Monday, September 7

Blog

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ
Other

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ

പരപ്പനങ്ങാടി : DYFI പരപ്പനങ്ങാടി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ തയ്യാറായ 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ഏറ്റുവാങ്ങി. സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യിൽ നിയാസ്, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.അജീഷ് സ്വാഗതവും എം. ജൈനിഷ നന്ദിയും പറഞ്ഞു. രാജീവൻ കേലച്ചൻ കണ്ടി, നിതീഷ് കുഞ്ഞോട്ട്, ബൈജു മണ്ണാറക്കൽ, ജൈനിഷ മുടിക്കുന്നത്ത്, വേണുഗോപാൽ ചമ്മഞ്ചേരി, പുഷ്പവല്ലി വാലിൽ, അമൽ വാലിൽ, ഷീല വലിയോറപുറക്കൽ, ഹരീഷ് തുടിശേരി, അനീഷ് പുത്തുക്കാട്ടി, സരിത പുത്തുക്കാട്ടിൽ, സുരേഷ് ബാബു മാണിയംപറമ്പത്ത്, അരുൺ പുനത്തിൽ, ജിത്തു വിജയ് അച്ചംവീട്ടിൽ, റിജിൻദാസ് തെക്കെപുര...
വിദ്യാർത്ഥികൾക്ക് തപാല്‍ വകുപ്പ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
Education

വിദ്യാർത്ഥികൾക്ക് തപാല്‍ വകുപ്പ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് ദീന്‍ ദയാല്‍ സ്പര്‍ശ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബ് ഉള്ള സ്‌കൂളുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഓരോ ക്ലാസില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തിനുസരിച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, 676121 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റിലോ, രജിസ്റ്റേര്‍ഡ് തപാലിലോ ആഗസ്റ്റ് 30 നുള്ളില്‍ അയക്കണം. ഫോണ്‍: 8907264209....
കൂരിയാട്  ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ
Local news

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ. പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി. 2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂച...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായി ; ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ ഇന്ത്യ സഖ്യം
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായി ; ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ ഇന്ത്യ സഖ്യം

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും വാര്‍ത്താസമ്മേളനം നടത്തി. ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ ഗാന...
പഠനത്തോടൊപ്പം കൃഷിയിലും സജീവം ; പ്രഥമ കിസാൻ പ്രതിഭ അവാർഡ് മുഹമ്മദ്‌ ബിൻഷാദ് കെ പിക്ക്
Local news, Malappuram

പഠനത്തോടൊപ്പം കൃഷിയിലും സജീവം ; പ്രഥമ കിസാൻ പ്രതിഭ അവാർഡ് മുഹമ്മദ്‌ ബിൻഷാദ് കെ പിക്ക്

പൂക്കിപ്പറമ്പ്: ചെറുപ്രായത്തിൽ തന്നെ പഠനത്തോടൊപ്പം കൃഷിയിലും സജീവമായി വിസ്മയം തീർക്കുകയാണ് മുഹമ്മദ്‌ ബിൻഷാദ് കെ പി. വാളക്കുളം കെ എച്ച് എം എസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബിൻഷാദ് പഠനപ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിലാണ്. നെല്ല്, വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന് പുറമെ പശുക്കളെ വളർത്തി പാൽ കറന്നെടുത്ത് ആവശ്യക്കാരായ വീടുകളിലേക്കും കടകളിലേക്കും എത്തിക്കുന്നു. കണക്കുകൾ രേഖപ്പെടുത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ കൂടി ഉപയോഗപ്പെടുത്തി ‘ന്യൂജെൻ കർഷകൻ കൂടിയാണ് ബിൻഷാദ്. ഇതിനായി രാവിലെയും വൈകുന്നേരവും ഒഴിവ് ദിവസങ്ങളിലും സമയം കണ്ടെത്തുകയാണ്. പരിസ്ഥിതിയെ അങ്ങേയറ്റം സ്നേഹിക്കുന്ന ബിൻഷാദിന്റെ ആഗ്രഹം ‘ഗ്രീൻ കളക്ടർ’ ആവുകയെന്നതാണ്. മികച്ച കർഷകനുള്ള നല്ല പാഠം യൂണിറ്റ് & ജെ ആർ സി ഏർപ്പെടുത്തിയ പ്രഥമ കിസാൻ പ്രതിഭ അവാർഡ് സ്കൂൾ മാനേജർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും മുഹമ്മദ്‌ ബിൻഷാ...
യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയത് വാടക വീട്ടില്‍, യുവാക്കള്‍ ഇറങ്ങിയോടി, പിടികൂടി പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ ലഹരി വില്‍പ്പന
Malappuram

യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയത് വാടക വീട്ടില്‍, യുവാക്കള്‍ ഇറങ്ങിയോടി, പിടികൂടി പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ ലഹരി വില്‍പ്പന

മലപ്പുറം: യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസിന് ലഭിച്ചത് ലഹരി വില്‍പ്പന സംഘത്തെ. വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെയാണ് ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരാണ് പിടിയിലായത്. ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ ആണ് മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്തേക്ക് ചങ്ങരംകുളം എസ്‌ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലു...
500 ലോക്കല്‍ ബസ്സുകള്‍ അധികമുണ്ട്, സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ ഇറക്കി നേരിടും : ബസ് ഉടമകള്‍ക്ക് താക്കീതുമായി കെ ബി ഗണേഷ് കുമാര്‍
Kerala

500 ലോക്കല്‍ ബസ്സുകള്‍ അധികമുണ്ട്, സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ ഇറക്കി നേരിടും : ബസ് ഉടമകള്‍ക്ക് താക്കീതുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെ എസ് ആര്‍ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് മന്ത്രി പറഞ്ഞു. 500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാല്‍ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോട് കടുത്ത പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 500 ലോക്കല്‍ ബസ്സുകള്‍ കെ എസ് ആര്‍ ടി സിക്ക് അധികമായിട്ടുണ്ടെന്നും, സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവ ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് റോഡിലിറക്കുമെന്നുമാണ് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്...
തിരുരങ്ങാടി നഗരസഭ കർഷക ദിനാചരണം ഉത്സവമായി
Local news

തിരുരങ്ങാടി നഗരസഭ കർഷക ദിനാചരണം ഉത്സവമായി

തിരുരങ്ങാടി നഗരസഭ കൃഷിഭവൻ കർഷകദിനാചരണം ഉത്സവമായി. കർഷകദിനാചരണം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽഅധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ എസ് കെ അപർണ. സോന രതീഷ്. സി പി സുഹ്റാബി.എം, അബ്ദു റഹിമാൻകുട്ടി, കൃഷി അസിസ്റ്റൻ്റുമാരായ ഷൈജു,ഷബ്ന, പ്രസംഗിച്ചു വിവിധ മേഖലയിലെ കർഷകരെ ആദരിച്ചു. കർഷക ക്ലാസ് നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം കാലിക്കറ്റ് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള (ആഴ്ചയിൽ രണ്ട് ദിവസം) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി / എം.എ. സൈക്കോളജി / എം.എസ് സി. സൈക്കോളജി, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / ആർ.സി.ഐ. അംഗീകൃത രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർ.സി.ഐ.) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.  പി.ആർ. 1154/2025 കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ് കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ...
അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ ഗുരുതരം, കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ ഗുരുതരം, കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. കുഞ്ഞിന്റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികാരികളെ ആശങ്കയിലാക്കുന്നത്. കിണര്‍ വെ...
ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
Malappuram

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല ഏകദിന പരിശീലന പരിപാടി ആസൂത്രണ സമിതി ഓഫിസ് ഹാളില്‍ നടന്നു. ബാലാവകാശ കമ്മീഷന്‍ അംഗം സിസിലി ജോസഫ് പരിശിലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക, വിദ്യാഭ്യാസ- മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പിലാക്കുക, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാ...
നാലാം ക്ലാസിലെ പാഠ പുസ്തകത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ; പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ ഡീ ബാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി
Kerala

നാലാം ക്ലാസിലെ പാഠ പുസ്തകത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ; പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ ഡീ ബാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള അധ്യയന സഹായി പുസ്തകത്തിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം വന്നതില്‍ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ് സിഇആര്‍ടിയ്ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല കേരളത്തിന്റേത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നാലാം ക്ലാസിലെ പരിസര പഠനം പുസ്തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കുള്ള മാര്‍ഗ ന...
ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം ; ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുതെന്ന് ഹക്കീം അസ്ഹരി
Kerala

ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം ; ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുതെന്ന് ഹക്കീം അസ്ഹരി

