Tuesday, August 19

Blog

കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം
Kerala

കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങ് കടപുഴകി ദേഹത്ത് വീണ് യുവതി മരിച്ചു. വാണിമേലിൽ കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ....
National

പള്ളിക്കുള്ളില്‍ വച്ച് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു ; മതപ്രഭാഷകന്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ അഞ്ച് വയസ്സുകാരിയെ ഒരു മുസ്ലീം പള്ളിക്കുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ മതപ്രഭാഷകനെ പോലീസ് അറസ്റ്റു ചെയ്തു. മഹാലിംഗപൂരില്‍ നിന്നുള്ള തുഫൈല്‍ അഹമ്മദ് ദാദാഫീറിനെയാണ് അറസ്റ്റ് ചെയ്തത്. ബെലഗാവി ജില്ലയില്‍ 2023 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും കുറ്റകൃത്യം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവം നടന്നിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ഒരു ആക്ടിവിസ്റ്റ് സമൂഹ മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കേസ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരയെയും പ്രതിയെയും കുറ്റകൃത്യം നടന്ന സ്ഥലവും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും ഭയവും കാ...
Malappuram

മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക

മലപ്പുറം : മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വ ബോധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പ്രസവിച്ചയുടനെ ഊറിവരുന്ന ഇളംമഞ്ഞ നിറമുള്ള പാലായ കൊളസ്ട്രം നല്‍കുന്നുവെന്ന് ഉറപ്പാക്കാനും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതോടൊപ്പം ടൈപ്പ് രണ്ട് പ്രമേഹം, ശ്വാസ കോശ രോഗങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത കുറയ്ക്കുക എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കുകയാണ് വാരാചരണ ലക്ഷ്യം. ആനക്കയം കെപിപിഎം ടീച്ചര്‍ എഡ്യൂക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ബിനു ബാബു അധ്യക്ഷയായി. സെമിനാറില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി മുലയൂട്ടലിനു മുന്‍ഗണന നല്‍കുക, സുസ്ഥിര പിന്തുണ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന വിഷയം അവത...
Kerala

സുഹൃത്തുക്കളോടൊപ്പം മാലിന്യം തള്ളുന്നതിനിടെ വെള്ളയാര്‍ പുഴയില്‍ വീണ് യുവാവ് മരിച്ചു

പാലക്കാട് : കണ്ണംകുണ്ട് വെള്ളയാര്‍ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കണ്ണം കണ്ടിലെ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്ത് (26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സാബിത്ത് കണ്ണംകുണ്ട് കോസ്വേയില്‍ നിന്നും പുഴയില്‍ വീണത്. കോസ്വേയില്‍ തങ്ങിയ മാലിന്യം സുഹൃത്തുക്കളോടൊപ്പം നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒഴുകി പോകുന്നത് കണ്ടതോടെ നാട്ടുകാരും സുഹൃത്തുക്കളും പുഴയിലേക്കു ചാടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാത്രി തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ നാട്ടുകാര്‍, അഗ്‌നിരക്ഷാസേന, സ്‌കൂബ ടീം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കടൂര്‍പടി ഭാഗത്ത് പുഴയുടെ അടിയില്‍ മരത്തില്‍ തങ്...
Malappuram

എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രശ്‌നോത്തരി: പെരുവള്ളൂരിന് ഒന്നാം സ്ഥാനം

മലപ്പുറം : അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റ് 2025ന്റെ ഭാഗമായി എട്ട്,ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ ജില്ലാതല റെഡ് റിബണ്‍ എച്ച് ഐ വി എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രശ്‌നോത്തരി നടത്തി. മത്സരത്തില്‍ പെരുവള്ളൂര്‍ ജിഎച്ച് എസ് എസിലെ അല്‍ഫാ അല്‍ഫാ സഹ്നാസ്, ആരവ് പി എന്നിവര്‍ ഒന്നാം സ്ഥാനവും ബി വൈ കെ എച്ച് എസ് എസ് വളവന്നൂരിലെ ഫാത്തിമ മിഷഫ, പി നിതാ മോള്‍ എന്നിവര്‍ രണ്ടാം സ്ഥാനവും എച്ച് എസ് പറപ്പൂരിലെ സന കെ ഫസലുറഹ്മാന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ്പ്രൈസ് ലഭിക്കും കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ന്യൂന മര്‍ജ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേ...
Kerala

