Thursday, June 18

Blog

വിവിധ തസ്തികകളില്‍ നിയമനം
Job

വിവിധ തസ്തികകളില്‍ നിയമനം

വിവിധ തസ്തികകളില്‍ നിയമനംജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.ഫോണ്‍ : 04832 734 737. രജിസ്‌ട്രേഷന്‍ ക്യാമ്പ്തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ചേലേമ്പ്ര ഗ്...
Local news

കൗൺസിലറുട ഇടപെടൽ, ലീഗൽ മെട്രോളജി ഓഫീസിലെ ‘കസേര ബ്ലോക്ക്’ ഒഴിവായി കിട്ടി

തിരൂരങ്ങാടി: നഗരസഭാ സിലറുട ഇടപെടൽ, ലീഗൽ മെട്രോളജി ഓഫീസിലെ "കസേര ബ്ലോക്ക്" ഒഴിവാക്കി. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസിലാണ് മറ്റുള്ളവർക്ക് ഓഫീസിലേക്ക് പ്രവേശനം തടസ്സമാകുന്ന വിധത്തിൽ, ഓഫീസ് വാതിലിന് മുമ്പിൽ കസേര ഇട്ട് മാർഗതടസ്സം ഉണ്ടാക്കിയിരുന്നത്. കോവിഡ് സമയത്ത് ഓഫീസിൽ പൊതുജനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച മാർഗ തടസ്സം ആയിരുന്നു ഇത്. കോവിഡ് നിയന്ത്രണം കഴിഞ്ഞതോടെ മറ്റു ഓഫീസുകളിലെല്ലാം കയറുന്നതിന് പൊതുജനങ്ങൾക്ക് നിയന്ത്രണം ഒഴിവാക്കിയെങ്കിലും ഇവിടെ മാത്രം തുടർന്ന്. മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ഓഫീസിൽ എത്തുന്നത്. എന്നാൽ ആർക്കും പ്രവേശനമില്ത്തതിനാൽ പുറത്ത് ജനൽ വഴി ചോദിച്ചറിഞ്ഞു മടങ്ങുകയാണ്. സമീപത്തെ ഓഫീസുകളിലൊന്നും ഈ തടസ്സം ഇല്ലാതിരിക്കുമ്പോഴാണ് ഇവിടെ തടNസ്സം തുടർന്നത്. അന്വേഷിക്കുന്നവരോ...
Breaking news

ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പ്രസംഗം വിവാദത്തിൽ

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില...
Crime

പണം തിരിമറി നടത്തി മുങ്ങിയ ബാങ്ക് കളക്ഷൻ ഏജന്റിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ നിത്യപിരിവ് ഏജന്റിനെ അറസ്റ്റ് ചെയ്തു. കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് ബാങ്ക് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ(42)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ കര്‍ണ്ണാടകയില്‍ നിന്നുമാണ് സര്‍ഫാസിനെ പിടികൂടിയത്.കഴിഞ്ഞ മാസം 28-ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. സര്‍ഫാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും, ശേഷം പണം അടച്ചില്ലെന്ന് കാണിച്ച് ബാങ്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ മൈസൂരിനടുത്ത് വെച്ചാണ് പിടിയിലായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപയാണ് സര്‍ഫാസ് തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി. ഇടപാടുകരിൽ...
Other

സമസ്ത: ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം- ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അ...
university

പെരുന്നാൾ പിറ്റേന്നത്തെ യൂണിവേഴ്സിറ്റി പരീക്ഷ മാറ്റാൻ നിവേദനം നൽകി

തേഞ്ഞിപ്പലം: പെരുന്നാൾ പിറ്റേന്ന്കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ഡിഗ്രി പിജി പരീക്ഷകൾ മാറ്റി വെക്കാൻ സി കെ സിടി സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കും പരീക്ഷാ കൺട്രോളർക്കും നിവേദനം നൽകി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസ്തുത നടപടി പുന:പരിശോധിച്ച് പരീക്ഷ മാറ്റി വെയ്ക്കുമന്ന് വൈസ് ചാൻസലർ സംസ്ഥാന കമ്മിറ്റിക്ക് ഉറപ്പ് നൽകി. സി കെ സിടി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഷിബിനു . എസ് , ഡോ.അബ്ദുൽ കരീം.ടി, ഡോ. ഷബീർ .വി .പി , മുഹമ്മദ് ഹസീബ്.എൻ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു....
Gulf, Obituary