കോഴിക്കോട്: ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി. ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം. ആരാധനാകര്‍മ്മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം' അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം. എന്നാല്‍ അത് നിത്യമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമാകും. അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു....
ഹജ്ജ് 2026- തെരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 20നകം പണമടച്ച് രേഖകൾ ആഗസ്റ്റ് 25-നകം സമർപ്പിക്കണം
Other

ഹജ്ജ് 2026- തെരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 20നകം പണമടച്ച് രേഖകൾ ആഗസ്റ്റ് 25-നകം സമർപ്പിക്കണം

രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചിയിലും, കണ്ണൂരും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. മലപ്പുറം : ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ആഗസ്റ്റ് 20-നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈനായും പണമടക്കാം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും, പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് മെഡിക്കൽ ഓഫീസർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബബന്ധരേഖകളു ഓഗസ്റ്റ് 25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്...
പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു ; യുവാക്കള്‍ പിടിയില്‍
Kerala

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു ; യുവാക്കള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കുത്തന്നൂരില്‍ പ്രണയം നിരസിച്ചതിന് 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായി. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി....
ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്, അരമണിക്കൂര്‍ മുന്‍പ് മാത്രമേ പൊട്ടിക്കാവൂ
Education

ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്, അരമണിക്കൂര്‍ മുന്‍പ് മാത്രമേ പൊട്ടിക്കാവൂ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ആരംഭിക്കുന്നത്. മഴ മൂലം അവധി പ്രഖ്യാപിച്ചതിനാല്‍ തൃശൂരിലെ ഓണപ്പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ പരീക്ഷ 29ന് നടത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.എല്‍പി വിഭാഗത്തിന് ബുധനാഴ്‌ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ. അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അ...
വള്ളിക്കുന്ന് ടി.പി.മൻസൂർ മാസ്റ്റർ അന്തരിച്ചു
Obituary

വള്ളിക്കുന്ന് ടി.പി.മൻസൂർ മാസ്റ്റർ അന്തരിച്ചു

വള്ളിക്കുന്ന് : കീഴയിൽ സ്വദേശി തൊണ്ടിക്കോട്ട് പൈനാട്ട് വീട്ടിൽ പരേതരായ ബീരാൻ, പുളിക്കൽ പേഴുംകാട്ടിൽ പുതിയപറമ്പത്ത് വീട്ടിൽ കദീസക്കുട്ടിയുടെയും മൂത്ത മകൻ, തിരൂരങ്ങാടി കൂരിയാട് ജെംസ്‌ സ്കൂളിന് സമീപം താമസിക്കുന്ന ടി പി മൻസൂർ മാസ്റ്റർ ( 58) അന്തരിച്ചു. ദീർഘകാലത്തെ കോഴിക്കോട് MMVHSS ലെ അധ്യാപന ജോലിക്കിടെ സഹോദരസ്ഥാപനമായ FRALPS ൽ നിന്നും ഹെഡ്മാസ്റ്റർ ആയി 2023 ൽ വിരമിച്ചു. സ്കൂൾ പ്രായം മുതൽ വിവിധ ഘടകങ്ങളിൽ കായിക മേളകളിൽ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു. 2024 വരെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് ആയിരുന്നു .ഭാര്യ തിരൂരങ്ങാടി കാരക്കൽ സുലൈഖ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് GHS കൊളപ്പുറം). മക്കൾ യഹ്‌യ മുഖ്ലിസ് BM (PHD വിദ്യാർത്ഥി മൈസൂർ), നാസിഹ അമീന BM (B Arch) , നുബ് ല BM ( വിദ്യാർത്ഥിനി, ഐസർ തിരുവനന്തപുരം), ലയ്യിന BM (വിദ്യാർത്ഥിനി GMHSS യൂണിവേഴ്സിറ്റി). മരുമക്കൾ: ...
കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ
Other

കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ

തിരൂരങ്ങാടി: കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ. ആറു മാസം മുമ്പ് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കക്ഷിഭേദമന്യേ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. കർഷകരുടെ നേതൃത്വത്തിൽ ചെറുമുക്ക് ടൗണിൽ നിന്നും ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിലേക്ക് കരിങ്കൊടിയുമായി ജാഥ നടത്തി.നന്നമ്പ്ര പഞ്ചായത്ത് മൂൻ വൈസ് പ്രസിഡണ്ട്‌ നീലങ്ങത്ത് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ വി രവി, മോര്യ കാപ്പ് പാട ശേഖര സമിതി കൺവീനർ കെ.വി.രവി അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കർഷകർ കരിങ്കടിയുമായി ചെന്ന് മുദ്രാവാക്യം വിളിച്ചത് ബഹളത്തിനിടയാക്കി.വിവിധ പാടശേഖരസമിതി അംഗങ്ങളായ എ കെ മരക്കാരുട്ടി, ടി.എം.എച്ച്. സലാം, കെ.കരീം, മജീദ് വെട്ടിയാട്ടിൽ, യൂനുസ് വെഞ്ചാലി, കുഞ്ഞുട്ടൻ കുണ്ടുർ, നാസർ പയ്യോളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. നാസർ, കെ സൈദലവി, . ഇ.പി അഷറഫ്, കെ. ഹംസ,...
ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി
Crime

ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി : ക്വാർട്ടെഴ്സിൽ അടുത്ത താമസക്കാരന്റെ ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി. കക്കാട് കാച്ചടി യിൽ ആണ് സംഭവം. തിരൂർ കൂട്ടായി വാക്കാട് കാക്കച്ചിന്റെ പുരക്കൽ സഫ്‌വാൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഫ്‌വാൻ കാച്ചടിയിൽ ക്വാർട്ടെഴ്സിൽ താമസിക്കുന്ന മറ്റൊരാളുടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. രാത്രി ഉരുട്ടി കൊണ്ടു പോകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. തിരൂർ, താനൂർ, ഇരിങ്ങാലക്കുട, പന്തീരാങ്കാവ്, കോഴിക്കോട്, റയിൽവേ പോലീസ് ഉൾപ്പെടെ 16 സ്റ്റേഷനുകളിൽ കേസുണ്ട്....
ലോഡ്ജില്‍ നിന്നും ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍
Kerala

ലോഡ്ജില്‍ നിന്നും ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍

കണ്ണൂര്‍: ലോഡ്ജിലെ മിന്നല്‍ പരിശോധനയില്‍ ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. മട്ടന്നൂര്‍ ചാലോട് മുട്ടന്നൂരിലെ മുട്ടന്നൂരിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് അടക്കമുള്ള ആറംഘ സംഘത്തെ 27.82 ഗ്രാം എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ തെരൂര്‍ പാലയോട് കാനാട് റോഡ് അറഫ മന്‍സിലില്‍ എം.പി മജ്‌നാസ് (33), മുണ്ടേരി ഏച്ചൂര്‍ തീര്‍ത്ഥത്തില്‍ രജിന രമേഷ് (33), കണ്ണൂര്‍ ആദികടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ എം.കെ മുഹമ്മദ് റനീസ് (31), ചക്കരക്കല്‍ കോയ്യോട് കദീജ മന്‍സിലില്‍ പി.കെ സഹദ് (28), പഴയങ്ങാടി കായിക്കാരന്‍ ഹൗസില്‍ കെ. ഷുഹൈബ് (43), മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സഞ്ജയ് യൂത്ത് കോണ്‍ഗ്രസ് നേതാവായി...
ദാറുല്‍ഹുദക്കെതിരായ സി.പി.എം നീക്കം അപലപനീയം ; കൃഷ്ണന്‍ കോട്ടുമല
Local news

ദാറുല്‍ഹുദക്കെതിരായ സി.പി.എം നീക്കം അപലപനീയം ; കൃഷ്ണന്‍ കോട്ടുമല

തിരൂരങ്ങാടി: ദേശീയ അന്തര്‍ദേശിയ തലത്തില്‍ പ്രശസ്തിയാര്‍ജിച്ചതും നാല് പതിറ്റാണ്ടിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നതുമായ ചെമ്മാട്ടെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം നടത്തിയ സമരം അപലപനീയമാന്നെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേര് പറഞ്ഞ് സി.പി.എം നടത്തിയ പ്രതിഷേധ സമരത്തില്‍ സ്ഥാപനത്തിന്റെ വൈസ് ചാന്‍സലറെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദയുടെ തൊട്ടടുത്ത് സി.പി.എം പ്രവര്‍ത്തകന്റെ ഉള്‍പ്പെടെ നിരവധി സ്വകാര്യ വ്യക്തികള്‍ വയല്‍ നികത്തി നിര്‍മിച്ച കെട്ടിടങ്ങളും ഉണ്ടെന്നിരിക്കെ കേരളത്തിനകത്തും പുറത്തുമുള്ള അശരണരായ പാവപ്പെട്ട ഇസ്ലാം മത വിശ്വാസികളായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മത വിദ്യാഭ്യാസത്തോ...
ചരിത്ര വിദ്യാർത്ഥികളിൽ ആവേശമുണർത്തി ഫ്രീഡം ഹെറിറ്റേജ് വാക്ക്
Local news