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തി ; പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയാണ് കോടതി മുന്‍പാകെയുള്ളത്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോള്‍പിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുന്...
Other

ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു

പ്രവാചകാനുരാഗം എല്ലാവരുടെയും ജീവിതത്തിലുടനീളം പ്രകടമാകണം: സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തിരൂരങ്ങാടി: പ്രവാചകൻ തിരുമേനി മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് 'ഫബിദാലിക ഫല്‍ യഫ്‌റഹൂ' എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി. ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. യു.എ.ഇ ഹാദിയ സംഘടിപ്പിക്കുന്ന ഇശ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനവും തങ്ങളവർകൾ നിർവഹിച്ചു. യു. മുഹമ്മദ്‌ ശാഫി ഹാജി ചെമ്മാട്, സി. എച്ച് ത്വയ്യിബ് ഫൈസി, കെ.എം സൈദലവി ഹാജി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട്, സി യൂസ...
Culture

സ്കൂൾ കലോത്സവം തൃശ്ശൂരിൽ, സ്കൂൾ തല മത്സരങ്ങൾ അടുത്ത മാസം മുതൽ

64-ാമത് കേരള സ്കൂ‌ൾ കലോത്സവം കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കുട്ടുവാൻ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ മഹാമേള കേരളത്തിൻറെ അഭിമാനമാണ്. കലാകേരളത്തിൻറെ ഏറ്റവും വലിയ പ്രദർശന മാമാങ്കമായ 64-ാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടക്കുന്നത്. കലോത്സവം നടന്നത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ആയതുമായി ബന്ധപ്...
university

സീറ്റൊഴിവ്, പരീക്ഷാ രജിസ്‌ട്രേഷന്‍ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എന്‍ജിനീയറിങ് കോളേജില്‍പ്രിന്‍സിപ്പല്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. cuiet.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 23-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയും വിശദവിജ്ഞാപനവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രായപരിധി: 64 വയസ്സ്. ടൈംടേബിള്‍സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി ജൂണ്‍ 2024 റഗുലര്‍ പരീക്ഷ ആഗസ്റ്റ്  25, 26 തീയതികളില്‍ നടക്കും.രണ്ടാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍, സപ്ലിമെന്ററി ജൂലൈ 2025 പരീക്ഷ സെപ്റ്റംബര്‍ 15-ന് തുടങ്ങും. പരീക്ഷാ രജിസ്‌ട്രേഷന്‍സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയിലെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ജൂലൈ 2025 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ആഗസ്റ്റ് 13 വരെയും 200...
university

‘ പണം നല്‍കിയാല്‍ പരീക്ഷ പാസ്സാക്കാം ‘ വാഗ്ദാനത്തില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവന്‍

പണം നല്‍കിയാല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സപ്ലിമെന്ററി പരീക്ഷകള്‍ എഴുതി തോറ്റവര്‍ക്ക് വിജയിച്ചതായി പരീക്ഷാഫലം ലഭ്യമാക്കാമെന്ന വാഗ്ദാനത്തില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവന്‍. പണം നല്‍കിയാല്‍ പരീക്ഷ ജയിപ്പിക്കാം എന്ന തരത്തില്‍ വ്യാജവാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ ഒരു സംഘം തട്ടിപ്പുനടത്തുന്നതായി ഒരു ടെലിവിഷന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍വകലാശാലാ  ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നുള്ള വ്യാജേനയാണ് തട്ടിപ്പുകാര്‍ മേല്‍പറഞ്ഞ വാഗ്ദാനം നല്‍കുന്നത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ തട്ടിപ്പു സംഘങ്ങള്‍ക്കു സര്‍വകലാശാലാ ഉദ്യോഗസ്ഥരുമായി യാതൊരു ബന്ധവുമില്ലെന്നും പരീക്ഷാഫലം സംബന്ധിച്ച സര്‍വകലാശാലയുടെ ഡാറ്റാബേസില്‍ യാതൊരുതരത്തിലും കടന്നുകയറാനോ ഫലം മാറ്റാനോ ഉള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ...
Local news

വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ചേളാരി : വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും എല്‍ എസ് എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള ആദരവും, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ പി .അബ്ദുല്‍ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ടി.സി ഫൈസല്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസ്, ഡി.എം.ഒ കണ്ണൂര്‍ ഡോ പിയൂഷ്.എം മുഖ്യാതിഥിയായിരുന്നു, വീക്ഷണം മുഹമ്മദ്, എം എ അസീസ്, ഹെഡ്മിസ്ട്രസ്സ് എന്‍.പി നജിയ, തേങ്ങാട്ട് ഉമ്മര്‍ കോയ,കെ.വി ജിഷ തുടങ്ങിയവര്‍സംസാരിച്ചു...
Kerala, Malappuram

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത കാറ്റും മഴയും ; മലപ്പുറമടക്കം വിവിധ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ; ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ത്തന്നെ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ മഴയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഓഗസ്റ്റ് 5, 6 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര, അതിശക്തമായ...
Malappuram

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ; ഇതുവരെ ലഭിച്ചത് 23,340 അപേക്ഷകള്‍

മലപ്പുറം : ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി. ഷാനവാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഹജ്ജ്-2026ന്റെ അപേക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷാ സമര്‍പ്പണം, ഹജ്ജ് ട്രെയിനര്‍മാരുടെ തെരഞ്ഞെടുപ്പ്, സംസ്ഥാനത്തെ 14 ജില്ലകളിലും ഹജ്ജ് സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. 2025 വര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈനായി സ്വീകരിച്ച ഫീഡ് ബാക്കിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 23,340 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 4,652 പേര്‍ 65+ വിഭാഗത്തിലും, 3109 പേര്‍ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത) വിഭാഗത്തിലും, 854-പേര്‍ ജനറല്‍ ബി. (WL) വിഭാഗത്തിലും 14,725-പേര്‍ ജനറല്‍ വിഭാഗത്തിലുമാണ്. സംസ്ഥാനത്...
Local news

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; എല്‍ഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, എം പി ഇസ്മായില്‍, സി പി അബ്ദുല്‍ ലത്തീഫ്, തേനത്ത് സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു....
Crime

പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേര് പിടിയിൽ. വെന്നിയുർ ചുള്ളിപ്പാറ സ്വദേശി വളപ്പിൽ മുഹമ്മദ് സാദിഖ് (32), കോഴിക്കോട് മാളിക്കടവ് എസ് സി ബാബു (66) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്....
Kerala

അമ്മയെ നോക്കാന്‍ മറ്റു മക്കളുണ്ടെന്ന് മകന്‍ ; അമ്മയെ നോക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് ഹൈക്കോടതി

കൊച്ചി : അമ്മയുടെ കാര്യങ്ങള്‍ നോക്കാത്ത മകന്‍ മനുഷ്യ നല്ലെന്നു ഹൈക്കോടതി. 100 വയസ്സായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നല്‍ കണമെന്ന കൊല്ലം കുടുംബ ക്കോടതി ഉത്തരവു ചോദ്യം ചെയ്ത് മകന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 100 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അമ്മയ്ക്ക് മറ്റ് മക്കളുണ്ടെന്ന കാരണത്താല്‍ സംരക്ഷണം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി 'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനായുള്ള നിയമം-2007' പ്രകാരം അമ്മയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മകന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ജീവനാംശം നല്‍ കാന്‍ മറ്റു മക്കളുള്ളതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന മകന്റെ വാദം ന...
Other