ഹൃദയാഘാതം; കോട്ടയ്ക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു

ത്വാഇഫ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ത്വാഇഫ് സിറ്റിയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. ഒന്നര മാസം മുമ്ബാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി, മാതാവ്: ഫാത്തിമ ഹജ്ജുമ്മ, ഭാര്യ: സാജിത. മക്കൾ: മുഫീദ ,ഉവൈസ് മാശിത്ത.മരുമകൻ: ഇസ്ഹാഖ്സഹോദരങ്ങൾ: ഉമ്മർഅബ്ദുൽ സലാം, ഫൈസൽ,കുഞ്ഞികതിയമ്മ. മയ്യിത്ത് ത്വാഇഫില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര നടപടിക്രമങ്ങള്‍ ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ നടന്നുവരുന്...
Breaking news

ചികിത്സ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു, വീട്ടുകാർ അറിയാതെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തു; സംഘർഷം

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബന്ധുക്കൾ ബോധരഹിതരായി വീണു. ഇതിന് മുൻപും ആശുപത്രിയിൽ സമാന മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു....
Local news

സഹകരണ ബാങ്കിലെ നിക്ഷേപകർക്കുള്ള പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൻ്റ കക്കാട് ബ്രാഞ്ചിൽ നടന്നിട്ടുള്ള സാമ്പത്തിക അഴിമതിയിൽ നിരവധി പാവപ്പെട്ട കർഷകർക്കും, മറ്റ് ചെറുകിട കച്ചവടക്കാർ തുടങ്ങി വീട്ടമ്മമാർക്ക് വരെ വലിയ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് ബാങ്കിൽ നടന്നിട്ടുള്ളത്. ഇത് അന്വേഷിച്ച് സാമ്പത്തികം നഷ്ടപ്പെട്ടവർക്ക് അത് നേടിക്കൊടുക്കാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തിരൂരങ്ങാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചുള്ളിപാറയിൽ നടന്ന സമ്മേളനം ജില്ല കമ്മറ്റി അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.പ്രഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് ടി പ്രഭാകരൻ, ഏരിയ ജോയിൻ സെക്രട്ടറി എംപി ഇസ്മായിൽ,എസ് സദാനന്ദൻ, കെ രാമദാസ്, ടി അയ്യൂബ്, എൻ സുധാകരൻ, കെ ഉണ്ണി മാഷ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് സമ്മേള പ...
Other

കാണാതായ ബാങ്ക് കളക്ഷൻ ഏജന്റിനെ കണ്ടെത്തി

തിരൂരങ്ങാടി: കാണാതായ തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് കക്കാട് സ്വദേശി പി കെ സർഫാസിനെയാണ് കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി പുലർച്ചയോടെ തിരൂരങ്ങാടി സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും തിരഞ്ഞ് പോയിരുന്നു. പൊലീസാണ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ മാസം 28 നാണ് സർഫാസിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. ഇടപാടുകരിൽ നിന്ന് പിരിച്ച തുക അടക്കാതെ കാണാതായതായി ബാങ്ക് അധികൃതരും പരാതി നൽകിയിരുന്നു....
Local news

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കോഴികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവതികൾക്ക് പരിക്ക്

തിരൂരങ്ങാടി: കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ 2 യുവതികൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ചുള്ളിപ്പാറയിൽ ഇന്നലെ വൈകീട്ട് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ യുവതികളെ നായ ആക്രമിച്ചത്. ആശാ വർക്കർ കെ.വി. സുഹ്‌റ (43), സക്കീന തൂമ്പിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ വളർത്തു കോഴികളെ ആക്രമിക്കാൻ വന്ന നായയെ തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റത്. ആദ്യം സുഹ്റയുടെ വീട്ടിലാണ് നായ എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ നായ തന്നെയാണ് സക്കീനയുടെ വീട്ടിലും എത്തിയത് എന്നാണ് അറിയുന്നത്. സുഹ്‌റക്കാണ് കൂടുതൽ പരിക്ക്. ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകി. സുഹ്റയെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Crime

സ്വപ്ന സുരേഷിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം മങ്കട സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. അങ്ങാടിപ്പുറം തിരൂർക്കാട് നെച്ചിത്തടത്തിൽ നൗഫലിനെ (39) പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് മങ്കട പോലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത നൗഫല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറഞ്ഞു. നൗഫല്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്, നേരത്തേയും ആളുകളെ വിളിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിലേക്കും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്‌ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. ഭീഷണി സംബന്ധിച്ച് ഡി.ജി.പിക്ക് സ്വപ്ന പരാതി നൽകിയിരുന്നു.തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ സ്വപ്...
Crime

13 കാരി പ്രസവിച്ചു, 16 കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തെ മറ്റൊരാളുടെ പേരാണ് പറഞ്ഞിരുന്നതെങ്കിലും അന്വേഷണത്തിൽ സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു....
Malappuram