ചരിത്ര വിദ്യാർത്ഥികളിൽ ആവേശമുണർത്തി ഫ്രീഡം ഹെറിറ്റേജ് വാക്ക്

തിരൂരങ്ങാടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്‌റ്റോറിയ എന്ന പേരിൽ ഫ്രീഡം ഹെരിറ്റേജ് വാക്ക് സംഘടിപ്പിച്ചു. തിരൂരങ്ങാടിയുടെ പോരാട്ട, സാംസ്കാരിക പൈതൃകങ്ങളെ നേരിട്ടു കാണാനും അസ്തമിച്ചുകൊണ്ടിരിക്കുന്ന ചരിത്രശേഷിപ്പുകളെ അടുത്തറിയാനും പുതുതലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠന പൈതൃക യാത്ര സജ്ജീകരിച്ചത്. വേരറ്റു കൊണ്ടിരിക്കുന്ന പോരാളികളുടെ പിൻ തലമുറയിൽ നിന്ന് പ്രസ്തുത കഥകൾ നേരിട്ടു കേട്ടറിയാനും സ്വാതന്ത്ര്യസമരത്തിലും വൈജ്ഞാനിക സാംസ്കാരിക നവോത്ഥാനത്തിലും ഈ ദേശത്തിന്റെ മഹത്തായ സംഭാവനകളെ ആഴത്തിൽ പരിചയപ്പെടാനും യാത്ര ഏറെ ഉപകരിച്ചു. മുട്ടിച്ചിറ മുതൽ പി എസ് എം ഓ കോളേജ് വരെ ഇരുപതോളം ചരിത്ര കേന്ദ്രങ്ങളിലൂടെ ആയിരുന്നു യാത്ര. ചരിത്ര ഗവേഷകരായ ഡോ. മോയിൻ ഹുദവി മലയമ്മ, അനീസ് കമ്പളക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വളവന്നൂർ വാഫഖി യതീം ഖാന ഹയർ സെക്കന്ററി ചരിത്ര വിഭാഗം അധ്യാപകനായ സിദ്ദീഖ് മൂന...
കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം
Local news

കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം

തിരൂരങ്ങാടി.കിണറ്റിൽ വീണ യുവാവിന്റെ ഐഫോൺ എടുത്തു നൽകി കെ ഇ ടി എമർജൻസി ടീം. തെന്നല തറയിൽ സ്വദേശി മഞ്ഞണ്ണിയിൽ ഇസ്മായിലിന്റെ ഐഫോൺ ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ കിണറ്റിൽ ഇറങ്ങുന്ന ആളുകളെ സമീപിച്ചെങ്കിലും കിണറ്റിൽ വെള്ളം കൂടുതൽ ഉള്ളതിനാൽ ജോലിക്കാർ വിസമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് റസ്ക്യൂ പ്രവർത്തകരായ കെ ഇ ടി പ്രവർത്തകരെ ബന്ധപ്പെടുന്നത്. കെ ഇ ടി ഉപദേശക സമിതി അംഗവും സിവിൽ ഡിഫൻസ് അംഗവുമായ കെ ടി അഷ്റഫ് കൊളപ്പുറത്തിന്റെ നേതൃത്വത്തിൽ മുങ്ങൽ പരിശീലനം ലഭിച്ച ആഷിക് കാച്ചടി കിണറ്റിൽ ഇറങ്ങുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫോൺ മുങ്ങിയെടുക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ തെന്നല. റസ്ക്യൂ കോഡിനേറ്റർ ഫൈസൽ താണിക്കൽ. മെമ്പർമാരായ ഷെഫീക്ക് ചോലക്കുടൻ. ഇസഹാക്ക് കാച്ചടി. മൻസൂർ കക്കാട്. അഷ്റഫ് തിരൂരങ്ങാടി. ഷറഫു കൊടിമരം. അർഷദ് കാച്ചടി. എന്നിവർ പങ്കെടുത്തു....
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം ; മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്‌
Kerala