മുസ്ലിം ഹെഡ് മാസ്റ്ററെ പുറത്താക്കാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി ; ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ മുസ്ലീമായ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശ്രീറാം സേനെ നേതാവ് സാഗര്‍ പാട്ടില്‍, കൂട്ടാളികളായ കൃഷ്ണ മാഡര്‍, മഗന്‍ ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പും വധശ്രമവും അടക്കം ചുമത്തി കേസെടുത്തു. ജൂലൈ 14 നായിരുന്നു സംഭവം. സ്‌കൂളില്‍ കഴിഞ്ഞ 13 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഹെഡ്മാസ്റ്റര്‍ സുലൈമാന്‍ ഗൊരിനായിക്കിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. 10 വയസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളാണിത്. സ്‌കൂളിലെ...
Crime

ട്രെയിനിൽ മോഷണം; കൊടിഞ്ഞി സ്വദേശി പിടിയിൽ

ഷൊർണുർ : ട്രെയിനിൽ നിന്ന് സ്വർണാഭരണം അടങ്ങിയ ബാഗും മൊബൈലും കവർന്ന പ്രതിയെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറിൽ താമസിക്കുന്ന കെ.സക്കീർ (28) ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി ടുഡേ. ജൂലൈ 31ന് മുരുഡേശ്വർ- കാച്ചിഗൂഢ ട്രെയിനിൽ യാത്രചെ യ്തിരുന്ന ആലപ്പുഴ സ്വദേശിയുടെ ബാഗാണു മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പോക്സോ കേസിൽ പ്രതിയായ ഇദ്ദേഹം കേസിൽ വക്കീലിന് ഫീസ് കൊടുക്കാനാണ് മോഷണം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്. ചെമ്മാട് ജ്വല്ലറി യിൽ വിറ്റ സ്വർണാഭരണം കണ്ടെടുത്തു....
Crime

ചേളാരിയിൽ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവ് പിടികൂടി

പരപ്പനങ്ങാടി : ഓണാഘോഷം പൊടിക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്നക്കായി കരുതിവച്ച കഞ്ചാവ് പിടികൂടി പരപ്പനങ്ങാടി എക്സ്സൈസ്റൈഞ്ച് ടീം. ചേളാരിയിൽ ടർഫിന് സമീപം വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് എക്സ്സൈസ് കേസ് കണ്ടെടുത്തത്. 21.130 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ ഇതിന് പത്തുലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്ത കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീർ (40) നെ പ്രതിയാക്കി എക്സ്സൈസ് കേസെടുത്തു. 2023 ൽ സമാനമായ കേസിൽ പരപ്പനങ്ങാടി എക്സ്സൈസ് ഷബീറിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. ടി കേസിൽ ഇയാളിപ്പോൾ ജാമ്മ്യ ത്തിലാണ്. നിരവധി ദിവസങ്ങളായി ഇയാൾ എക്സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്...
Politics

മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗിന് ആദ്യ വനിതാ പ്രസിഡന്റ്; എ.കെ. സൗദ മരക്കാരുട്ടി ചരിത്രം രചിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായി എ.കെ. സൗദ മരക്കാരുട്ടി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ വനിതാ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് സൗദ. സംസ്ഥാനത്ത് ഇതിന് മുമ്പ് രണ്ട് ശാഖകളിൽ മാത്രമാണ് വനിതകൾ യൂത്ത് ലീഗിന്റെ പ്രസിഡന്റുമാരായിട്ടുള്ളത്, ഇത് സൗദയുടെ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. നന്നമ്പ്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ എ.കെ. സൗദ മരക്കാരുട്ടി, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗമാണ്. കർഷക സംഘം നേതാവായ എ കെ മരക്കാരുട്ടിയുടെ ഭാര്യയാണ്....
Obituary

