‍ മാറ്റം ; മലപ്പുറമടക്കം വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില...
Local news

വാഹന പരിശോധനക്കിടെ കുട്ടി റൈഡര്‍ കുടുങ്ങി ; തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനും വാഹന ഉടമക്കെതിരെയും കേസ്

തിരൂരങ്ങാടി : പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്. ചെറുമുക്ക് ചക്കുങ്ങല്‍ ഇബ്രാഹിമിനെതിരെയാണ് താനൂര്‍ പൊലീസ് കേസെടുത്തത്. ചെറുമുക്കില്‍ വാഹന പരിശോധനക്കിടെയാണ് കുട്ടി റൈഡര്‍ പിടിയിലായത്. വാഹന ഉടമക്ക് നേരെയും പൊലീസ് കേസെടുത്തു. ജൂലൈ 29 നായിരുന്നു സംഭവം. താനൂര്‍ എസ്‌ഐ സുകീഷ് കുമാറിന്റെ നേതൃത്വത്തില്‍ രാത്രി 8 മണിക്ക് കുണ്ടൂര്‍ ചെറുമുക്ക് പബ്ലിക്ക് റോഡില്‍ ചെറുമുക്ക് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുണ്ടൂര്‍ ഭാഗത്ത് നിന്നും ചെറുമുക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കുട്ടി റൈഡറെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ വാഹനമോടിച്ചയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയോട് വാഹനം ഓടിക്കാന്‍ നല്‍കിയത് ആരാണെന്ന് ചോദിച്ചതില്‍ കുട്ടിയുടെ പിത...
Local news

മൂന്നിയൂരില്‍ നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന് സമീപം വലിയ ഗര്‍ത്തം; നിര്‍മ്മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

മൂന്നിയൂര്‍:. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന്റെ സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. മൂന്നിയൂര്‍ തെക്കെപാടത്തെ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമാകുന്ന കളത്തിങ്ങല്‍ പാറ മൂഴിക്കല്‍ തോടിന് കുറുകെ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഷട്ടറിന്റെ ഒരു സൈഡില്‍ ഫില്ലറിനോട് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണത്തിലെ അപാകതയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കൃഷിക്കാരും പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന 40 വര്‍ഷം പഴക്കമുള്ള പഴയ ഷട്ടര്‍ പൊളിച്ച് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഷട്ടര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിന് തിയ്യതി നിശ്ചയിക്കുകയും ഉല്‍ഘാടന ശിലാഫലകം കരാറുകാരന്‍ ഷട്ടറില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണ സമയത്ത് തന്നെ ഷട്ടറിന്റെ ഒരു ഭാഗത്തെ സൈഡ് വാള്‍ തകര്‍ന്ന് വീണത...
Kerala

ദുരന്തം കാണാന്‍ ആരും ചുരം കയറേണ്ട ; ഈങ്ങാപ്പുഴയില്‍ നിലയുറപ്പിച്ച് പൊലീസ്

താമരശ്ശേരി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പര്‍:+91 94979 90122 ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താന്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം നിലനില്‍ക്കുന്നുണ്ട്, അതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഇതുവഴി വരാതിരിക്കുക....
Kerala

വയനാട് ദുരന്തം ; നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ച : മുഖ്യമന്ത്രി

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ തുടരുകയാണ്. നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും...
Malappuram

ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും

മലപ്പുറം : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നലെ 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇന്ന് രാത്രിയോടെ പൂർത്തിയാക്കും. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂർ ...
Malappuram

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
Malappuram

പോത്തുകല്ലിലെ ഉരുൾപൊട്ടൽ : 19 മൃതദേഹങ്ങൾ കണ്ടെത്തി, ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങൾ, നിരവധി കുടുംബങ്ങളെ കാണാതായി

നിലമ്പൂർ : പോത്തുകല്ലിലെ ഉരുൾപൊട്ടലിൽ ഇതുവരെ 19 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങള്‍ ആണ്. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്....
Kerala

ദുരന്തഭൂമിയായി വയനാട് ; 41 മരണം, ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു, ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 41 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടർന്ന് ചൂരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍ നിന്നും ...
Local news

നൂൻ ഇസ്ലാമിക്‌ ആർട്സ് ഫിയസ്റ്റ ലോഗോ പ്രകാശനം ചെയ്തു

മൂന്നിയൂർ : കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർസെക്കണ്ടറി മദ്റസയിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന എസ്.കെ. എസ്.ബി.വി 'നൂൻ' ഇസ്ലാമിക് ആർട്സ് ഫിയസ്റ്റയുടെ ലോഗോ ലോഞ്ചിങ് പ്രശസ്ത മലയാള കവിയും ദേശീയ അവാർഡ് ജേതാവുമായ പി.വി.എസ് പടിക്കൽ നിർവഹിച്ചു. അമ്പതോളം മത്സരം ഇനങ്ങളിൽ നാലു ഗ്രൂപ്പുകൾ അഞ്ച് വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർഥികളാണ് നൂൻ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റയിൽ മാറ്റുരക്കുന്നത്. ലോഗോ ലോഞ്ചിങ് ചടങ്ങിൽ എസ്.കെ.എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ഉള്ളണം, കൺവീനർ റസൽ കുന്നത്ത് പറമ്പ്, നവാസ് കുണ്ടംകടവ്, സൈനുൽ ആബിദ് ദാരിമി പാറക്കാവ്, ബദ്റുദ്ധീൻ ചുഴലി എന്നിവർ സംബന്ധിച്ചു. നൂൻ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റക്ക്‌ ശരീഫ് മുസ്‌ലിയാർ ചുഴലി, സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ജലീൽ ഫൈസി, ഇബ്രാഹിം ബാഖവി,സൈതലവി മുസ്‌ലിയാർ അബ്ദുൽ ഖാദർ മുസ്‌ലിയാർ, റബീഹ് മുസ്‌ലിയാർ, എന്നിവർ നേതൃത്വം നൽകും....
Malappuram

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മലപ്പുറം : ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല. നേരത്തെ മൂന്ന് താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്....
Malappuram

ശക്തമായ മഴ ; ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം : ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല....
error: Content is protected !!