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ജില്ലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട് ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ (ജൂലൈ നാല്, അഞ്ചു, ആറ് ) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അറിയിച്ചു. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണ്. അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. പൊതുജനങ്ങള്‍ അതത് സമയങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.  ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മിമി വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അള...
Crime

കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷം രൂപ, ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക്

തിരൂരങ്ങാടി സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷത്തോളം രൂപ. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം അടച്ചിരുന്നില്ല. ദീര്‍ഘകാലമായി പണം എടുക്കാതെ ബാങ്കില്‍ തന്നെ വച്ചവരുടെ തുകയാണ് കൂടുതല്‍ നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇടക്ക് പണം ആവശ്യമായി വരുന്നവര്‍ക്ക് അവരെ ബാങ്കിലെത്തിക്കാതെ തന്നെ പണം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തത് ആളുകള്‍ അറിഞ്ഞിരുന്നില്ല.ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിത്യപിരിവുകാരില്‍ നിന്ന് പാസ് ബുക്ക് റാന്‍ഡം പരിശോധനയുടെ ഭാഗമായി നിശ്ചിത എണ്ണം പാസ് ബുക്ക് പരിശോധനയ്ക്...
Crime

ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ട് ജെസിബികൾ പിടികൂടി

തേഞ്ഞിപ്പാലം: ഒരേ നമ്പറിൽ രണ്ട് ജെ സി ബികൾ കണ്ടെത്തി. അമ്പലപ്പടി, ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നമ്പർ ബോർഡുകൾ മാറ്റി മറ്റൊരു കേരള രെജിസ്റ്ററേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ് എന്നാണ് വിവരം ലഭിച്ചത്. മലപ്പുറം എം വി ഡി എൻഫോഴ്‌സ് മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായഫിറോസ് ബിൻ ഇസ്മായിൽ,ഹരിലാൽ കെ ആർ,സയ്യിദ് മഹമൂദ് പി കെ,സുനിൽ രാജ് എസ്,വിജീഷ് വളേരിഎന്നിവരുടെ നേതൃത്വത്തിൽ രണ്ടു സ്ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ടാക്സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് ഇത്തരം വ്യാജ നമ്പറുകളിൽ വാഹനങ്ങൾ സർവീസ് നടത്തുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ സംസ...
Local news

തിരൂരങ്ങാടി ലയൺസ് കൊടിഞ്ഞി സ്‌കൂളിന് സ്മാർട്ട് ടി.വി നൽകി

തിരൂരങ്ങാടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള വിദ്യാലങ്ങളേ ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിലേക്ക് സ്മാർട്ട് ടി.വിയും പ്രഥമ സുശ്രൂഷ കിറ്റുകളും നൽകി.ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും വാർഡ് അംഗം ഊർപ്പായി സൈതലവി, പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് മുഷ്‌താഖ്‌ കൊടിഞ്ഞി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങ് വാർഡ് മെംബർ ഊർപ്പായി സൈതലവി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ നിസാമുദ്ദീൻ, അധ്യക്ഷനായി.ലയൺസ് ക്ലബ് ഭാരവാഹികളായ സിദ്ധീഖ് പനക്കൽ, കെ.ടി ഷാജു, ഡോ.സ്‌മിത അനി, അബ്ദുൽ അമർ, ഷാഫി പ്രിമിയർ, ആസിഫ് പത്തൂർ,എം.പി സിദ്ധീഖ് ,എം.എൻ നൗഷാദ് നൗഷാദ് , സലിം അമ്പാടി, ജാഫർ ഓർബിസ്,സി.എച്ച് ഷിബിലി,എം ഖമറുന്നിസ,സ്‌കൂൾ ഒ.എസ്.എ അംഗം എം.കെ റഷീദ്, കെ.എം.ഹാജറ ടീച്ചർ സംസാരിച്ചു....
Other

സമസ്തയും വാഫി സ്ഥാപനങ്ങളുടെ കോ ഓർഡിനേഷനും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായി

മലപ്പുറം:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി) അംഗീകരിച്ചു. താഴെ വിവരിക്കുന്ന ചില വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിക്കാത്തതിന്റെ പേരില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 08-06-2022ന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സി.ഐ.സിക്ക് കത്ത് നല്‍കിയിരുന്നു.അതിനു ശേഷം 30/06-2022ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി ...
Malappuram