വെളിമുക്കിലെ മണക്കടവൻ ചേക്കുട്ടി മാസ്റ്റർ അന്തരിച്ചു

മുന്നിയൂർ : വെളിമുക്ക് പ്രദേശത്ത് അറിവിൻ്റെ നറുമണം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച വിജെ പള്ളി എ എം യു പി സ്ക്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകനും പൗരപ്രമുഖനും വലിയ ജുമുഅത്ത് പള്ളി, മുഈനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസ, മറ്റു മതസ്ഥാപനങ്ങളുടെ മുഖ്യകാര്യദർശിയുമായിരുന്ന മണക്കടവൻ ചേക്കുട്ടി മാസ്റ്റർ (92) നിര്യാതനായി. ഭാര്യ നഫീസ. മക്കൾ, ആയിശ ബീവി, ശംസുദ്ദീൻ, ഖമറുന്നിസ , അബ്ദുസലാം, സുഹ്റാബി, മുഹമ്മദ് ശരീഫ്, ആരിഫ , പരേതരായ മുഹമ്മദ് അബ്ദുറഹിമാൻ, ജമീല. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ, ചേക്കുട്ടി, അബ്ദുലത്തീഫ്, അലവിക്കുട്ടി സഖാഫി, അബ്ദുൽ ഖാദർ, ആമിന, ഖദീജ, ഫഫ്സ, സലീന. സഹോദരങ്ങൾ: മുഹമ്മദ്, ആയിശക്കുട്ടി , മറിയുമ്മ, പരേതയായ ഖദീജ....
Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 5നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ഓഗസ്റ്റ് 03 മുതല്‍ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ഓഗസ്റ്റ് 02 മുതല്‍ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ...
Kerala

കളിച്ചു കൊണ്ടിരിക്കെ രണ്ടര വയസുകാരി കിണറ്റിലേക്ക് വീണു ; പിന്നാലെ ചാടി രക്ഷപ്പെടുത്തി അമ്മ

തിരുവനന്തപുരം : വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിയെ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി അമ്മ. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. വിനീത്-ബിന്ദു ദമ്പതികളുടെ മകളാണ് കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണത്. തുടര്‍ന്ന് അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാല്‍ വലിയ അപകടം ഒഴിവായി....
Malappuram

പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന നിരവധി കേസുകളില്‍ പ്രതിയായ ബുള്ളറ്റ് കണ്ണന്‍ പിടിയില്‍

കുറ്റിപ്പുറം: പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്ളറ്റ് കണ്ണനെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനു സമീപം പത്തംകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്. 2006ല്‍ കുറ്റിപ്പുറത്തിനടുത്ത് നടക്കാവില്‍ വെച്ച് എറണാകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയശേഷം വിവിധ ജില്ലകളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2000ല്‍ ഒല്ലൂരില...
Malappuram

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിന് നേരെ വ്യാജ പോക്‌സോ കേസ് ; യുവാവ് ജയിലില്‍ കിടന്നത് 14 ദിവസം ; 13 കാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്

മലപ്പുറം: അയല്‍വാസിയായ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എ എം അഷ്‌റഫാണ് വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ വെറുതെ വിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്. 2024 ഡിസംബര്‍ ഒന്നിന് അയല്‍വാസിയായ 13 കാരിയെ ശിഹാബുദ്ദീന്‍ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ശിഹാബുദ്ദീന്‍ ജാമ്യം നേടി പുറത്തിറങ്ങി. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ കുടുംബവും ശിഹാബുദ്ദീന്റെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയി...
Kerala, National

ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ പുറത്തേക്ക്; എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

ദില്ലി : ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസ...
Other

സര്‍വകലാശാലാ വിദ്യാര്‍ഥിയൂണിയന്‍ അധികാരമേറ്റു

തേഞ്ഞിപ്പലം : സര്‍വകലാശാലക്കകത്തും പുറത്തുമുള്ള സമൂഹത്തെ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ സംഘടനാ പ്രവര്‍ത്തനം മാതൃകാപരമായി നടത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സണ്‍ പി.കെ. ഷിഫാന, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ നാഫിയ ബിറ, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി. മുഹമ്മദ് ഇര്‍ഫാന്‍, സെക്രട്ടറി വി. സൂഫിയാന്‍, ജോ. സെക്രട്ടറി അനുഷ റോബി, ജില്ലാ എക്‌സിക്യുട്ടീവുമാരായ സഫ്‌വാന്‍ ഷമീര്‍ (കോഴിക്കോട്), സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള (മലപ്പുറം), ഫര്‍ദാന്‍ അബ്ദുള്‍ മുത്തലിഫ് (തൃശ്ശൂര്‍) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി. മധു, മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി. അബ്ദുള്‍ഹമീദ്, സെനറ്റംഗങ്ങളായ വി.കെ.എം. ഷാഫി, വിവിധ സംഘടനാ പ്...
Kerala