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം ; മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്‌

പാലക്കാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നട...
ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍
Malappuram

ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ആശുപത്രിയിൽ ഇന്‍ഷുറന്‍സ് നിഷേധിച്ചു: പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ഇല്ലാത്ത ചികില്‍ത്സാ രേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. എടവണ്ണ സ്വദേശി മുളങ്ങാടന്‍ മുഹമ്മദ് റാഫി ബോധിപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന പരാതിക്കാരന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നേടി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ നിഷേധിച്ചു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന രോഗവിവരം മറച്ചു വെച്ചുവെന്നും ചികിത്സാ രേഖകള്‍ ഹാജരാക്കിയില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് നിഷേധിച്ചത്. ഇന്‍ഷ...
നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു....
തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പണത്തിലേക്ക് ; അവസാനഘട്ട പ്രവര്‍ത്തികള്‍ വിലയിരുത്തി
Local news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പണത്തിലേക്ക് ; അവസാനഘട്ട പ്രവര്‍ത്തികള്‍ വിലയിരുത്തി

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തികള്‍ നഗരസഭയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും യോഗം വിലയിരുത്തി. ബാക്കി പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. സപ്തംബര്‍ 30നകം കല്ലക്കയം ശുദ്ധീകരണശാലയും വിവിധ പദ്ധതികളും കമ്മീഷന്‍ ചെയ്യും. അമൃത്മിഷന്‍ പദ്ധതിയില്‍ 15.56 കോടി രൂപയും സ്റ്റേറ്റ് പ്ലാനില്‍ 14 കോടിരൂപയുടെയും നഗരസഞ്ചയം പദ്ധതിയില്‍ 4 കോടിരൂപയുടെയും നഗരസഭയുടെ 2 കോടി രൂപയുടെ പദ്ധതികളുമാണ് സംയോജിപ്പിപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. 2023 വര്‍ഷം ഒക്ടോബര്‍ 6 ന് തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിച്ചത്. ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക് (7ലക്ഷം ലിറ്റര്‍) ചന്തപ്പടി ടാങ്ക് (5 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) പൂര്‍ത്തിയാകുന്നു. കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നി...
ഇത് ചരിത്രം : അമ്മയുടെ തലപ്പത്ത് വനിതകള്‍ ; പ്രസിഡന്റായി ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍
Entertainment, Kerala

ഇത് ചരിത്രം : അമ്മയുടെ തലപ്പത്ത് വനിതകള്‍ ; പ്രസിഡന്റായി ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍

കൊച്ചി : മലയാള താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ ശ്വേത മേനോനും കുക്കു പരമേശ്വരനും ജയിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ വിജയിച്ചു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍ ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്....
മുസ്ലിം ലീഗ് മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷകരാകേണ്ടവര്‍ ; മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ സമസ്തയില്‍ സമവായം
Kerala

മുസ്ലിം ലീഗ് മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷകരാകേണ്ടവര്‍ ; മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ സമസ്തയില്‍ സമവായം

കോഴിക്കോട്: സിഐസി ഒഴികെയുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ തീരുമാനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് സമസ്ത ശ്രമം. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ സമസ്തയുമായി പിണങ്ങി മുന്നോട്ടുപോവാന്‍ ലീഗിനും താല്‍പര്യമില്ല. സമസ്തയില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഞാനും ലീഗ് അനുഭാവിയാണ്. മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷരാകേണ്ടവരാണ് ലീഗ്. നേരത്തെ അങ്ങനെ ആയിരുന്നു, ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കം നടക്കുകയാണ്. മുസ്ലിം-ന്യൂനപക്ഷ പ്രശ്നങ്ങളില്‍ മുജാഹിദ്-ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സിഐസി വിഷയത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ...
മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു ; ആക്രമണം അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ
Kerala

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു ; ആക്രമണം അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. 2012 ഫെബ്രുവരി 21 നാണ് അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ആശാരിപ്പണിക്കാരനായ മോഹനന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു ആക്രമണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് ആക്രമിച്ചത്. മോഹനന്റെ മകനേയും വീടും ആക്രമിച്ചു. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന്‍ പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടില്...