പൊന്നാനിയിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് മാൾ ഒരുങ്ങുന്നു 

പൊന്നാനിയിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിങ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ പ്രദർശനവും പരിശോധയും നടത്തി. പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബസ്സ്റ്റാൻഡ് , ആധുനിക ഷോപ്പിങ് മാൾ, മത്സ്യ - മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തീയറ്ററുകൾ എന്നിവ അടങ്ങുന്ന വിശാലമായ പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. പൊന്നാനി ചമ്രവട്ടം ജംങ്ഷനിൽ പുതിയ ഹൈവേയിൽ നിർദിഷ്ട ഫ്ലൈഓവറിനോട് ചേർന്നാണ് പദ്ധതി നിർദേശം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ് തൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. തുടർന്ന് കരട് ഡി.പി.ആറിൻ മേൽ ചർച്ച നടത്തി. വിശദമായ അന്തിമ പ...
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ഫോം-16 വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ആദായനികുതി വിവരങ്ങളടങ്ങിയ ഫോം-16 വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2021-22 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രസ്തുത ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. വരുമാനം ആദായനികുതി പരിധിക്കു മുകളിലുള്ളവര്‍ ആദായനികുതി വകുപ്പ് നിശ്ചയിക്കുന്ന തീയതിക്ക് മുമ്പായി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും സര്‍വകലാശാലാ ധനകാര്യവിഭാഗം അറിയിച്ചു.    പി.ആര്‍. 904/2022 പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ്വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോയിലേക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് തസ്തികകളില്‍ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 7-ന് പകല്‍ 2.30-ന് ഭരണവിഭാ...
Crime

പീഡന കേസ്: പി സി ജോർജിന് കർശന ഉപാധികളോടെ ജാമ്യം

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച വ്യക്തിയാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പി.സി.ജോര്‍ജിനെതിരെ കുറെ മാസങ്ങളായി നിരന്തരമായി കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. അതില്‍ സര്‍ക്കാരിനെ തന്നെ പ്രതിഭാഗം കുറ്റപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ പി.സി.ജോര്‍ജിന്റെ ആരോഗ്യ സ്ഥിതിയും കോ...
Other

വീണുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി

തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവിൽ താമസിക്കുന്ന കാരാംകുണ്ടിൽ അബ്ദുൽമജീദ് - ഖൈറുന്നിസ ദമ്പതികളുടെ മകൻ അർഷദ്(16) ആണ് ചെമ്മാട് നിന്നും വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും ഉടമയ്ക്ക് തിരിച്ചു നൽകിയത്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന പത്രപ്രവത്തകനും ഫറോക്ക് സ്വദേശിയുമായ കളത്തിങ്ങൽ അബ്ദുറസാഖിന്റേതായിരുന്നു പേഴ്‌സ്.അബ്ദുറസാഖ് ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ചെമ്മാട് എത്തിയതായിരുന്നു. ഈ സമയത്താണ് പണവും രേഖകളുമടങ്ങിയ പേഴ്‌സ് കളഞ്ഞുപോയത്. എന്നാൽ ഇത് വീണുകിട്ടിയ അർഷദ് ഉടനെത്തന്നെ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പേഴ്‌സിൽ നിന്നും നമ്പർ തപ്പിയെടുത്ത് പൊലിസ് അബ്ദുറസാഖിനെ വിളിക്കുകയും സ്റ്റേഷനിൽവെച്ച് കൈമാറുകയും ചെയ്തു.എടരിക്കോട് പി.കെ എം.എം.ഹയർ സെക്കണ്ടറി സ്‌കൂളിലും, ചെമ്മാട് ഖിദ് മത്തുൽ...
Crime

യൂണിവേഴ്‌സിറ്റി കാമ്പസിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്യാമ്പസിൽ പ്ലസ് വൺ വിദ്യാർഥിനിപീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ ആരോപണ വിധേയനായ സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ വലിക്കുന്ന് അറിയല്ലൂർ പതിനെട്ടാം വീട്ടിൽ മണികണ്ഠനെയാണ് പോക്സോ വകുപ്പ് പ്രാകരം കസ്റ്റഡിയിലെടുത്തത്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം. പരിസരത്തെ സ്കൂളിൽനിന്ന് സുഹൃത്തുക്കളായ മൂന്ന്വിദ്യാർഥനികൾക്കൊപ്പം സർവകലാശാല കാമ്പസിലെത്തിയതായിരുന്നു പ്ലസ് വൺവിദ്യാർഥിനി. കാടുമൂടിയ സ്ഥലത്തുകൂടെനടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരൻ പെൺകുട്ടികളോട് കയർക്കുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവരിലൊരാളുടെ ഫോൺ നമ്പറും കൈവശപ്പെടുത്തി. തു...
Local news

നഗരസഭയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം

തിരൂരങ്ങാടി: മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള വേസ്റ്റ് മാനേജ്മെന്റ് സംവിധാനം താഴെ സർക്കാർ ഉത്തരവ് പ്രകാരം നം. 46/ഡി .സി.1/2020/ തസ്വഭവ File No. LSGD-DC1/222/2020-LSGD കാര്യക്ഷമമാക്കണമെന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട കരാർ ഇരട്ടി തുകക്ക് മാറ്റി നൽകിയ അഴിമതി പുറത്തു കൊണ്ടുവരണമെന്നും ആം ആദ്മി നിവേദനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിക്ക് നിവേദനം നൽകി. മാറാരോഗങ്ങൾ വർദ്ധിച്ചു വരികയും (കൊറോണ, ഡെങ്കിപ്പനി, മലേറിയ) ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്ന ഈ സമയത്ത് അടിയന്ത ശ്രദ്ധ ചെലുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുകയും ,ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവുകൾ നടപ്പാക്കുകയും സാധാരണക്കാരായ പൗരന്മാർക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാ...
Breaking news

സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന്  എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ ...
Crime

34 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു. വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചെലവിൽ ദേശത്ത് രാജൻ (31) അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്. ...
Obituary

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തമ്പാറയിലാണ് ദാരുണ സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടുമക്കളും മാതൃസഹോദരിയും വിഷം കഴിച്ച നിലയിലയുമാണ് കണ്ടെത്തിയത്. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നി​ഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. കട വൃത്തിഹീനമാണെന്ന കാണിച്ച് രണ്ട് ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. അതിന് ശേഷം ക...
Other

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥ: ഇ.ടി.

തിരൂരങ്ങാടി: രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരാണ്. അവരെ വെറുതെ പിടിച്ചു കൊണ്ട് പോകുകയാണ്. ഭരണ കൂടത്തിന് അനിഷ്ടമായി സംസാരിച്ചാല്‍ എല്ലാവരും കുറ്റക്കാരാകുന്ന സാഹചര്യം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്. തനിക്ക് ഇഷ്ടപ്പെടാത്തത് ആര് പറഞ്ഞാലും അവരെ തുറങ്കലിലടക്കുന്ന കാലം. മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഭരണ കൂടും ശ്രമിക്കുന്നത്. എന്നിട്ടും തല ഉയര്‍ത്തി നിന്ന് ലോകത്തോട് സത്യം വിളിച്ചു പറയുന്ന ചിലരുണ്ടെന്നും അവരെ എന്നും ബഹുമാനത്തോടെ കാണുന്നുവെന്നും ഏറെ പ്രയാസമേറിയതാണ്...
Education

പിഎസ്എംഒ കോളജിൽ നിന്ന് ക്യാമ്പസ് റേഡിയോ സംപ്രേഷണം തുടങ്ങി

ക്യാമ്പസ്‌ റേഡിയോ "ഹലോ സൗദാബാദ് " സംപ്രേഷണത്തിന് തുടക്കം കുറിച്ചു* തിരുരങ്ങാടി : പി. എസ്. എം. ഒ. കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാമ്പസ് റേഡിയോക്ക് തുടക്കം കുറിച്ചു. "ഹലോ സൗദാബാദ്" എന്ന പേരിലാണ് റേഡിയോ. ഓൾ ഇന്ത്യ റേഡിയോ മുൻ അവതാരകൻ ആർ.കനകാംബരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ Dr. അസീസ് ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ Dr. ഷബീർ അധ്യക്ഷസ്ഥാനം വഹിച്ചു. പുതു തലമുറയിൽ കാലഹരണപ്പെട്ടു പോയ റേഡിയോ ആസ്വാദനം തിരികെ കൊണ്ട് വരണമെന്നും,അത് നിലനിർത്തി കൊണ്ട് പോകണമെന്നും പ്രിൻസിപ്പൽ  ഓർമ്മിപ്പിച്ചു. അഥിതിയായി എത്തിയ 'ആർ കെ മാമൻ' റേഡിയോ സംപ്രേഷണത്തിന്റെ വ്യത്യസ്ത തലങ്ങളെ വിദ്യാർത്ഥികളുമായി പങ്കു വെക്കുകയും ചെയ്തു. മുൻ NSS പ്രോഗ്രാം ഓഫീസർമാരായ സുബൈർ, റംല, Dr.ഷിബിനു എന്നിവർ സംബന്ധിച്ചു. NSS സെക്രട്ടറി മർസൂക മെഹജ്ബിൻ നന്ദി അറിയിച്ചു. ...
error: Content is protected !!