മാതാപിതാക്കള്‍ക്ക് നടുവില്‍ കിടന്നുറങ്ങുകയായിരുന്ന 4 വയസുകരനെ കഴുത്തില്‍ കടിച്ചെടുത്തോടി പുലി ; പിന്നാലെ കല്ലുമായി പിതാവ്, ഒടുവില്‍ പുലിയെ അടിച്ചിട്ട് മകനെ രക്ഷിച്ചു

മലക്കപ്പാറ : പുലി കഴുത്തിന് കടിച്ചെടുത്തോടിയ മകനെ സാഹസികമായി രക്ഷിച്ച് പിതാവ്. മാതാപിതാക്കളുടെ നടുവില്‍ ഉറങ്ങിക്കിടന്ന 4 വയസ്സുകാരനെയാണ് പുലി കടിച്ചെടുത്തോടിയത്. പിന്നാലെ കല്ലുമായി ഓടിയ പിതാവ് പുലിയെ അടിച്ച് വീഴ്ത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കേരളതമിഴ്‌നാട് അതിര്‍ത്തിഗ്രാമമായ മലക്കപ്പാറയിലെ വീരന്‍കുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ ബേബി - രാധിക ദമ്പതികളുടെ മൂത്ത മകന്‍ രാഹുലിനെയാണ് (4) ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ പുലി പിടിച്ചത്. ഉള്‍ക്കാട്ടില്‍ ഷീറ്റ് വലിച്ചുകെട്ടിയ മേല്‍ക്കൂരയുടെ കീഴില്‍ സാരി കൊണ്ടു മറച്ച കുടിലിലാണ് ഇവരുടെ താമസം. 2 വയസ്സുകാരിയായ അനുജത്തിയും കുടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന ബേബി പുലി കുട്ടിയുടെ കഴുത്തില്‍ കടിച്ച് ഓടിമറയുന്നതാണ് കണ്ടത്. ഇതോടെ രണ്ടാമതൊന്ന് ചിന്തിക്കാതെ കൈയ്യില്‍ കിട്ടിയ കല്ലുമായി ബേബി പുലിയുടെ പിന്നാലെ ഓടി. കാടിനകത്തേക്ക്...
Entertainment, Kerala

മറ്റു താരങ്ങള്‍ റൂമൊഴിഞ്ഞിട്ടും നവാസിനെ കണ്ടില്ല, ചെന്ന് നോക്കിയപ്പോള്‍ വാതില്‍ തുറന്നിട്ട നിലയില്‍ ; കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം ; വിട വാങ്ങിയത് മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍

കൊച്ചി : മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. നവാസിന്റെ വിയോഗം വിശ്വസിക്കാനാവാതെയാണ് ചലച്ചിത്ര താരങ്ങളും ആരാധകരും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമ...
Local news, Malappuram

പിഴ കുറച്ചു തരുമോ എന്ന് ചോദിച്ചു ; മഞ്ചേരിയില്‍ ഡ്രൈവറുടെ കഴുത്തിന് കുത്തിപിടിച്ച് പൊലീസുദ്യോസ്ഥന്‍ മുഖത്തടിച്ചു : നടപടി

മലപ്പുറം: മഞ്ചേരിയില്‍ പിഴ കുറച്ചു തരുമോ എന്ന് ചോദിച്ച ഡ്രൈവറിന്റെ കഴുത്തിന് കുത്തിപിടിച്ച് പൊലീസുദ്യോസ്ഥന്‍ മുഖത്തടിച്ചു. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. കാനറ ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ജാഫറിനെ മര്‍ദിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്നും മലപ്പുറം ആംഡ് ഫോഴ്‌സിലേക്കാണ് മാറ്റിയത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നത്. ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തൊട്ടടുത്ത് വാഹനത്തില്‍ വന്നവരാണ് പകര്‍ത്തിയത്. പരിശോധനയ്ക്കിടയില്‍ ഡ്രൈവര്‍ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 250 രൂപ ആയിരുന്നു ആദ്യം ...
error: Content is protected !!